ഗ്രീഷ്മ പ്രണയിച്ചു ഗർഭിണി ആവുകയും പിന്നെ അബോർഷൻ നടത്താൻ സ്ഥലം വിറ്റു കാശു കൊടുക്കുകയും ചെയ്തെ കാമുകൻ മനസ്സ് തുറക്കുന്നു; ഗ്രീഷ്മയുടെ ഫോട്ടോകൾ കണ്ടിട്ടും കുലുങ്ങാതെ ഇത് കുറെ കണ്ടതാണ് എന്ന് പറയുന്ന അച്ഛൻ; അന്നേ പോലീസുമായി ഗ്രീഷ്മയുടെ കുടുംബത്തിന് ബന്ധം തുറന്നടിച്ചു മുൻ കാമുകൻ

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ വർഷങ്ങളോളം പ്രണയിക്കുകയും പിന്നീട് ഗ്രീഷ്മയുടെ ചില മോശം കാര്യങ്ങൾ മനസ്സിലായതിനെ തുടർന്ന് പ്രണയത്തിൽ നിന്ന് കാമുകൻ പിന്മാറുകയും ചെയ്തു. ഗ്രീഷ്മ ഗർഭിണി ആണെന്ന് പറഞ്ഞു കാമുകനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി 10 ലക്ഷം കൈക്കലാക്കിയതായി നാട്ടുകാർ പറഞ്ഞിരുന്നു . ഇപ്പോൾ ഈ കാമുകൻ മനസ്സ് തുറക്കുകയാണ്.
ഇയാൾ എഞ്ചിനീയറിംഗ് കഴിഞ്ഞു നിന്നിരുന്ന സമയത്താണ് ഗ്രീഷ്മയുമായി അടുക്കുന്നത്. ഒരേ നാട്ടുകാരായിരുന്ന ഇവർ പഅലയിടത്തും വച്ച് കണ്ടു ഇഷ്ടപ്പെട്ടവരെ ആയിരുന്നു. ഗ്രീഷ്മ തന്റെ ഇഷ്ടം ഇയാളെ അറിയിക്കുകയും രണ്ടാളും പ്രണയത്തിലാവുകയും ആയിരുന്നു. അച്ഛൻ നേരത്തെ മരിച്ച ഈ മുൻ കാമുകന് അമ്മ മാത്രമേയുള്ളൂ. വീടിന്റെ ചുമതലയും ഇയാൾക്ക് തന്നെയാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞെങ്കിലും സ്ഥിര ജോലി ആയിട്ടില്ലാതെ ഈ യുവാവ് ഇപ്പോൾ ജോലിക്കായി വിവിധ പരീക്ഷകൾ എഴുതി ഫലം കാത്തു ഇരിക്കുകയാണ്.
ഗ്രീഷ്മയുമായി ഉള്ള തന്റെ ബന്ധത്തെ പറ്റി യുവാവ് പറയുന്നത് ഇങ്ങനെയാണ് :
ഗ്രീഷ്മ ഐ എ എസ് കോച്ചിങ്ങിനു പോകുമ്പോൾ അവിടെ കൊണ്ടാക്കുകയും വിളിച്ചു കൊണ്ട് വരികയും ഒക്കെ ചെയ്തിരുന്നത് താനായിരുന്നു. തങ്ങൾ തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിയില്ലായിരുന്നു. കോളേജിൽ നിന്ന് കൂട്ടുകാരോടൊപ്പം പോയിരുന്ന ഗ്രീക്ഷ്മ വീട്ടിൽ ഇല്ലാതെയിരുന്നപ്പോൾ ആണ് താനുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞത്. തുടർന്ന് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വീട് വിട്ടു ഇറങ്ങുകയാണ് എന്ന് തന്നെ വിളിച്ചു പറഞ്ഞു. ഗ്രീഷ്മയ്ക്ക് അന്ന് താൻ സമ്മാനമായി നൽകിയ ചെറിയ ഒരു നോക്കിയ ഫോൺ ഉണ്ടായിരുന്നു അതിൽ നിന്നാണ് തന്നെ വിളിച്ചത്. തന്റെ കൂടെ കൂട്ടാൻ ഗ്രീഷ്മയെ വിളിക്കാൻ ചെന്നെങ്കിലും അവൾ ഇറങ്ങി വന്നില്ല.
ഇതേ തുടർന്നുള്ള വീട്ടുകാരുമായി ഉള്ള തർക്കത്തിൽ ഗ്രീഷ്മ മനഃ പൂർവ്വം സ്കൂട്ടി കൊണ്ട് മറിച്ചിട്ടു അതിൽ നിന്ന് വീഴുകയായിരുന്നു. അങ്ങനെയാണ് ഗ്രീഷ്മയുടെ പല്ലുകൾക്ക് പൊട്ടൽ ഉണ്ടായതു. അല്ലാതെ താൻ തർക്കത്തിന് പോയത് ഒന്നും അല്ല എന്ന് വ്യക്തമാക്കുന്നു. തന്റെ കൂടെ ബൈക്കിൽ വന്നപ്പോൾ ഒന്നും ഗ്രീഷ്മയ്ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ല എന്നും ഇയാൾ വ്യക്തമാക്കി.
എന്നാൽ ഒരിക്കൽ ഗ്രീക്ഷ്മ മറ്റൊരു യുവാവിനോടൊപ്പം ബൈക്കിൽ പോയപ്പോൾ അതിനെ എതിർത്ത താനുമായി പിരിഞ്ഞു . ഗ്രീഷ്മ ഒരിക്കലും ഒരു തുറന്ന ഒരു സംസാരത്തിനു തയ്യാറായിരുന്നില്ല. മാത്രവുമല്ല ബന്ധങ്ങളിൽ വിശ്വാസം പുലർത്താൻ ഗ്രീഷ്മ ശ്രമിച്ചിരുന്നില്ല. തുറന്ന സംസാരം ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഗ്രീഷ്മ തന്നിൽ പലവിധമുള്ള സംശയങ്ങൾക്കും ഇടയുണ്ടാക്കി എന്നും പറഞ്ഞു. ഗ്രീഷ്മയുടെ വീട്ടുകാരും ഒരു പരിധിവരെ ഇതിനു ഉത്തരവാദികൾ ആണ് എന്നാണ് ഇയാൾ ചൂണ്ടി കാട്ടുന്നത്. കൂട്ടിലിട്ട പോലെയാണ് ഗ്രീഷ്മയെ വീട്ടുകാർ വളർത്തിയിരുന്നത് എന്നും ഇയാൾ പറയുന്നു.
ഗ്രീഷ്മയുടെ വീട്ടിൽ തങ്ങളുടെ ബന്ധം അറിഞ്ഞപ്പോൾ ഇപ്പോൾ പുറത്തുള്ള അമ്മാവനും അച്ഛനും എല്ലാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പറയുന്നു. ഗ്രീഷ്മയുടെ അമ്മാവന് പോലീസുമായി അടുപ്പമുണ്ട് എന്നും തന്റെ വീട്ടിൽ പോലീസ് എത്തുമെന്നും ഭീഷണി ഉണ്ടായിരുന്നതായി യുവാവ് വ്യക്തമാക്കി. ഗ്രീഷ്മയുടെ ഫോട്ടോകൾ അച്ഛന് അയച്ചു കൊടുത്തെങ്കിലും ഇതിലും വലുത് താൻ കണ്ടിട്ടുണ്ട് എന്ന മനോഭാവമായിരുന്നു ഗ്രീഷ്മയുടെ അച്ഛന് എന്നാണ് യുവാവിന്റെ വാക്കുകൾ.
ഗ്രീഷ്മ തന്നിൽ നിന്ന് ഗർഭിണി ആയി എന്നും അബോർഷനായി വസ്തു വിറ്റു 10 ലക്ഷം നൽകി എന്നതും ഇയാൾ പാടെ നിഷേധിക്കുകയാണ്. വസ്തു വിട്ടത് തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് ആണെന്നും ഇയാൾ വ്യക്തമാക്കി. ശാരീരിക ബന്ധത്തിനായി അല്ല വിവാഹം കഴിച്ചു കൂടെ കൂട്ടാനായിരുന്നു താൻ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നതു എന്നും ഇയാൾ പറഞ്ഞു. തങ്ങൾ തമ്മിൽ ലൈംഗിക ബന്ധം ഒരിക്കലും ഉണ്ടായിട്ടില്ല എന്നും ഇയാൾ ഉറപ്പിച്ചു പറഞ്ഞു. എല്ലാം തന്നെ തന്റെ വീട്ടുകാർക്കു അറിയാം എന്നും ഇയാൾ വ്യക്തമാക്കി. ഗ്രീഷ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും പറഞ്ഞു.
ബന്ധം പിരിഞ്ഞതിന് ശേഷം കൂട്ടുകാരായി തുടരാം എന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും സ്നേഹിച്ച പെണ്ണിനെ സുഹൃത്തായി കാണാൻ പറ്റില്ല എന്ന് പറഞ്ഞു യുവാവ് ഒഴിവാവുകയായിരുന്നു. നാട്ടുകാരായതിനാൽ പിരിഞ്ഞിട്ടും പലയിടത്തു വച്ച് കാണുമായിരുന്നു. തന്നെ കാണുന്നത് ഗ്രീഷ്മയിൽ ഭയം ഉണ്ടാക്കിയതായി തോന്നിയിരുന്നു എന്നും ഇയാൾ പറഞ്ഞു.
ഗ്രീഷ്മയുടെ സുഹൃത്തുക്കൾ ഒരിക്കൽ തന്നോട് അവൾ വേറെ ലെവലാണ് എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്നും. ഐ എ എസ് ഒക്കെ കിട്ടി ഉയർന്ന ജോലിയിൽ എത്തും എന്നാണ് താൻ പ്രതീക്ഷിച്ചതു എന്നും പറഞ്ഞു. സൈനികനുമായുള്ള ഗ്രീഷ്മയുടെ വിവാഹ നിഹശ്ചയം അറിഞ്ഞിരുന്നു എന്നും ജീവിതത്തിൽ നന്നായി വരട്ടെ എന്നും മാത്രമേ ചിന്തിച്ചിട്ടുള്ളൂ.ഇപ്പോൾ തന്നോട് ചെയ്തതിനു അനുഭവിക്കുകയാണ് എന്ന ചിന്ത പോലും തനിക്കു ഇല്ല. ആത്മാർഥമായി പ്രണയിച്ച ഒരാളെ പറ്റി അങ്ങനെ ചിന്തിക്കാൻ ആവില്ല എന്നും പറഞ്ഞു.
ഷാരോണിന്റെ വിധിയിൽ ദുഖമുണ്ട് എന്നും. ഇത്രയും വലിയ ക്രൂരത ഗ്രീഷ്മയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും പറഞ്ഞു. നാട്ടുകാരുടെ വ്യാജ പ്രചാരണത്തിൽ മാനസികമായി താനും കുടുംബവും തകർന്നു. അതുകൊണ്ടാണ് ഇപ്പോൾ ഒരു തുറന്നു പറച്ചിൽ എന്നും ഇയാൾ വ്യക്തമാക്കി. അതിനാൽ തന്നെ തന്റെ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നും പറഞ്ഞു.
https://www.facebook.com/Malayalivartha



























