Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ, തിരിച്ചടി നൽകുന്നത് പരിഗണനയിൽ, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന


യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.... ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണം... ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു, യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ച് മോ​ദി


ബഹ്റൈനിൽ ഇറാന്‍റെ ആക്രമണം... സൽമാൻ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തം, തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു, തീ നിയന്ത്രണവിധേയം...


ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വ‍ർധിച്ച് 1,26,920 രൂപയായി... ഒരു ​ഗ്രാം സ്വ‍‍ർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...


ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ച് ഇസ്രായേൽ.. ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്..

കബില്‍ സിബലിനോട് പിണറായി... ഓ..മ്പ്രാ ഓ..മ്പ്രാ ; അട്ടപ്പാടി മധുവിനോട് അയിത്തം... അട്ടപ്പാടി മധുകേസ് പ്രോസിക്യൂഷന് എട്ടിന്റെ പണി

31 OCTOBER 2022 10:07 PM IST
മലയാളി വാര്‍ത്ത

More Stories...

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി...

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി; മാനവിയം വീഥിയിലെ കൂട്ടയടിയെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒരേ കാര്യത്തില്‍ സര്‍ക്കാരിന് രണ്ട് നിയമമാണ് നടപ്പിലാക്കുന്നതെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. വലിയവനും ചെറിയവനും എന്ന വ്യത്യാസം. ഉയര്‍ന്ന ജാതിക്കാരനും താഴ്ന്നവനുമെന്ന വിവേചനം. കമ്മ്യൂണിസ്റ്റ്കാരനം അല്ലാത്തവനുമെന്ന വിവേചനം അങ്ങനെ സര്‍ക്കാരും സംവിധാനങ്ങളും എല്ലായിടത്തും രണ്ട് വിഭാഗങ്ങളാക്കിയാണ് ജനത്തെ തിരിക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ രണ്ട് സംഭവങ്ങളാണ് അട്ടപ്പാടി മധു വധക്കേസും , സ്വര്‍ണ്ണകള്ളക്കടത്ത് കേസും.

ഇതില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് , ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥന്മാരും പ്രതിപട്ടികയിലുണ്ട്. അട്ടപ്പാടി മധുവധക്കേസില്‍ മധുവിനെ പിടിച്ചു കെട്ടി അടിച്ചു കൊന്നവരാണ് പ്രതിപട്ടികയിലുള്ളത്. അവിടെ മധുവിന് വേണ്ടി കേസ് വാദിക്കുന്നതാകട്ടെ സര്‍ക്കാരും. ഒരു നേരത്തെ വിശപ്പടക്കാന്‍ വേണ്ടിയാണ് മധു ആഹാരം മോഷ്ടിച്ചത്. അത് സദാചാരവാദികള്‍ക്ക് വലിയ തെറ്റായി പോയി. വനാന്തരത്തില്‍ പുറം ലേകത്തെ കാപട്യങ്ങള്‍ അറിയാതെ ജീവിക്കുന്ന യുവാവായിരുന്നു മധു.

കാട്ടിലെ ഭക്ഷണമൊന്നും കിട്ടാതായപ്പോഴാണ് മധു നാട്ടിലിറങ്ങിയത്. അല്പം ഹാരം നല്കി അയ്യാളുടെ വിശപ്പടക്കുന്നതിന് പകരം നാട്ടിലെ കാപാലികര്‍ ആ പാവത്തെ കെട്ടിയിട്ട് തല്ലി. തല്ലും മരണവുമെല്ലാം വീഡിയോയില്‍ പകര്‍ത്തി ലോകത്തിന് മുന്നിലെത്തി. ആദിവാസി യുവാവിനെ തല്ലി കൊല്ലുന്നതിനെതിരെ കേരളത്തിലെ സമൂഹമനസാക്ഷിയാകെ ഉണര്‍ന്നു. വീഡിയോയില്‍ പ്രതികളെല്ലാം ഉണ്ടായിരുന്നതിനാല്‍ പോലീസിന് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. പ്രതികളെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി.

കേരളം മുഴുവന്‍ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു. മധുവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്കുമെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ കുടുംബത്തിന് ഉറപ്പു നല്കി. മധുവിന്റെ കേസ് വാദിക്കാനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് എസ്.സി, എസ് ടി കോടതിയിലാണ് കേസിന്റെ് വിചാരണ നടക്കുന്നത്. സര്‍ക്കാര്‍ നിയമിച്ച ആദ്യത്തെ രണ്ട് സപ്െഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും കേസ് നടത്തിപ്പില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ജയന്‍ എം.മേനോനെ പ്രോസിക്യൂട്ടറായി നിയമിച്ചത്.

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാരിന്റെ സഹായമോ അന്വേഷണ ഉദ്യോഗസ്ഥരുടെ പിന്‍തുണയോ ലഭിക്കുന്നില്ല. ഒക്ടോബര്‍ നാല് വരെയുള്ള വിചാരണയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും നല്കിയിട്ടില്ലെന്ന വിവരം ഞെട്ടിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ്. സര്‍ക്കാരും മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ എന്‍.ഐ.എ നടത്തുന്ന നിയമ യുദ്ധത്തിന് സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക കേള്‍ക്കുമ്പോഴാണ് പാവപ്പെട്ടവന് പിണറായി സര്‍ക്കാര്‍ നല്കുന്ന നീതിയെ കുറിച്ച് മനസിലാകുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഹാജരാകുന്ന കോണ്‍ഗ്രസ് നേതാവും ഹൈക്കോടതി അഭിഭാഷകനുമായ കബില്‍ സിബലിന് ഒരു സിറ്റിംഗിന് സര്‍ക്കാര്‍ നല്കുന്ന തുക പതിനഞ്ചര ലക്ഷം രൂപയാണ്. അദ്ദേഹം ഹാജരായ ദിവസങ്ങള്‍ക്കെല്ലാം പതിലഞ്ചര ലക്ഷം രൂപ വീതം അനുവദിച്ചിട്ടുമുണ്ട്. കബില്‍ സിബലിലൂടെ സ്വന്തം മാനവും തടിയും രക്ഷിക്കാന്‍ ശ്രമിക്കുന്ന പിണറായിയും ഇടതു സര്‍ക്കാരും മധുകേസില്‍ കാണിക്കുന്നത് തികഞ്ഞ അവഗണനയാണ്. മധു കേസിലെ നിലവിലെ പ്രോസിക്യൂട്ടര്‍ ജയന്‍ എം.മേനോന് സര്‍ക്കാര്‍ നല്കാനുള്ളത് ഒരു ലക്ഷത്തി എന്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി പത്ത് രൂപയാണ്.

സെപ്റ്റംബര്‍ 5 ന് അദ്ദേഹം സര്‍ക്കാരിലേയ്ക്ക് കത്തെഴുതിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. പ്രോസിക്യൂട്ടര്‍ അനുവദിച്ചിിട്ടുള്ള സ്ര്‌റാഫിനും ശമ്പളം നല്കിയിട്ടില്ല. പ്രോസിക്യുട്ടര്‍മാരുടെ സിറ്റിംഗ് ഫീസ് 240 രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കാനുള്ള ഉത്തരവും നടപ്പിലാക്കിയിട്ടില്ല. എല്ലാ സംവിധാനങ്ങളും എതിര്‍ത്ത് നില്ക്കുന്ന കേസില്‍ ജയിച്ചു കയറാന്‍ സര്‍ക്കാര്‍ യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. സിറ്റിംഗ് ഫീസ് പുതുക്കിയാല്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ടായിരത്തോളം രൂപ കിട്ടുകയും ചെയ്യും. ജയന്‍ എം. മേനോന് മുന്‍പ് കേസ് നടത്തിയിരുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കും തുകയൊന്നും സര്‍ക്കാര്‍ നല്കിയില്ലെന്നത് അട്ടപ്പാടി മധുവധ കേസില്‍ സര്‍ക്കാരിന്റെ അലംഭാവം വ്യക്തമാക്കുന്നുണ്ട്.

എന്നിട്ടും മധുവിന്റെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഴിമതി കള്ളക്കടത്ത് കേസുകലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കബില്‍ സിബലിന് നല്കുന്ന വക്കീല്‍ ഫീസിന്റെ ചെറിയൊരു ശതമാനം മതിയാകും ഒരു പാവപ്പെട്ട് ആദിവാസി യുവാവിന്റെ ഘാതകരെ നിയമത്തിലെത്തിക്കാന്‍ എന്നതും ശ്രദ്ധേയമാണ്. രാജീവ് എം മേനോന്‍ സര്‍ക്കാരിന് നിരന്തരം ഇത് സംബന്ധിച്ച് കത്തുകളെഴുതിയെങ്കിലും തുക കൈമാറുന്ന കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

അട്ടപ്പാടി മധു കേസില്‍ മധുവിന്റെ സഹോദരിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കിയെതാഴിച്ചാല്‍ ആ പാവത്തിനെ ചവിട്ടിയും അടിച്ചും കൊന്നവര്‍ക്ക് ശികഷ് ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും . കേസില്‍ സാക്ഷികളായി വനംവകുപ്പ് ജീവനക്കാരും പോലീസുകാരും പോലും കൂറുമാറിയ കേസില്‍ പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ പ്രോസിക്യൂഷനെ സഹായിക്കുന്ന യാതൊരും നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേസിന്റെ വിചാരണ വേളയില്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അട്ടപ്പാടി മധു വധക്കേസ് കേരളം എറെ വേദനയോടെയാണ് ചര്‍ച്ച ചെയ്തത്. സമൂഹത്തിന്റെ എല്ലാ നിലയിലുള്ളവരുടെയും കടുത്ത പ്രതികരണമാണ് ഈ വിഷയത്തിലുണ്ടായത്. എല്ലാ പ്രതികരണങ്ങളേക്കാളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി ഇടപടെലാണ് എല്ലാവര്‍ക്കും തൃപ്തി നല്കിയത്.

അതിനിടയില്‍ സാകഷ്‌കലെ സ്വാധീനിക്കാന്‍ ശ്രമിച്ചത് വിലക്കിയ ജഡ്ജിയെ പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതും ജഡ്ജി ഹൈക്കോടതിയില്‍ പരാതി നല്കിയതും ഏറെ വിവാദമായിരുന്നു.2018 ഫെബ്ുവരി 22 നാണ് അട്ടപ്പാടി കടുകമണ്ണ ആദിവാസി ഊരിലെ 31 വയസസ്ുകാരനായ ആദിവാസി യുവാവ് ആള്‍ക്കുട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. ര

ണ്ട് കൈയും കൂട്ടികെട്ടിയിട്ട നിലയില്‍ ദേഹം മുഴുവന്‍ മണ്ണ് പുരണ്ട് ദൈന്യതയോടെ ആള്‍ക്കൂട്ടത്തെ നോക്കി നില്ക്കുന്ന വിശപ്പിന്റെ ആ രൂപത്തെ മലയാളിയ്‌ക്കെന്നെല്ല ആര്‍ക്കും മറക്കാനാവില്ല. സംഭവം കഴിഞ്ഞ് സനാലുവര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ എങ്ങും എത്തിയില്ല. സാക്ഷികള്‍ക്ക് നാല്പത്തഞ്ച് ലക്ഷം രൂപയും വീടും വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈ സ്ഥാനത്താണ് സര്‍ക്കാര്‍ ഒരു രൂപ പോലും നല്കാതെ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്.

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ സാഹചര്യത്തില്‍ മധുവിന്റെ ബന്ധുക്കള്‍ രാഷ്ട്രപതിയെ സമീപിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമറിയ കേസില്‍ ഇത്തരത്തിലൊരു ഇടപെടലുണ്ടായാല്‍ മാത്രമേ മധുവിന് നിതി ലഭിക്കുകയുള്ളുവെന്നും കുടുംബവും സാമൂഹ്യപ്രവര്‍ത്തകരും കരുതിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം.

അതുകൊണ്ടുതന്നെ രാഷ്ട്രപതി ഗവര്‍ണറോ ഈ വിഷയത്തില്‍ അനുകൂലമായ ഇടപെടല്‍ നടത്തുമെന്ന് തന്നെയായിരുന്നു ഇവരുടെ പ്രതീക്ഷ. ഈ തീരുമാനം പുറത്തു വന്നതിനു പിന്നാലെയാണ് കോടതിയില്‍ നിന്നും അനൂകൂല നടപടികളുണ്ടായത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു.

അതേസമയം കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെയും കോടതി നടപടിയുണ്ടാകുമെന്നുള്ള സൂചനകളും നിയമവിദഗ്ദര്‍ പങ്കുവയ്ക്കുന്നുണ്ട്. കൂറുമാറിയ സനല്‍കുമാറിന്റെ കാഴ്ച ശക്തി പരിശോധന നടത്തി. കൂറുമാറിയതിനാല്‍ ഇയ്യാളെ വനംവകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മധു കെലക്കേസിന്റെ വിചാരണ ദിവസങ്ങളിലെല്ലാം അട്ടപ്പാടി ഊരിറങ്ങി മധുവിന്റെ അമ്മയും സഹോദരിയും കോടതിയിലെത്തും .

കേസിന്റെ വിചാരണ തീരുന്നതുവര അെവിടെ നില്ക്കും .മധുവിന് നീതി ലഭ്യമാക്കണമെന്ന ആവശ്യം അവരുടെ കണ്ണുകളിലുണ്ട്. ഒരോ സാക്ഷിയും കൂറുമാറുമ്പോഴും അവര്‍ തികഞ്ഞ നിരാശയിലാണ്. എങ്കിലും നീതി ലഭിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അട്ടപ്പാടി ഊരിറങ്ങി പാലക്കാട് എത്തി മകന്റെ മരണത്തിന് നീതിയാചിക്കുന്ന ആ അമ്മ അറിയുന്നില്ല തങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നല്കിയ വക്കീലിന് ആഹാരത്തിനുള്ള വക പോലും സര്‍ക്കാര്‍ നല്കുന്നില്ലെന്ന വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (5 minutes ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (17 minutes ago)

പള്ളികളിൽ ചുവന്ന കൊടി ട്രംപിന്റെ തല എടുക്കാൻ കാലന്മാർ US സൈനികരെ തൊട്ടു,ഹാലിളകി ..! ഇറാൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!  (31 minutes ago)

വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും...  (38 minutes ago)

യുദ്ധം ഇന്ത്യയെ എങ്ങനെ ബാധിക്കും? ഇറാന്റെ ചെങ്കൊടിയുടെ സന്ദേശമെന്ത്? ട്രംപിന്റെ ആഹ്ലാദം തുടരുമോ?  (50 minutes ago)

അപ്രതീക്ഷിത ഭാഗ്യവും തൊഴിൽ വിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ഷീറ്റുവില കിലോക്ക് 225 രൂപയിലേക്ക്...  (1 hour ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും... കനത്ത സുരക്ഷാ സന്നാഹങ്ങൾ സജ്ജം  (1 hour ago)

നവോത്ഥാനവും പുരോഗമനവും തുല്യനീതിയും പൂത്തുലഞ്ഞു നടുവൊടിഞ്ഞു ; ലഹരി അടിച്ച് കേറ്റി ബോധം ഇല്ലാത്ത ഗുൽമോഹർ വേസ്റ്റുകൾ കാണിച്ച് കൂട്ടുന്ന കോപ്രായം കണ്ട് മാറി നടന്നില്ലെങ്കിൽ കത്തി പള്ളയിൽ കേറുമെന്ന് പേടി;  (1 hour ago)

സ്വർണവിലയിൽ കുറവ്... പവന് 300 രൂപയുടെ കുറവ്  (1 hour ago)

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആർ സഹദേവൻ അന്തരിച്ചു....  (2 hours ago)

ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റാൻ ശുപാർശ...  (2 hours ago)

മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയമായ തോൽവി...  (2 hours ago)

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി കത്തയച്ച്  (3 hours ago)

Malayali Vartha Recommends