പെണ്ണുകേസിൽ ഒളിച്ചോടി! സഖാക്കളുടെ രാജാവ് ! തുളസീദാസെന്ന സന്ദീപാനന്ദയുടെ നാറിയ കളികൾ! കാവിയുടുത്ത് സഖാവായി നാട്ടുകാരെ പറ്റിക്കുക; സന്ദീപാനന്ദയും ഒരു സ്ത്രീയും മാത്രം ആശ്രമത്തിലുള്ളപ്പോളാണ് പഴയ കാറിന് തീപിടിച്ചത് ; ഞെട്ടിക്കുന്ന വിവരങ്ങളും, കഥകളും

തുളസീദാസെന്ന സന്ദീപാനന്ദയുടെ നാറിയ കഥകളാണ് പുറത്ത് വരുന്നത്. പലതരത്തിലുള്ള ജീവിത ശൈലിയിലൂടെ സമൂഹത്തില്‍ തട്ടിപ്പും വെട്ടിപ്പുമായി മുന്നോട്ട് പോകുകയാണ് ഇയാളുടെ സ്ഥിരം പണി. മാത്രമല്ല ഇതിനെല്ലാം മറയായി അന്തംകമ്മി വേഷവും ന്യൂനപക്ഷ പ്രേമവും എടുത്തണിയുക. എന്നിട്ട് കാവിയുടുത്ത് നാട്ടുകാരെ പറ്റിക്കുകയും ചെയ്യുക. ഇതാണ് തുളസീദാസെന്ന സന്ദീപാനന്ദ ഗിരിയുടെ ഇതുവരെയുള്ള ജീവിതത്തിൽ സംഭവിച്ചത്.
അതേസമയം കോഴിക്കോട് വളയനാട് ക്ഷേത്രത്തിനു സമീപമുള്ള നായര്‍ തറവാട് കൃഷ്ണലീലയില്‍ സി പി രാമ കുറുപ്പിന്റെയും രാധമ്മയുടെയും മകനായാണ് തുളസീദാസ് ജനിച്ചത്. മാത്രമല്ല സാമ്പത്തികമായി കുഴപ്പമില്ലത്ത കുടുംബമായിരുന്നു. അതുകൊണ്ട് തുളസീദാസിന് കാമുകിമാരും സുലഭമായിരുന്നു.
കാമുകിമാരില്‍ ഒരാളോടൊപ്പം റോഡിലൂടെ ഒരു കുടക്കീഴില്‍ പോകുമ്പോള്‍ കാമുകിയുടെ അച്ഛന്‍ കണ്ടു. തുടർന്ന് കയ്യിലിരുന്ന കാലന്‍ കുടകൊണ്ട് തുളസീദാസിനെ പൊതിരെ തല്ലി. ഇതോടെ ഇക്കാര്യം നാടാകെ പാട്ടായി 'ഒരു കുടക്കീഴില്‍ ' എന്ന പേരും വീണത് ഇങ്ങനെയാണ്.
ഇതിനു പിന്നാലെ നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത തുളസീദാസ് എറണാകുളത്തേക്ക് ഒളിച്ചോടി. ഫോട്ടോ ലാമിനേഷന്‍ ജോലി ചെയിതു. പ്രശ്നം ഒക്കെ ഒതുങ്ങിയപ്പോള്‍ തിരിച്ചെത്തി വീഡിയോ കാസറ്റ് കച്ചവടം തുടങ്ങുകയും ചെയിതു. ആ സമയത്താണ് ചിന്‍മയാമിഷന്റെ വീഡിയോ കാസറ്റ് പകര്‍ത്താനായി തുളസീദാസിനെ ഏല്‍പിക്കുന്നതും പിന്നിട് ചിന്‍മയ മിഷനുമായി ബന്ധപ്പെടുന്നതും. ഇവിടെ നിന്നാണ് പിന്നീട് വെട്ടിപ്പും തട്ടിപ്പുമായി കഥ തുടങ്ങുന്നത്. വീഡിയോ കാണാം.
https://www.facebook.com/Malayalivartha

























