ഷാരോണിനൊപ്പം താമസിച്ച തൃപ്പരപ്പിലെയും, കന്യാകുമാരിയിലെയും ഹോട്ടലിൽ ഗ്രീഷ്മയുമായി തെളിവെടുപ്പ്...

പാറശാല ഷാരോൺ വധക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയെ ഇന്ന് പളുകലിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഷാരോണിനൊപ്പം താമസിച്ച ഹോട്ടലിലും, വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലും ഗ്രീഷ്മയെ ഇന്ന് കൊണ്ടുപോകും. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ ഇന്നലെ തെളിവെടുപ്പിന് എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. പക്ഷെ തെളിവെടുപ്പിന് മുമ്പ് ഗ്രീഷ്മയുടെ സീൽ ചെയ്തിരുന്ന വീട്ടിൽ അജ്ഞാതനതായ വ്യക്തി കയറിയിരുന്നു. ഇത് മോഷണ ശ്രമത്തിന്റെ ഭാഗമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. വീട്ടിൽ നിന്ന് ലാപ്ടോപ്പോ, പണമോ, വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളോ നഷ്ട്ടപെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ട്.
ഡിവൈസ്‌പി ജോൺസൺ കഴിഞ്ഞ ദിവസം പറഞ്ഞത് പ്രധാന തെളിവുകളൊന്നും എ വീട്ടിൽ അവശേഷിക്കുന്നില്ല. ഒരു മഹസർ എന്ന രീതിയിൽ മാത്രമാണുള്ളത്. ഒരു പ്രധാനപ്പെട്ട ക്രൈം നടന്ന സ്ഥലം സീൽ ചെയ്തുവെന്നേ ഉള്ളുവെന്ന് പറയുമ്പോഴും, ആര് അകത്ത് കയറി? എന്തിന് അകത്ത് കയറി ? ആർക്ക് വേണ്ടി? എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കുന്നുണ്ട്.
ഇന്ന് രാവിലെ തന്നെ ശ്രീനിലയത്ത് എത്തിച്ച് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തും. വിശദമായ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനോടൊപ്പം ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച തൃപ്പരപ്പ്, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തും.
കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്‍റെ കുപ്പി കണ്ടെത്താനാണ് ശ്രീനിലയത്ത് ഗ്രീഷ്മയെ എത്തിക്കുന്നത്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെ രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു. ഞായർ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല.
ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ കടന്നു പോകുന്നതായി കണ്ടിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെ,പൂട്ട് പൊളിച്ച് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി കയറിയത് നിർണായകമായ തെളിവുകൾ നശിപ്പിക്കാനാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























