ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് തങ്ങളെ പ്രതി ചേർത്തു, വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതവും പൊലീസ് കെട്ടിച്ചമച്ചതും, ഗ്രീഷ്മയെ പുറത്തിറക്കാൻ വക്കീലിന്റെ കാഞ്ഞ ബുദ്ധി, അമ്മയും അമ്മാവനും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ....

പാറശാലയിൽ കാമുകന് കഷായത്തിൽ വിഷം കലർത്തി ആസൂത്രിതപരമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം കസ്റ്റഡിക്കാലാവധിക്കുള്ളിൽ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കസ്റ്റഡി കാലാവധി തീർന്ന മുറയ്ക്ക് നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് ഗ്രീഷ്മയെ റിമാൻഡ് ചെയ്തത്. അതിനിടെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമല കുമാർ എന്നിവരാണ് ഹർജി നൽകിയത്.
ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവൻ നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ് ഉള്ളത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോൺ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ജാമ്യ ഹർജിയിൽ പറയുന്നത്.ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഇവരുടെ വാദം. വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹർജിയിൽ പറയുന്നു.
ഗ്രീഷ്മയെ തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഇരുവരുമായുള്ള തെളിവെടുപ്പിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസന്വേഷണത്തിലെ ഏറ്റവും പ്രധാന ഘട്ടമായിരുന്നു ഗ്രീഷ്മയുമായി നടത്തിയ തെളിവെടുപ്പ്.
ഈ കുറ്റ കൃത്യം ഗ്രീഷ്മ ഒറ്റക്കാണ് ചെയ്തതെങ്കിലും തെളിവ് നശിപ്പിക്കുന്നതിൽ കൂട്ടുനിന്നത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണെന്ന് കണ്ടെത്തിയിരുന്നു. മൂവരേയും നേരത്തെ കസ്റ്റഡിയിൽ കിട്ടിയതോടെ ഒരുമിച്ചിരുത്തിയും അല്ലാതെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായ ഉത്തരം കിട്ടിയിരുന്നു.ഇതിന് ശേഷമായിരുന്നു ഗ്രീഷ്മയുമായി തെളിവെടുപ്പ് നടന്നത്.
കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് പ്രതിയായ ഗ്രീഷ്മയെ പൊലീസിന് കസ്റ്റഡിയിൽ കിട്ടിയത്. ഈ കാലയളവിൽ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. എന്നാൽ തെളിവെടുപ്പിൽ ഗ്രീഷ്മയുടെ പെരുമാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തി. താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാവം പോലും ഇല്ലാതെ തെളിവെടുപ്പിൽ ഗ്രീഷ്മ പെരുമാറിയത്. കുറ്റകൃത്യ നടന്ന വീട്ടിൽ ഗ്രീഷ്മയുമായി നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്. ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് പോയ
വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതുപോലെ തെളിവെടുപ്പിന്റെ അവസാന ദിനം ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് താമസിച്ച തൃപ്പരപ്പിലെ റിസോട്ടിലും പഠിച്ച കോളേജിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.ഷാരോണിന്റെ കോളേജിലും എത്തിയിരുന്നെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്.
കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിന് മുൻപ് ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചിരുന്നു. ഗ്രീഷ്മ പഠിച്ച നെയ്യൂരിലെ കോളജിലെ ശുചി മുറിയിൽ വെച്ചാണ് ജ്യൂസിൽ ഗുളിക ഉയർന്ന അളവിൽ കലർത്തിയത്. തമിഴ്‌നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha
























