കേരള സർവകലാശാലാ വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റ്; വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ആവശ്യം നിയമ വിരുദ്ധമാണ് കടുത്ത അവഹേളനമാണ്; ഹൈക്കോടതിയിൽ കടുപ്പിച്ച് ഗവർണർ

കേരള സർവകലാശാലാ വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റിന്റെ ആവശ്യത്തിമേൽ പോര് മുറുകുകയാണ്. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഗവർണർ നിർണ്ണായകമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. അതായത് കേരള സർവകലാശാലാ വി.സി നിയമനത്തിനായി സെലക്‌ഷൻ കമ്മിറ്റിക്കു രൂപം നൽകിയ വിജ്ഞാപനം പിൻവലിക്കണമെന്ന് സെനറ്റ് ആവശ്യപ്പെട്ടിരുന്നു. സെനറ്റിന്റെ ആവശ്യത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ആവശ്യം നിയമ വിരുദ്ധമാണെന്നും കടുത്ത അവഹേളനമാണെന്നും ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. ചാൻസലറായ ഗവർണർ നൽകിയ വിശദീകരണത്തിൽ നിർണായകമായ പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റിലേക്ക് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങൾ കൂടി ചേർന്നാണ് എന്നാണ് ഗവർണർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇവർ അധികാരപരിധി മറികടന്നു പ്രവർത്തിച്ചതിനാലാണ് പുറത്താക്കിയതെന്നാണ് ഗവർണർ വിമർശിച്ചിരിക്കുന്നത്. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ ഹർജി നൽകിയിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. മാത്രമല്ല മറ്റൊരു നിർണായകമായ കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജികൾ ഇന്നു പരിഗണവാനിരിക്കുകയാണ്. പുറത്താക്കിയവർക്കു പകരം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുക എന്ന നടപടിയെ നേരത്തെ തന്നെ കോടതി തടയുകയുണ്ടായി.
ആഗസ്റ്റ് അഞ്ചിന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതായത് വി.സി നിയമനത്തിന് വേണ്ടി യു.ജി.സിയുടെ പ്രതിനിധി കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടു സത്യനാരായണ, ഗവർണറുടെ പ്രതിനിധി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി എന്നിവരെ ഉൾപ്പെടുത്തി സെലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചായിരുന്നു ആ വിജ്ഞാപനം പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha























