Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

വില അറിയാനിരിക്കുന്നു... ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ആകെ അങ്കലാപ്പ്; ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി കേരള മുന്‍ വിസി; ഹൈക്കോടതിയില്‍ അഭയം തേടി വിസിമാര്‍; ഉറച്ച നിലപാടില്‍ ഗവര്‍ണര്‍

03 NOVEMBER 2022 09:00 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ്. ഹൈക്കോടതിയുടെ ഒരു വാക്കിനായി കാത്തിരിക്കുകയാണ് ഗവര്‍ണര്‍. അതിന് ശേഷം എന്ത് നടപടിയും സ്വീകരിക്കും. പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്. മുന്‍ കേരള സര്‍വകലാശാല വി സി മഹാദേവന്‍ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹര്‍ജിക്കാരോട് ചോദിച്ചത്.

യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

നിയമപ്രകാരം നോട്ടീസ് നല്‍കി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിങ്ങില്‍ നല്‍കിയ ഉത്തരവ്. പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ നോട്ടീസിന് വിസിമാര്‍ വിശദീകരണം നല്‍കേണ്ട സമയ പരിധി ഇന്നു അവസാനിക്കും. എട്ട് വിസിമാരില്‍ മുന്‍ കേരള വിസി വിപി മഹാദേവന്‍ പിള്ള മാത്രമാണ് ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയത്. വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി. ഇക്കഴിഞ്ഞ 24 ന് മഹാ ദേവന്‍ പിള്ള വിരമിച്ചിരുന്നു. അതിനാല്‍ തന്നെ അതിന് പ്രസക്തിയില്ല. മറ്റ് വി സി മാര്‍ ഇന്നു മറുപടി നല്‍കുമോ എന്നാണ് അറിയേണ്ടത്.

കിട്ടിയ മറുപടികള്‍ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവര്‍ണ്ണാറുടെ തുടര്‍ നടപടി ഉണ്ടാകുക. നേരിട്ട് ഹാജരാകണമെങ്കില്‍ ഏഴിനുള്ളില്‍ അറിയിക്കണം എന്ന് രാജ്ഭവന്‍ വി സി മാരോട് പറഞ്ഞിരുന്നു. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാര്‍ക്കും യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഡിജിറ്റല്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല വി സി മാര്‍ക്ക് മറുപടി നല്‍കാന്‍ നാളെ വരെ സമയമുണ്ട്.

വി സി മാര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാന്‍ അധികാരമില്ലെന്ന നിലപാടില്‍ ആണ്. അതേസമയം പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള. വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു.

പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവര്‍ണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാന്‍ വിസിമാര്‍ക്ക് കഴിഞ്ഞിരുന്നു. തല്‍സ്ഥാനത്ത് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് തീരുകയാണ്.

നോട്ടീസിന് മറുപടി നല്‍കാതെയാണ് 7 വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ വാദിച്ചത്. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹര്‍ജിയില്‍ ചാന്‍സലറുടെ അടക്കം വിശദീകരണം തേടി ഹര്‍ജി ഇന്നത്തേക്ക് മാറ്റി. ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്ക്ക് എതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലും കോടതി സര്‍വ്വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് താല്‍പ്പര്യമില്ലെന്നും കോടതി വിമര്‍ശിച്ചു.

മറ്റന്നാള്‍ ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. ഈ മറുപടിയില്‍ അതൃപ്തി പ്രകടമാക്കിയ കോടതി വിസി ഇല്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാനാകുമെനാ്‌ന് ചോദിച്ചു. നോമിനിയെ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അത് തുറന്നുപറയണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ നാലിന് ചേരുന്ന യോഗത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോ എന്നറിയിക്കാന്‍ കൂടുതല്‍ സാവകാശം വേണ്‍ണമെന്ന് സര്‍വ്വകലാശാല അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് അഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (33 minutes ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (47 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (58 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (7 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (8 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

Malayali Vartha Recommends