കഷായത്തിൽ വിഷം കലർത്തും മുമ്പും, കൊലപാതക ശ്രമം: പല തവണ ഷാരോണിനെ കൊലപ്പെടുത്താൻ വിഷം കലർത്തി ജ്യൂസ് ചലഞ്ച് നടത്തി: നിർണായക വെളിപ്പെടുത്തൽ ചോദ്യം ചെയ്യലിനിടെ: വീട്ടിൽ നടന്ന നടന്ന തർക്കത്തിനിടെ, ഷാരോണിനെ വീഴ്ത്തിയത് ജ്യൂസ് ചലഞ്ച് ആയാലോ എന്ന ചോദ്യത്തിൽ:- തെളിവെടുപ്പിന് മുമ്പ് ഗ്രീഷ്മയുടെ മൊഴി ഇങ്ങനെ...

ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം നടന്ന ചോദ്യത്തെ ചെയ്യലിലാണ് പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. പലതവണ ജ്യൂസിൽ വിഷം കലക്കി നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് ഗ്രീഷ്മ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ഗ്രീഷ്മയെക്കൊണ്ട് അൽപ സമയത്തിനകം തെളിവെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക മൊഴി പുറത്ത് വന്നത്. സ്ഥിരമായി ഷാരോണിന് ഗ്രീഷ്മ ജ്യൂസ് നല്‍കിയിരുന്ന കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് മൂത്ത സഹോദരനായ ഷിമോണ്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി ഗ്രീഷ്മ മാ ജ്യൂസ് കയ്യിൽ കരുതിയിരുന്നു. ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പും ജ്യൂസ് ചലഞ്ച് എന്ന പേരിൽ വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു.
ജ്യുസ് നല്‍കുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം മുമ്പ് ആരോപിച്ചിരുന്നു. ബന്ധം വിടാന്‍ ഷാരോണ്‍ തയ്യാറാകില്ലെന്ന് ഉറപ്പിച്ചതോടെയാണ് കഷായത്തില്‍ ചേര്‍ത്ത് വിഷം നല്‍കിയതെന്ന് ഗ്രീഷ്മ മൊഴി നല്കിരുന്നു. തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഗ്രീഷ്മ സ്വന്തം വീട്ടില്‍ വെച്ച് വിഷം നല്‍കുന്നതിന് തൊട്ടുമുമ്പും തുറന്നുപറഞ്ഞിരുന്നു.
അതോടെ 'എനിക്ക് കിട്ടാത്തത് ഇനിയാര്‍ക്കും കിട്ടാന്‍ സമ്മതിക്കില്ലെ'ന്ന് ഷാരോണ്‍ മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ സമയം ഗ്രീഷ്മ തന്ത്രപൂര്‍വം വീണ്ടും ജ്യൂസ് ചലഞ്ച് നടത്തിയാലോയെന്ന് ചോദിച്ച് ഷാരോണിനെ അനുനയിപ്പിച്ചു. പിന്നീടാണ് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്.
താലി കെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഇവ വേണമെന്ന് ഷാരോണിനോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇവ നശിപ്പിക്കണമെന്ന ഗ്രീഷ്മയുടെ ആവശ്യവും ഷാരോണ്‍ നിരാകരിച്ചു. ഇതോടെയാണ് വൈരാഗ്യമുണ്ടായതും വിഷം നല്‍കാന്‍ തീരുമാനിച്ചതും. ഇതിനായി വീണ്ടും ഷാരോണിനെ അനുനയിപ്പിച്ച് അടുത്തുകൂടുകയായിരുന്നു.
കഷായം സംബന്ധിച്ച വിവരങ്ങള്‍ ഗ്രീഷ്മ മറച്ചുവെക്കാന്‍ ശ്രമിച്ച മൊഴികളും നേരത്തെ പുറത്ത് വന്നിരുന്നു. ആ സമയങ്ങളിലും ഷാരോൺ കുടിച്ച ജ്യൂസിനെ കുറിച്ച് പറയുന്നുണ്ട്. കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ... ഞാന്‍ പറഞ്ഞത്... നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ... എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്...ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ... അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്'' - ഷാരോണിന്റെ ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു. ''ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ... കുഴപ്പമൊന്നുമില്ലല്ലോ... ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ... '' എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഷാരോണിനോട് ചോദിക്കുന്നതും ശബ്ദസന്ദേശമായുണ്ട്.
കാമുകി ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നൽക്കിട്ടുണ്ട്.പെൺകുട്ടിക്കൊപ്പമുള്ള പല ചിത്രങ്ങളിലും 'മാ' കൈയിൽ പിടിച്ച് നിൽക്കുന്നതും ഷാരോണിനെ കുടിപ്പിക്കുന്നതും കാണാൻ കഴിയും. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha























