ഹൈക്കോടതിയുടെ നിർണായക വിധി! കുഫോസ് വിസി നിയമനം റദ്ദാക്കി; സെർച്ച് കമ്മിറ്റി കൂടി പുതിയ ആളെ കണ്ടെത്തണമെന്നും നിർദ്ദേശം; സെർച്ച് കമ്മിറ്റിയിൽ ആവശ്യമായ അക്കാദമിക യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല; സെർച്ച് കമ്മിറ്റി ഒരു ഒറ്റ പേര് മാത്രമേ മുന്നോട്ടു വച്ചുള്ളൂ; ആരോപണങ്ങൾ ശരി വച്ച് ഹൈക്കോടതി

ഹൈക്കോടതിയുടെ നിർണായക വിധി. കുഫോസ് വിസി നിയമനം റദ്ദാക്കി. കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത് വളരെ നിർണായകമായ ഇടപെടൽ തന്നെയാണ് ഈ കേസിൽ ഹൈക്കോടതി നടത്തിയിരിക്കുന്നത്. ചട്ട പ്രകാരമല്ല റിജി ജോണിനെ 20021 ൽ സെർച്ച് കമ്മിറ്റി നിയമിച്ചത് എന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്.
യുജിസി ചട്ടപ്രകാരമല്ല ഇദ്ദേഹത്തെ നിയമിച്ചത് എന്നാണ് ഹൈക്കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പദവിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ് ഹൈക്കോടതി. നിർണായകമായ കാര്യം നേരത്തെ ഗവർണർ ചില വീസിമാർ പുറത്താക്കാൻ നോട്ടീസ് അയച്ചിരുന്നു അതിൽ ഒരാളാണ് ഇപ്പോൾ ഹൈക്കോടതി പുറത്താക്കിയിരിക്കുന്ന റിജി ജോൺ.
പുതിയ സെർച്ച് കമ്മിറ്റി കൂടി പുതിയ ആളെ കണ്ടെത്തണമെന്ന് നിർദ്ദേശവും ഹൈക്കോടതി നൽകിയിരിക്കുകയാണ്. ഡോക്ടർ കെ കെ വിജയൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഈ വിഷയത്തിൽ ഹർജി സമർപ്പിച്ചത്. മൂന്നു കാര്യങ്ങൾ ആയിരുന്നു ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. സെർച്ച് കമ്മിറ്റിയിൽ ആവശ്യമായ അക്കാദമിക യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ ആരോപണം. രണ്ടാമത്തെ ആരോപണം സെർച്ച് കമ്മിറ്റി ഒരു ഒറ്റ പേര് മാത്രമേ മുന്നോട്ടു വച്ചുള്ളൂ എന്നതാണ്.
9 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ട് ഒരൊറ്റ പേര് മാത്രമേ നിർദ്ദേശിച്ചുള്ളൂ അപ്പോൾ ഗവർണർക്ക് തീരുമാനമെടുക്കാൻ പറ്റാതെ ആയിപ്പോയി. യോഗ്യത ആർക്ക് എന്ന് ഗവർണർക്ക് മുന്നിൽ ഒരൊറ്റ പേരെ എത്തിച്ചുള്ളൂ. യുജിസി ചട്ടപ്രകാരം ഒരു തെറ്റാണ് . ഒരു പാനലിനെ വയ്ക്കണം എന്നുണ്ട് പക്ഷേ അത് വെച്ചിട്ടില്ല. മൂന്നാമത്തെ ആരോപണം പി എച്ച് ഡി കാലാവധി കൂടി അധ്യാപന കാലയളവായിട്ട് കണക്കാക്കിയാണ് അദ്ദേഹത്തതിന് നിയമനം നൽകിയത്.
ഇതും തെറ്റായ തീരുമാനം ഈ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചാണ് പരാതി കോടതിയിലേക്ക് പോയത് പരിഗണിച്ചിരിക്കുന്നു. കുഫോസ് വിസിയുടെയും ഫിഷെറീസ് വിസിയുടെയും നിയമനം ഹൈക്കോടതി റദാക്കിയിരിക്കുന്നു . വൈസ് ചാൻസലര്‍ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് സര്‍വകലാശാലകളെ ചൊല്ലി ഗവർണർ - സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ വരുന്ന ഉത്തരവ് ഈ വിവാദങ്ങളിലും നിർണായകമാവും.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിക്കാരുടെ വാദം.
https://www.facebook.com/Malayalivartha

























