നഗ്ന വിഡിയോ പകർത്തി ഏഴ് വര്‍ഷമായി പീഡനം! പോലീസുകരാനെ തൂക്കി... പോലീസുകാരന്റെ ഭീഷണി; ഒടുവിൽ അകത്ത്

മാങ്ങാ മോഷണവും സൈനികനെ കള്ളക്കേസിൽ കുടുക്കുയതുമായി ബന്ധപ്പെട്ടും അങ്ങനെ നിരവധി പരാതികളാണ് ഇപ്പോൾ പോലീസുകാർക്ക് നേരേ ഉയരുന്നത്. അതിനിടയിലാണ് പോലീസുകാരന്റെ പീഡന വാർത്ത കൂടി പുറത്ത് വരുന്നത്.
നഗ്ന വീഡിയോ പകര്‍ത്തിയ ശേഷം അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലാണ് പോലീസുകാരന്‍ അറസ്റ്റിലായിരിക്കുന്നത്. വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കര്‍ (48) ആണ് കേസിലെ പ്രതി. 40കാരിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. അരുവിക്കര കാച്ചാണി സ്വദേശിയായ ഇയാളെ അരുവിക്കര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
40 വയസ്സുകാരിയായ യുവതിയേയാണ് ഇയാള്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ഭർത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോ ആണ് ഇയാൾ പകർത്തിയത്. അതിന് ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി സാബു. കഴിഞ്ഞ ഏഴു വർഷക്കാലമായി യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.
യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ഹോട്ടലുകളിൽ മുറി എടുത്ത് പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി അരുവിക്കര പൊലീസിൽ പരാതി നൽകിയത്. വീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരനെ ഇന്നലെ രാത്രി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാര്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് സാബുവിന്‍റെ സുഹൃത്തുക്കളും കാച്ചാണി സ്വദേശികളുമായ ഉദയ കുമാര്‍, സുരേഷ് എന്നിവരെയും ഐടി വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമാനമായ രീതിയിൽ പോലീസിന് കളങ്കമുണ്ടാക്കിയ സംഭവമായിരുന്നു കടയിൽ നിന്നും മാങ്ങാ മോഷ്ടിച്ച കേസും. സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3–ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസെടുത്തതോടെ ഒളിവിൽപെയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























