കാറിലെ പീഡനം .. ... പിന്നാമ്പുറ കഥകൾ പാറിപ്പറക്കുമ്പോൾ ; ആനയും ആനക്കാരനും മോശമല്ല എന്ന് ജനം

മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരുടെ ഡ്രൈവർ കുറവങ്കോണതും മ്യൂസിയം പരിസരത്തും അതിക്രമം കാട്ടി അറസ്റ്റിൽ ആയപ്പോൾ പ്രബുദ്ധരുടെ കേരളത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന പരിഹാസമാണ് ഉയരുന്നത്. മന്ത്രിയുടെ ആക്രമണം നടത്തിയത് ആരെന്നു ആദ്യമേ തന്നെ പോലീസ് തിരിച്ചു അറിഞ്ഞിരുന്നു എന്നാണ് സൂചന. എന്നാൽ സന്തോഷ് ഓടിച്ചിരുന്ന സ്റ്റേറ്റ് കാർ ആയതിനാലാണ് അറസ്റ്റ് വൈകിയത്. കേസ് ഒതുക്കാൻ നോക്കിയെങ്കിലും പരസ്യമായി വനിതാ ഡോക്ടർ മാധ്യമങ്ങളുടെ മുമ്പിൽ എത്തിയതോടെ പോലീസിന് നിവർത്തിയില്ലാതെ അറസ്റ്റ് ചെയ്തതാണ്.
ഈ കേസിൽ പ്രൈവറ്റ് സെക്രട്ടറി മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഡ്രൈവർക്കായി ഇടപെട്ടു എന്ന് പറയപ്പെടുന്നു. സെക്രട്ടറിയേറ്റിലെ സി പി എം യൂണിയൻ നേതാവായിരുന്നു ഗോപകുമാരാൻ നായർ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുന്നതിനു മുമ്പ് കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥർ ഇരുന്ന പദവി ഇടതു സർക്കാർ അട്ടിമറിച്ചാണ് സ്വന്തക്കാർക്ക് നൽകിയത്.
സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന കാലത്തു ഓഫീസിൽ മദ്യപിച്ചെത്തി സ്ത്രീ ജീവനക്കാരോട് അപമര്യദയായി പെരുമാറി എന്ന പരാതിയുണ്ടായി. സ്ഥാനത്തിന് നിരക്കാത്ത പെരുമാറ്റവും രീതികളും മൂലം സ്പോർട്സ് പ്രെസിഡന്റുമായി ഉടക്കുണ്ടായതിനെ തുടർന്നാണ് സെക്രട്ടറി ആ സ്ഥാനത്തു നിന്ന് മാറേണ്ടി വന്നത്. ഇതിനു ശേഷം മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൊടുക്കാൻ സി പി എം തീരുമാനിച്ചു. കൂട്ടുകക്ഷി ഭരണം ആയതിനാൽ സ്വന്തം പാർട്ടിയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ സി പി എം മന്ത്രിയെ അനുവദിച്ചുമില്ല. അങ്ങനെ ആണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഗോപകുമാരാൻ നായർ എത്തുന്നത്.
മന്ത്രിയുടെ ഓഫീസിലും ഇദ്ദേഹത്തിന്റെ രീതികൾക്ക് മാറ്റം ഒന്നും ഉണ്ടായില്ല എന്നാണ് അറിവ്. ഉച്ചവരെ മാത്രമേ പ്രൈവറ്റ് സെക്രട്ടറിയെ മദ്യത്തിന്റെ മണമില്ലാതെ കാണാൻ പറ്റൂ എന്ന് പറയപ്പെടുന്നു. വൈകുന്നേരം ത്തിരുവനന്തപുരത്തെ ഒരു പ്രമുഖ ബാറിലെയും നിത്യ സന്ദര്ശകനാണ് എന്നറിയുന്നു. വൈകിട്ട് പ്രൈവറ്റ് സെക്രട്ടറി അവിടെ നിന്ന് ഇറങ്ങുന്നത് വരെ കാറുമായി ചുറ്റുന്ന സന്തോഷ് വേറെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് പറയപ്പെടുന്നു. എന്നാൽ അവരാരും തന്നെ പരാതി കൊടുക്കാൻ മുതിരാത്തത് കൊണ്ട് ഇക്കാലമത്രയും ഇയാൾ രക്ഷപെട്ടു.
പണ്ട് സെക്രട്ടറിയേറ്റിലെ ഒരു വനിതാ സംഘടനാ നേതാവിനോട് അപമര്യദയായി പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായർ പെരുമാരുതിയനും. അവരുടെ ഭർത്താവ് പാർട്ടിക്ക് പരാതി നൽകിയെങ്കിലും അത് പോലീസിന് കൈമാറാതെ പൂഴ്ത്തിവയ്ക്കപ്പെടുകയാണ് എന്നുമാണ് ചില കഥകൾ. ഇദ്ദേഹത്തിന് പണ്ട് പെപ്സി ഗോപൻ എന്ന വട്ടപ്പേര് ഈ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഉണ്ടായിരുന്നു എന്ന് അധികാര ഇടവഴികളിൽ പറയപ്പെടുന്നുണ്ട്. പെപ്സി കുപ്പിയിലെ പാനീയം പകുതി കളഞ്ഞു അതിൽ മദ്യം നിറച്ചു ഉപയോഗിക്കുന്നത് കൊണ്ടാണ് ഈ പേര് വീണതെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha























