'പൊതുസമൂഹത്തിന് യാതൊരു ദോഷവും വരുത്താത്ത, ഫുട്ബോൾ ആരവം തീരുമ്പോൾ എടുത്തുമാറ്റപ്പെടുന്ന രണ്ട് കട്ടൗട്ടുകൾ എടുത്തു മാറ്റുന്നതോടെ കേരളം അഭിമുഖീകരിക്കുന്ന സകലമാന പ്രശ്നങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും പരിഹാരമാവുമല്ലോ ല്ലേ. ഇവിടെ തലസ്ഥാന നഗരിയിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന രീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകളും കട്ടൗട്ടുകളുമുണ്ട്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇരിക്കുന്ന വേളയിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചിരിക്കുന്നത്. അര്‍ജന്‍റീനയുടെ ആരാധകർ തങ്ങളുടെ പ്രിയ താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിർദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്റെ പരാതി എന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേര് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചർച്ചയാകുന്നു അഞ്ജു പാർവതി പ്രഭീഷിന്റെ കുറിപ്പാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അറ്റൻഷൻ സീക്കിങ്ങ് സിൻഡ്രോമിൻ്റെ മാരക അവസ്ഥാന്തരത്തിലെത്തി നില്ക്കുന്ന ഒരു പരട്ട വക്കീൽ ഫുട്ബോൾ പ്രേമികളിൽ നിന്നും അറഞ്ചം പുറഞ്ചം തെറി കേൾക്കുന്ന നയനമനോഹര കാഴ്ചയ്ക്കാണ് രാവിലെ സാക്ഷൃം വഹിച്ചത്. പെരുമന വക്കീലെന്ന് ആദ്യം കേൾക്കുന്നത് ശ്രീജിത്ത് പണിക്കരുമായി നടന്ന സംവാദസമയത്താണ്. അന്ന് പണിക്കർക്ക് മുന്നിൽ തോറ്റമ്പി കണ്ടം വഴി ഓടിയ വക്കീലിൻ്റെ പേര് കേട്ടാലേ ചിരി വരും.
പെരുമൊണ്ണയായ കേസില്ലാ വക്കീൽ എങ്ങനെ പ്രശസ്തനാവാം എന്ന ഗവേഷണത്തിലിരുന്നപ്പോഴാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോളിൻ്റെ ആരവമുയർന്നത്. ഫുട്ബോളാവേശം വന്നു കഴിഞ്ഞാൽ പിന്നെ തലേന്നുവരെ മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ അടിപിടിയുണ്ടാക്കുന്ന മലയാളികൾ ഒറ്റക്കെട്ടായി ഒരു പന്തിൻ്റെ പിന്നാലെ പായുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. പിന്നെയിവിടെ ഉള്ളത് ഒരൊറ്റ മതം; ഒരൊറ്റ രാഷ്ട്രീയം - ഫുട്ബോൾ!
ആളുകൾ ജാതിയും മതവും രാഷ്ട്രീയവും ഒക്കെ മറന്നു ഒന്നിക്കുന്ന ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് നാല് കൊല്ലം കൂടുമ്പോൾ വരുന്ന ഫുട്ബോൾ വേൾഡ് കപ്പ്. അത്തരമൊരു ആഘോഷത്തിൻ്റെ നിറപ്പകിട്ടാർന്ന ആവേശമാണ് കോഴിക്കോട് കൊടുവള്ളിക്കടുത്ത പുള്ളാവൂരിലെ ചെറുപുഴയിൽ നമ്മൾ കണ്ട മെസ്സി - നെയ്മർ കട്ടൗട്ടുകൾ. ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവച്ച വാർത്തയാണത്. ആ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെന്ന വിചിത്രവാദവുമായി കോടതി കയറിയ പെരുമനയെ ഭരിച്ചത് പ്രകൃതി സ്നേഹമല്ല മറിച്ച് നെഗറ്റീവ് പബ്ലിസിറ്റി മാത്രമാണ്.
പുഴയുടെ നടുവിൽ സ്വാഭാവികമായി രൂപപ്പെട്ട മൺതിട്ടയിലാണ് മെസ്സിയുടെ കട്ടൗട്ട്. നെയ്മറിൻ്റെ കട്ടൗട്ട് ആവട്ടെ പുഴയുടെ കരയിലും.
പിന്നെങ്ങനെ ഒഴുക്ക് തടസ്സപ്പെടുമെന്നാണ് ഇയാൾ പറയുന്നത്? പൊതുസമൂഹത്തിന് യാതൊരു ദോഷവും വരുത്താത്ത, ഫുട്ബോൾ ആരവം തീരുമ്പോൾ എടുത്തുമാറ്റപ്പെടുന്ന രണ്ട് കട്ടൗട്ടുകൾ എടുത്തു മാറ്റുന്നതോടെ കേരളം അഭിമുഖീകരിക്കുന്ന സകലമാന പ്രശ്നങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും പരിഹാരമാവുമല്ലോ ല്ലേ. ഇവിടെ തലസ്ഥാന നഗരിയിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന രീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകളും കട്ടൗട്ടുകളുമുണ്ട്. റോഡ് സൈഡിലും പാടത്തും മറ്റും സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡുകളുണ്ട്.
അതിനെതിരെ വായു സഞ്ചാരം തടസ്സപ്പെടുത്തുന്നുവെന്നോ കാറ്റിനെ തടയുന്നുവെന്നോ കാട്ടി കോടതി കയറാൻ തനിക്കിന്നേ വരെ തോന്നാത്തത് എന്തേ വക്കീലേ? ഇവിടുത്തെ മണൽ മാഫിയയ്‌ക്കെതിരെ ചെറു വിരലനക്കാൻ തനിക്ക് ത്രാണിയുണ്ടോ? പെരുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ട് വിവിധ രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന സമരങ്ങൾക്കെതിരെ താൻ കോടതിയിൽ പോയിട്ടുണ്ടോ? ഒന്നുമില്ല. ! തൂണു വെച്ച കവുങ്ങിന്റെ നാല് കാലുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന തൻ്റെ ഹിമാലയൻ ബ്ലണ്ടറിനെ എന്തായാലും മലയാളികൾ ഒറ്റക്കെട്ടായി പഞ്ഞിക്കിടുന്നത് കാണുമ്പോൾ നല്ല സന്തോഷം. ശ്രീജിത്ത് പെരുമന ഒരു പ്രതീകമാണ്. എന്തിൻ്റെ ? എത് തിരുമണ്ടനും കറുത്ത കോട്ടും വക്കീൽ എന്ന പേരും കിട്ടുമെന്നതിൻ്റെ പ്രതീകം!
https://www.facebook.com/Malayalivartha























