Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോണ്‍ഗ്രസ് നേതാക്കളുടെ കാലുവാരല്‍ മൂലം ജീവനൊടുക്കിയ ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

12 NOVEMBER 2015 11:02 AM IST
മലയാളി വാര്‍ത്ത.

ആത്മാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എന്നും ബാക്കി പത്രം ദുരിതങ്ങളും ഒപ്പം കൂടെ നില്‍ക്കുന്നവരുടെ ചതിയുമായിരിക്കും. കൂടെ നിന്നവരുടെ കുതികാല്‍വെട്ടില്‍ മനം നൊന്ത് ജീവന്‍ വെടിഞ്ഞ ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യക്കുറിപ്പില്‍ വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍.
ജീവിത കാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഡി.സി.സി സെക്രട്ടറി പയ്യപള്ളി പുതിയിടം പടിയറ പി.വി. ജോണിനോട് (67)കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചെയ്തത് കടുത്ത വഞ്ചന. നേതാക്കളുടെ കാലുവാരല്‍മൂലം തെരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ മനംനൊന്ത് കോണ്‍ഗ്രസ് ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച ജോണിന്റെ അത്മഹത്യാക്കുറിപ്പ് പുറത്തായതോടെ വയനാട്ടിലെ കോണ്‍ഗ്രസുകാരില്‍ കടുത്ത പ്രതിഷേധമാണുള്ളത്.
മാനന്തവാടി ബ്‌ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.കെ. ജോസ്, മണ്ഡലം സെക്രട്ടറി ലേഖ രാജീവന്‍ എന്നിവര്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. തന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ. വയനാട്ടിലെ കോണ്‍ഗ്രസിനെ ഇവര്‍ നശിപ്പിക്കാതിരിക്കാന്‍ മറ്റ് നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്ര പറയുന്നു എന്നാണ് കത്തിന്റെ അവസാനമുള്ളത്.

പി.വി. ജോണിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ 38 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ്. 1978 മുതല്‍ ഇന്ദിര ഗാന്ധിക്കും കെ. കരുണാകരനുമൊപ്പം നില്‍ക്കാന്‍ മാനന്തവാടിയില്‍ ആരും ഇല്ലാതിരുന്ന കാലത്ത് ഇന്ദിര കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍. ഒരുപാട് ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ഇന്നലെകളില്‍ പല പാര്‍ട്ടികളില്‍നിന്ന് ചേക്കേറിയവരാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് കെ.എല്‍. പൗലോസ്, സില്‍വി തോമസിന്റെ അഭിപ്രായപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ സമ്മതപ്രകാരമാണ് പുത്തന്‍പുര ഡിവിഷനില്‍ ഞാന്‍ നോമിനേഷന്‍ കൊടുത്തത്. എനിക്കെതിരെ റെബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സില്‍വി തോമസും, കെ.എല്‍. പൗലോസുമാണ്. ഇത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ഗഌഡിസ് ചെറിയാന്‍, അവരുടെ ഭര്‍ത്താവ് അഡ്വ ജോസ് കൂമ്പക്കലിനോട് പറഞ്ഞതായി ജോസ് എന്നോട് പറഞ്ഞിട്ടുണ്ട്. പോളിങ് കഴിഞ്ഞ രാത്രിയും പി.വി. ജോണിനെ എന്തുവില കൊടുത്തും തോല്‍പിക്കണമെന്നും അവന്റെ രാഷ്ട്രീയഭാവി ഇതോടെ തകര്‍ക്കുമെന്നും സില്‍വി തോമസ് പറഞ്ഞതായും അഡ്വ. ജോസ് കൂമ്പക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. റെബല്‍ സ്ഥാനാര്‍ത്ഥിയോട് താനറിയാതെ പത്രിക പിന്‍വലിക്കരുതെന്ന് സില്‍വി തോമസ് പറഞ്ഞു.
ഡി.സി.സി ഒരു നടപടിയും എടുക്കാന്‍ പാടില്‌ളെന്നും ഡി.സി.സി പ്രസിഡന്റിനോട് സില്‍വി തോമസ് പറഞ്ഞിട്ടുണ്ട്. അഥവാ സസ്‌പെന്‍ഡ് ചെയ്താല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചടെുക്കുമെന്നും റെബല്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞതായി അഡ്വ. ജോസ് കൂമ്പക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ ലേഖ രാജീവന്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പലപ്രാവശ്യം ഡി.സി.സി പ്രസിഡന്റിനോട് പറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ അവരെ അതിനനുവദിക്കുകയാണ് ചെയ്തത്. കൂടാതെ എന്റെ പരാജയത്തിനുത്തരവാദികളായ ബ്‌ളോക് വൈസ് പ്രസിഡന്റ് വി.കെ. ജോസിനോട് കുഴിനിലത്തുനിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ജോസ് തന്റെ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരംചെയ്യന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാന്‍ ഈ പ്രവര്‍ത്തി ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.
കെ.എല്‍. പൗലോസും സില്‍വി തോമസും കൂടി വയനാട്ടിലെ കോണ്‍ഗ്രസിനെ നശിപ്പിക്കാതിരിക്കാന്‍ എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, എം.എസ്. വിശ്വനാഥന്‍, കെ.കെ. അബ്രഹാം എന്നിവര്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്രപറയുന്നു.
എന്ന് പി.വി. ജോണ്‍.
ജോണിന്റെ മകന്‍ വര്‍ഗീസാണ് ഉത്തരവാദപ്പെട്ട ചിലരില്‍നിന്ന് താന്‍ കത്ത് വായിച്ചതായി മാദ്ധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. തുടര്‍ന്നും വിഷയത്തില്‍ കെപിസിസി സ്വീകരിക്കുന്ന മൗനത്തില്‍ വ്യാപക പ്രതിഷേധമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (2 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (3 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (3 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (3 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (3 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (3 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (3 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (3 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (5 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (6 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (6 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (6 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (10 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (10 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (10 hours ago)

Malayali Vartha Recommends