പാറശ്ശാല ഷാരോണിന്റെ മരണം...ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ... നെയ്യാറ്റിന്‍കര രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരാക്കുന്നത്

പെണ്‍ സുഹൃത്ത് കഷായത്തില്‍ വള നാശിനി കൊടുത്ത് കൊലപ്പെടുത്തിയ ബി എസ് സി വിദ്യാര്‍ത്ഥി പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി എം എ (സോഷ്യോളജി) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരാക്കുന്നത്.
ഒക്ടോബര്‍ 30 ഞായറാഴ്ച 10.30 മുതല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്‌തെങ്കിലും 5 മണിക്കൂര്‍ പിന്നിട്ടശേഷമാണ് കൊലപാതക ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനകം അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കണമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 167 (2) വ്യവസ്ഥ പ്രകാരമാണ് കോടതിയില്‍ ഹാജരാക്കുന്നത്.
അസ്വാഭാവിക മരണത്തിന് ആദ്യം ഒക്ടോബര്‍ 25 ന് പാറശാല പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍, ക്രൈംബ്രാഞ്ച് കൊലപാതകമാണെന്ന് ഒക്ടോടോബര്‍ 30 ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ പി സി 302 പ്രകാരം റീ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ , എഫ് ഐ എസ് , പ്രതിയെയും മേല്‍ വിലാസവും തിരിച്ചറിഞ്ഞ റിപ്പോര്‍ട്ട് , 'സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള അറസ്റ്റ് മെമ്മോ , അറസ്റ്റ് കാര്‍ഡ്, അറസ്റ്റ് അറിയിപ്പ് , മെഡിക്കല്‍ പരിശോധന ഫലം , അറസ്റ്റ് അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് , റിമാന്റ് അപേക്ഷ , കസ്റ്റഡി ആവശ്യമുള്ളതിനാല്‍ കസ്റ്റഡി അപേക്ഷ എന്നിവ സഹിതമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്.
മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് പൊലീസ് 30 നാണ് വെളിപ്പെടുത്തിയത്. ഷാരോണിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി. ഷാരോണിനു നല്‍കിയ കഷായത്തില്‍ കലര്‍ത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കി. കാപിക് എന്ന തുരിശ് ആയിരുന്നു കലര്‍ത്തിയത്. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവും അന്വേഷണത്തില്‍ പ്രധാന തുമ്ബായി.
മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉടന്‍ റൂറല്‍ എസ് പി ഓഫീസിലെത്തും.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നതിനായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉടനെ മാധ്യമങ്ങളെ കാണും.
പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായതും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറല്‍ എസ്പി ഡി.ശില്‍പയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നല്‍കാന്‍ എത്തണമെന്നു കാണിച്ച് പെണ്‍കുട്ടിക്ക് കത്ത് നല്‍കിയിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. റൂറല്‍ എസ്പിയും എഎസ്പി സുല്‍ഫിക്കറും അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നല്‍കാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. വനിതാ സുഹൃത്തിനു മുന്നില്‍ പൊലീസിന്റെ 4 ചോദ്യങ്ങള്‍
ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറാക്കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാന്‍ ശ്രമിച്ചത് 1. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി? 2. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നല്‍കി? 3. കഷായം നല്‍കാനുണ്ടായ സാഹചര്യം? 4. ഈ സമയം വീട്ടില്‍ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണു മെഡിക്കല്‍ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താന്‍ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിശദ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടി നല്‍കിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.
https://www.facebook.com/Malayalivartha























