ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളി രാജ്ഭവൻ; ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല

സർക്കാരിനെ വീണ്ടും തള്ളി രാജ്ഭവന്റെ മിന്നൽ നീക്കം. അക്ഷരാർത്ഥത്തിൽ നടുക്കുന്ന തീരുമാനം തന്നെയാണ് രാജ്ഭവൻ എടുത്തിരിക്കുന്നത്. ഡോക്ടർ സിസ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കിയിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടാറാണ് സിസ എന്തും ശ്രദ്ധേയമായ കാര്യമാണ്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിയിട്ടാണ് രാജ് ഭവൻ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നതും നിർണായകമായ കാര്യം തന്നെയാണ്.
ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസർ എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ സ്ഥാനത്തേക്കാണ് പുതിയ വിസിയെ ഇപ്പോൾ രാജ്ഭവൻ നിയമിച്ചിരിക്കുന്നത്. യുജിസി ചട്ടമനുസരിച്ച് മൂന്നിൽ കുറയാതെ പേരുകളുള്ള പാനൽ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിക്ക് ചാൻസലർ നൽകേണ്ടതുണ്ട്. പക്ഷേ ഒരു പേര് മാത്രമേ സർക്കാർ കൊടുത്തിട്ടുള്ളൂ എന്നതാണ് ഏറെ നിർണ്ണായകമായ കാര്യം.
ഈ കാരണത്താലാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.എന്തായാലൂം ആ സ്ഥാനത്തേക്ക് ഇപ്പോൾ മറ്റൊരാൾ നിയമിക്കപ്പെട്ടിരിക്കുനിന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .അതേസമയം ഡോ.പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല വി സി നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്. ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടിയായിരുന്നു സുപ്രീംകോടതി റദ്ദാക്കക്കിയത്. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചായിരുന്നു ഉത്തരവിട്ടത് ഈ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജി പോയിരുന്നു.
ഈ ഹർജിലായിരുന്നു നിയമനം റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് വന്നത്. വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നു ഡോ. രാജശ്രീ പറഞ്ഞു. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിക്കുകയായിരുന്നു. എന്നാൽ ഈ നടപടി ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്ത് കോടതിയിൽ ഹർജി നല്കുവായിരുന്നു.യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചതാണെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹർജിക്കാരൻ ഹർജി സമർപ്പിച്ചത്.
https://www.facebook.com/Malayalivartha






















