Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മന്ത്രി ആന്റണി രാജുവിന് കുരുക്ക്... ഇത് മോനേ...രാജ്യദ്രോഹമാണ്.. വടിവിഴുങ്ങിയ പോലെ പിണറായി... വിഴിഞ്ഞത്ത് രക്തസാക്ഷിയെ സൃഷടിക്കാന്‍ ചൈന

31 OCTOBER 2022 10:09 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന രംഗത്തെ എക്കാലത്തേയും നാഴികകല്ലാണ്. കേരളത്തിന്റെ വ്യാപാര മേഖലയ്ക്ക് ഏറെ ഉണര്‍വ്വ് പകരുന്ന പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി. പദ്ധതിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചവര്‍ തന്നെ ഇപ്പോള്‍ അതിനെ തള്ളിപറയുന്നു. നിര്‍മ്മാണത്തിന്റെ എഴുപത്തഞ്ച് ശതമാനം പൂര്‍്തതിയായപ്പോഴാണ് ലത്തീന്‍ രൂപത പോര്‍ട്ടിനെതിരെ സമരവുമായി രംഗത്തിറങ്ങിയത്. കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ലത്തീന്‍ രൂപതക്കാരെ ഇറക്കി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് അവര്‍.

കഴിഞ്ഞ ഏവ് വര്‍ഷം വരെ ലത്തീന്‍ രൂപത തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. പെട്ടെന്നാണ് തുറമുഖം വേണ്ടായെന്ന നിലപാടിലേയ്ക്ക് ലത്തീന്‍ രൂപതയെത്തിയത്. പൊടുന്നനെ പൊട്ടിപുറപ്പെട്ട സമരത്തില്‍ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമരം നിറുത്തുന്നില്ല. തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വഷണത്തിലാണ് വിഴിഞ്ഞം സമരത്തിന് വിദേശ സഹായം ലഭിക്കുന്നതായി കണ്ടെത്തിയത്.

കലാപം ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനും പരിപാടിയുണ്ട്. വിഴിഞ്ഞം തുറമുഖം തുറന്നാല്‍ വ്യാപാരമായി ഏറെ നഷ്ടം ഉണ്ടാകുന്നത് ചൈനയ്ക്കും ശ്രീലങ്കയ്ക്കുമാണ്. ഇവിടത്തെ തുറമുഖങ്ങളെക്കാള്‍ സൗകര്യം വിഴിഞ്ഞത് ലഭ്യമായാല്‍ കപ്പലുകള്‍ ധാരളമായി കേരള തീരത്തെത്തും. അതുകൊണ്ട് വിഴിഞ്ഞം സമരം സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. സംസ്ഥാന മന്ത്രിസഭയിലെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്‍ വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇപ്പോള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലുള്ളത്.

വിജയന്റെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് പതിനൊന്ന് കോടി രൂപ എത്തിയതാണ് സംശയത്തിന് ഇടയാക്കിയ്ത. സമരസമിതിയുടെ മുന്‍നിര നേതാക്കളാണ് വിജയനും ഭാര്യയും. 2017 മുതലാണ് പണം എത്തിയത്.കൂടാതെ ജെ.വിജയന്‍ നേതൃത്വം നല്കുന്ന കോസ്റ്റല്‍ വാച്ച് സംഘടന വഴിയും പണം എത്തിയിട്ടുണ്ട്. അവരുടെ അക്കൗണ്ടുകളിലൂടെ എത്തുന്ന പണമാണ് വിഴിഞ്ഞം സമരത്തിന് ചിലവഴിക്കുന്നതെന്നും കണ്ടെത്തി. ഒരു ദിവസം കടലില്‍ പോയില്ലെങ്കില്‍ പട്ടിണയെന്ന്ാണ് വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികള്‍ പരിതപിക്കുന്നത്.

എന്നാല്‍ നൂറുദിവസം തുടര്‍ച്ചയായി സമരം ചെയ്തിട്ടും അവിടെ ആരും പട്ടിണിയെന്ന് നിലവിളിക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. ശ്രീലങ്ക. ചൈന എന്നിവിടങ്ങളിലെ വമ്പന്‍ ബിസസിനസ് ലോബിയാണ് സമരത്തിന് പിന്നിലെന്ന നേരത്തെ ആരോപണമുണ്ടായിരുന്നു. സമീപകാലത്ത് രോഗം ബാധിച്ച് മരണശയ്യയില്‍ നി്ന്നും രക്ഷപ്പെട്ടെത്തിയ സൂസാപാക്യത്തെ സെക്രട്ടറിയേറ്റ് നടയില്‍ സമരം കിടത്താനും ഇക്കൂട്ടര്‍ പദ്ധതിയിട്ടിരിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

സഹോദരനും കുടംബവും നേടിയ പണത്തിന്റെ കണക്ക് ഗതാഗത മന്ത്രി ആന്റണി രാജുവും ഉത്തരം പറയേണ്ടി വരും. മയക്കു മരുന്ന കേസിലെ പ്രതിയ്ക്ക് ജാമ്യത്തിനായി കോടതിയിലെ തൊണ്ടിമുതലായ ജെട്ടി മാറ്റിയ കേസ് ആന്റണി രാജുവിനെതിരെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ. എന്നാല്‍ അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചതും സമരം നടത്തിയതും രാജ്യദ്രോഹ കുറ്റമാണെന്ന് ആന്റണി രാജുവിന് ഓര്‍മ്മപ്പെടുത്തുകയാണ്.

ഏഴ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞത്ത് വിവധ രൂപതകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. അതില്‍ തീരശോഷണത്തെ കുറിച്ച് പഠുക്കണമെന്ന ആവശ്യമൊഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ ഒരുപരിധിവരെ അംഗീകരിച്ചു. തുറമുഖ നിര്‍മ്മാണം അന്ത്യഘട്ടത്തില്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ തീരശോഷണ പഠനം അസാധ്യമാണെന്നാണ് സര്‍ക്കാര്‍ വാദം. വിഴിഞ്ഞം സമരം നൂറ് ദിവസം പിന്നിട്ടിട്ടും അതിന്റെ ശക്തി കുറയാതെ കൂടുതല്‍ തീവ്രതയോടെ മാറുന്ന കാഴ്ചയാണുള്ളത്.

പള്ളികളില്‍ ഇടയലേഖനം വായിച്ച് വിശ്വാസികളെ കൂടെ കൂട്ടിയാണ് പള്ളി അധികൃതര്‍ സമരത്തിന്റെ തീവ്രത കൂട്ടി കൊണ്ടിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നും സമര വേദി കലാപ വേദിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കാം.

മന്ത്രിയുടെ വാക്കുകള്‍ക്കൊന്നും സമരക്കാര്‍ ചെവികൊടുത്തിട്ടില്ല. ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കളുമായെല്ലാം ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ അടങ്ങിയില്ല. കിടപ്പാടവും ജീവിത സൗകര്യങ്ങളും വേണമെന്നുള്ള ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. എന്നാല്‍ തുറമുഖ നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്.

നിര്‍മ്മാണത്തിന് തടസ്സം നേരിട്ടാല്‍ അതൊഴിവാക്കി കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കരാര്‍ പ്രകാരം നിര്‍മ്മാണ സ്ഥലത്തുണ്ടാക്കുന്ന നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്നാണ് വ്യവസ്ഥ. സമരം നീണ്ടു പോയാല്‍ സര്‍ക്കാര്‍ അദാനി കമ്പനിയ്ക്ക് കോടിക്കണക്കിന് രൂപ നഷ്ട പരിഹാരം നല്‌കേണ്ടി വരും. ഇപ്പോള്‍ തന്നെ നൂറ്റി അന്‍പത് കോടിയിലേറെ രൂപ നഷ്ടപരിഹാരം കിട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

തുറമുഖത്തിന് ചുറ്റും കയ്യേറിയിട്ടുള്ള ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതാണ് പെട്ടെന്ന് സമരവുമായി രംഗത്തിറങ്ങാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.. പല ചാരിറ്റബിള്‍ സൊസൈറ്റികള്‍, പള്ളികള്‍, സംഘടനകള്‍ എന്നിവയുടെ പേരില്‍ പലരുടെയും ഭൂമികള്‍ പിടിച്ച് വെച്ചിരിക്കുന്നെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ വിനയാകുമെന്ന സാഹചര്യത്തിലാണ് തീരശോഷണ സമരവുമായി വിശ്വാസികളെ രംഗത്തിറക്കിയതെന്നും ആരോപണമുണ്ട് . ആദ്യഘട്ടത്തില്‍ സമരത്തെ സഹായിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയാണ് പിന്‍വാങ്ങിയതെന്ന് അറിയുന്നു.

ഇതിനിടെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന വഴിഞ്ഞം സമരത്തിനെതിരെ നാട്ടുകാരുടെ ജനകീയ സമിതി സമരം ശക്തിയാര്‍ജ്ജിക്കുകയാണ്. ജനകീയ സമരത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതാണ് സമരക്കാരെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്. അക്രമത്തിനു പിന്നിലെ ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ സമരവേദി ഉയര്‍ത്തുന്ന ആവശ്യം.

വഴിഞ്ഞം സമരം ആരംഭിച്ചിട്ട് 100 ദിവസം തികയുന്ന ദിവസം കരയിലും കടലിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. ഈ സമരമാണ് അക്രമങ്ങളിലേക്ക് വഴിമാറിയതും. ജനകീയ സമരവേദിയുടെ സമരം ശക്തമാക്കാന്‍ സിപിഎം രംഗത്തിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം ജില്ല കമ്മിറ്റി അതിനുള്ള നിര്‍ദ്ദേശം നല്കി കഴിഞ്ഞതായാണ് അറിയുന്നത്. ഒരു വശത്ത് സമരക്കാര്‍ മറുവശത്ത് അദാനിയും കോടതിയും എല്ലാം കൊണ്ടും വിഴിഞ്ഞം വിഷയം സര്‍ക്കാരിന് അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (14 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (22 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (33 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (39 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (51 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends