പുലി അടയാളത്തിനായി പോര്... മഹാരാഷ്ട്രിയില്‍ അങ്കലാപ്പ്... ഓപ്പറേഷന്‍ ലോട്ടസ്... അടിപതറുന്നോ ? മഹാരാഷ്ട്രയില്‍ വീണ്ടും പ്രതിസന്ധിയേറി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വം നാളെ സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കുകയാണ്. കോടതി വിധി അനുകൂലമാണെങ്കിലും അല്ലെങ്കിലും ശിവസേനയുടെ രണ്ട് വിഭാഗത്തിനും പരീക്ഷണത്തിന്റെ കാലമാണ്. ശിവസേന നേതൃത്വം നല്കിയ സര്‍ക്കാരിനെ ഓപ്പറേഷന്‍ ലോട്ടസ് പദ്ധതി പ്രകാരം മറിച്ചിട്ട ബിജെപിയ്ക്കും വിധി നിര്‍ണ്ണായകമാണ്.
ഓപ്പറേഷന്‍ ലോട്ടസിലൂടെ പിടിച്ചെടുത്ത മഹാരാഷ്ട്രയില്‍ ബിജെപിയ്‌ക്കെതിരായ വിധിയുണ്ടായാല്‍ ഇന്‍ഡ്യ മുഴുവന്‍ അത് ബാധിയ്ക്കുകയും ബിജെപിയുടെ രാഷ്ട്രീയ അജന്‍ണ്ടയ്ക്ക് കനത്ത അടിയാവുകയും ചെയ്യും. ശിവസേനയുടെ അവകാശ തര്‍ക്കം മാത്രമല്ല കൂറുമാറിയ മുപ്പത് ഒന്‍പത് എംഎല്‍എ മാരുടെ ഭാവിനിര്‍ണ്ണയിക്കുന്ന വിധിയുമായിരിക്കുമിത്. ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ വിധിയുണ്ടായാല്‍ മഹാരാഷ്ട്രയില്‍ വീണ്ടും ഭരണ പ്രതിസന്ധിയുണ്ടാകും.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. എംഎല്‍എമാരുടെ അയോഗ്യത, ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ സാധുത, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ബെഞ്ച് പരിഗണിക്കുക.
നേരത്തെ, മഹാരാഷ്ട്രയിലെ 'യഥാര്‍ത്ഥ' ശിവസേന, പാര്‍ട്ടി ചിഹ്നം, പാര്‍ട്ടിയുടെ നേതാവ് എന്നിവയെ ചൊല്ലിയുണ്ടായ തര്‍ക്കവും കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. ശിവസേനയുടെ യഥാര്‍ത്ഥ നേതാവ് ഏകനാഥ് ഷിന്‍ഡെയാണോ അതോ ഉദ്ധവ് താക്കറെയാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുള്ള ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇത് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെട്ടത്.
ഈ വര്‍ഷം ജൂണിലാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ നിന്ന് ഏകനാഥ് ഷിന്‍ഡെയും മറ്റ് 39 എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തി ബിജെപിക്കൊപ്പം പോയത്. ഇതോടെ ഉദ്ധവ് സര്‍ക്കാര്‍ നിലംപതിച്ചു. ജൂണ്‍ 30ന് ബിജെപി പിന്തുണയോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു.
യഥാര്‍ത്ഥ' ശിവസേനയ്ക്കും പാര്‍ട്ടി ചിഹ്നത്തിനും മേലുള്ള ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ അവകാശവാദം തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് ക്യാമ്പ് ഒരു ഹര്‍ജി നല്‍കി. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയിച്ചാല്‍ മാത്രമേ ഷിന്‍ഡെ ക്യാമ്പ് എംഎല്‍എമാര്‍ക്ക് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, സ്വന്തം പാര്‍ട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട നേതാവിന് കൂറുമാറ്റ നിരോധന നിയമം ആയുധമല്ലെന്നാണ് ഷിന്‍ഡെ വിഭാഗം വാദിച്ചത്. കേസില്‍ കൂറുമാറ്റം, ലയനം, അയോഗ്യത എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. താക്കറെയുടെയും ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ആഗസ്റ്റ് 23 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന് റഫര്‍ ചെയ്തിരുന്നു. അഞ്ചംഗ ബെ്ഞ്ചാണ് കേസുകളില്‍ വിധി പറയുന്നത്. ഭരണ ഘടനാപരമായ വിശകലനങ്ങള്‍ക്ക് ശേഷമാണ് വിധിയിലേയ്ക്ക് കടക്കുന്നത്
https://www.facebook.com/Malayalivartha


























