ഡൽഹിയിലേക്ക് കുതിക്കാനൊരുങ്ങി ഗവർണർ; ഇരുപതാം തീയതിയേ തിരിച്ചെത്തൂ; ഓർഡിനൻസ് ഗവർണർക്ക് അയച്ചാലും അത് പരിഗണിക്കുന്നത് വൈകും; രാഷ്ടപതിക്ക് ഓർഡിനൻസ് അയക്കുന്ന കാര്യത്തിലും തീരുമാനം വൈകും

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന കാര്യത്തിൽ ഓർഡിനൻസിൽ ഒരു തീരുമാനമായിട്ടില്ല. അതിനിടയിൽ ഗവർണർ വീണ്ടും നിർണായകമായ നീക്കമാണ് നടത്തുന്നത്. ഗവർണർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക് പോകുകയാണ്. ഇന്ന് പോയി കഴിഞ്ഞാൽ അദ്ദേഹം വീണ്ടും 20 തീയതി മാത്രമേ തിരിച്ചെത്തൂ. ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹം ഡൽഹിയിലേക്ക് പോയതും മടങ്ങിയെത്തിയതും. ഇപ്പോൾ ഇതാ വീണ്ടും അദ്ദേഹം ഡൽഹിയിലേക്ക് പോകുകയാണ് .
ഇന്നലെ ഓർഡിൻസ് ഗവർണ്ണർക്ക് അയക്കും എന്നായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചില മന്ത്രിമാർ ഒപ്പിടാൻ ഉള്ളതിനാൽ ഓർഡിൻസ് ഗവർണ്ണർക്ക് അയച്ചില്ലായിരുന്നു. അതായത് ഓർഡിനൻസ് ഇനി ഗവർണർക്ക് അയച്ചാലും അത് പരിഗണിക്കുന്നത് വൈകും എന്നതാണ് ശ്രദ്ദേയമായ കാര്യം. കാരണം ഗവർണർ ഇന്ന് പോയി കഴിഞ്ഞാൽ ഇനി 20 തീയതി മാത്രമേ തിരിച്ചെത്തൂ എന്നതിനാലാണ് വൈകുന്നത് . മാത്രമല്ല രാഷ്ടപതിക്ക് ഓർഡിനൻസ് അയക്കുന്ന കാര്യത്തിലും തീരുമാനം വൈകും.
അതേസമയം ഗവർണർ ഓർഡിനസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ പോരിലേക്ക് കടക്കാനൊരുങ്ങുകയാണ് സർക്കാർ . ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചാൽ കോടതിയെ സർക്കാർ സമീപിക്കും ഗവർണർ പറഞ്ഞിരിക്കുന്നത് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ്. എന്നാൽ രാഷ്ട്രപതിക്ക് അയക്കാൻ തക്ക കാരണം ഒന്നും ഓർഡിനസിൽ ഇല്ലെന്നെന്നാണ് സർക്കാർ വാദം . മാത്രമല്ല ഗവർണർ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയിൽ കൊണ്ട് വരാനാകുമെന്ന് നിയമോപദേശം സർക്കാരിന് കിട്ടിയിട്ടുണ്ട്.
എന്തായാലും ഓർഡനൻസിൽ എന്ത് നടപടിയാണ് ഗവർണർ എടുക്കാൻ ഒരുങ്ങുന്നത് എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അതേസമയം സർവകലാശാല ചാന്‍സലറായ ഗവർണറെ പുറത്താക്കാൻ ഓർഡിനൻസ് കൊണ്ട് വന്ന സർക്കാറിന്റെ തീരുമാനത്തിൽ ഗവർണർ പ്രതികരിച്ചിരുന്നു. എന്തിനാണ് ചാൻസലറെ മാറ്റുന്നുവെന്നത് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഗവർണർ ആരാഞ്ഞു . മാത്രമല്ല നിർണായകമായ മറ്റൊരു കാര്യം വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ പറഞ്ഞു.
https://www.facebook.com/Malayalivartha


























