Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പറയാന്‍ ഒരു കാരണം കൂടി... കത്തിന്റെ പേരില്‍ നടന്ന പ്രചരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി ആര്യാ രാജേന്ദ്രന്‍; വ്യാജ കത്തിനെതിരെ പരാതി നല്‍കണമെന്ന് ചാനല്‍ ചര്‍ച്ച; നിയമനക്കത്തില്‍ കുരുങ്ങി സി.പി.എം, മേയറുടെ രാജിക്കായി പ്രതിപക്ഷവും ബി.ജെ.പിയും; ഗവര്‍ണര്‍ പറഞ്ഞതിന് മറ്റൊരു കാരണം കൂടി

06 NOVEMBER 2022 10:28 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോര്‍പറേഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു കാര്യമില്ലെങ്കിലും ഇടപെടാന്‍ സാധ്യത. ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരുന്ന ഇഷ്ടക്കാരെ നിയമിക്കുന്നതിന്റെ തെളിവായി കോര്‍പറേഷന്‍ വിവാദം മാറിയിരിക്കുകയാണ്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ വശംകെട്ട് നില്‍ക്കുന്ന സി.പി.എം നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി തലസ്ഥാന കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ ലിസ്റ്റ് തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനയച്ച കത്ത്.

സര്‍ക്കാരിനെതിരെ പുതിയൊരായുധം കിട്ടിയതോടെ യു.ഡി.എഫും ബി.ജെ.പിയും മേയറുടെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. സ്വജനപക്ഷപാതം കാട്ടിയ മേയറുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കോണ്‍ഗ്രസ് സമീപിച്ചു.

നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് ചോദിച്ച കത്താണ് പുറത്തായത്. ഇത് വ്യാജമാണെന്നാണ് കോര്‍പറേഷന്‍ വാദിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കൂടിയായതോടെ കത്ത് വ്യാജമാണെന്ന കോര്‍പറേഷന്റെ വാദത്തെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. താത്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് ആളുകളെ നിശ്ചയിച്ച് നല്‍കുന്നതെന്ന തരത്തിലാണ് കത്തിനെ പ്രതിപക്ഷം വ്യാഖ്യാനിക്കുന്നത്.

സര്‍വകലാശാലകളിലെ ബന്ധുനിയമന വിവാദങ്ങളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം കടുപ്പിക്കുന്നത്. ഗവര്‍ണറുടെ നിലപാടിനും കത്ത് വിവാദം ബലം നല്‍കുന്നു. തൊഴില്‍രഹിതരുടെ വികാരമേറ്റെടുത്ത് പ്രതിഷേധം കനപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനാല്‍ പ്രതിസന്ധിയില്‍ നിന്ന് തലയൂരാനുള്ള ശ്രമം സി.പി.എം ഊര്‍ജ്ജിതമാക്കി. കത്ത് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എമ്മും മേയറും വ്യക്തമാക്കി. കത്ത് വിവാദം ശമിപ്പിക്കാനെന്നോണം, 297 നിയമനങ്ങളും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്നലെ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കി.

കോഴിക്കോട്ടുള്ള ആര്യയോട് ആനാവൂര്‍ വിവരമാരാഞ്ഞപ്പോള്‍ താനങ്ങനെയൊരു കത്ത് തയാറാക്കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. കത്ത് പാര്‍ട്ടി നേതൃത്വത്തിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ആനാവൂരും പറയുന്നു. നേതൃത്വത്തിന് കിട്ടാത്ത കത്തെങ്ങനെ പാര്‍ട്ടി നേതാവിന്റേതുള്‍പ്പെടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുവെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

അതേസമയം പ്രതിപക്ഷം സമരം കടുപ്പിച്ചു. മേയര്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. രാജിയാവശ്യത്തിന് വഴങ്ങിയാല്‍ തെറ്റ് സമ്മതിക്കലാവും. കത്തില്‍ മേയറുടെ ഒപ്പുണ്ടെങ്കിലും മുദ്ര പതിപ്പിച്ചിട്ടില്ല. കത്തില്‍ രേഖപ്പെടുത്തിയ തീയതി ഈ മാസം ഒന്നാണ്. അന്ന് തൊഴിലില്ലായ്മയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്നു ആര്യ. അതുകൊണ്ടുതന്നെ താനറിയാതെയുണ്ടായ കളിയാണെന്നാണ് മേയര്‍ പറയുന്നത്.

പാര്‍ട്ടിക്കകത്ത്, പ്രത്യേകിച്ച് കോര്‍പ്പറേഷനില്‍ പുകയുന്ന ചേരിപ്പോരിന്റെ പ്രതിഫലനമായിട്ടാണ് കത്ത് വിവാദത്തെ സി.പി.എം നോക്കിക്കാണുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാര്‍ തമ്മിലെ പോരാണ് കത്ത് ചോര്‍ന്നതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വിഭാഗീയത അതിരുവിടുന്നതിനെ ഗൗരവമായെടുക്കാനാണ് സി.പി.എം തീരുമാനം.

ഈ മാസം ഒമ്പതിന് ചേരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കും. കോര്‍പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍.അനില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഇന്നലെ പുറത്തുവന്നു. എസ്.എ.ടി ആശുപത്രിയില്‍ പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ഒന്‍പത് ജീവനക്കാരെ നിയമിക്കാന്‍ അംഗങ്ങളുടെ പട്ടികയാണ് തേടിയത്. മാനേജര്‍, കെയര്‍ടേക്കര്‍ അടക്കമാണ് ഒഴിവ്. ഒക്ടോബര്‍ 24നാണ് കത്തയച്ചത്. ഈ രണ്ട് കത്തും വ്യാജമാണോ എന്ന് തെളിയിക്കാന്‍ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends