ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും; പ്രദേശത്ത് വൻ പോലീസ് വിന്യാസം; ഇന്ന് നിർണായകം

ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് കാരക്കോണം പൂമ്പാലിക്കോണത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ആസൂത്രണവും ഷാരോണിന് വിഷം നൽകിയതടക്കവുമുള്ള സംഭവങ്ങൾ നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. പ്രദേശത്തെ സംഘർഷ സാധ്യതയും പ്രതിയുടെ സുരക്ഷയും കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കൊലപാതകത്തിന്റെ ആസൂത്രണവും ഷാരോണിന് വിഷം നൽകിയതുമായ ഗ്രീഷ്മയുടെ തടക്കവുമുള്ള സംഭവങ്ങൾ നടന്ന ഗ്രീഷ്മയുടെ വീട്ടിലാണ് തെളിവെടുപ്പ് നടക്കുന്നത്. വിശദമായി കാര്യങ്ങൽ ചോദിച്ചറിയാനാണ് നീക്കം. വിഷം എടുത്ത് കൊണ്ട് വന്ന സ്ഥലത്ത് അടക്കം ഗ്രീഷ്മയെ കൊണ്ട് പോയി തെളിവെടുക്കും എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാവിലെ പത്ത് മണിയോടെയാവും സംഘം സ്ഥലത്തെത്തുക.
ഇന്ന് തെളിവെടുക്കാൻ ഗ്രീഷ്മയെ കൊണ്ടുപോകുന്ന വീടിന്റെ പൂട്ട് കഴിഞ്ഞ ദിവസം തകർത്തു അജ്ഞാതൻ ഉള്ളിൽ കടന്നിരുന്നു. അത് മോഷണശ്രമമാണോ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അമ്മയുടെ സഹോദരൻ നിർമൽ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പോലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നില്ല. ഇത് ഗ്രീഷ്മയെ രക്ഷിക്കാൻ മനഃപൂർവം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയാണ് കാണുന്നുണ്ട്. പൂട്ട് പൊളിച്ചത് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് കേരള പോലീസും തമിഴ്‌നാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
ഗേറ്റ് സീൽ ചെയ്തിരിക്കുന്നതിനാൽ മതിൽ ചാടി വളപ്പിൽ കടന്നത് എന്നാണ് പൊലീസ് നിഗമനം. പാറശാല, പളുകൽ സ്റ്റേഷനുകളിൽ നിന്ന് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഗ്രീഷ്മ ഇല്ലാത്തതിനാലാണ് അമ്മയെയും അമ്മാവനെയും കൊണ്ടുവന്നു തെളിവെടുത്ത ദിവസം വീട് തുറന്നുള്ള തെളിവെടുപ്പ് നടത്താതിരുന്നത്.
https://www.facebook.com/Malayalivartha






















