ഭൂമിയിലെ നിയന്ത്രണം മാറില്ല! ഇനി കളിച്ചാൽ സർക്കാരിനെ പിഴുതെറിയും! കലിപൂണ്ട് വിഴിഞ്ഞം! മുഖ്യമന്ത്രിയുടെ കുബുദ്ധി! മുഖ്യനെ ഓടിക്കും! സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ മടിക്കുന്നു

സംസ്ഥാനത്ത് സിൽവർലൈനിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിൽ സിൽവർലൈനിൽ കേന്ദ്രാനുമതി ലഭിക്കുംവരെ കാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയിലെ കുരുക്കുകൾ ഒഴിയുന്നില്ല.
അതേസമയം 1221 ഹെക്ടർ ഭൂമി നിർദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സർവേ നമ്പറുകളും ഉൾപ്പെടെ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. മാത്രമല്ല 2021 ഓഗസ്റ്റ് 18-നായിരുന്നു ആദ്യവിജ്ഞാപനം വന്നത്. പിന്നാലെ ഇതിൽ 955.13 ഹെക്ടറായിരുന്നു കാണിച്ചിരുന്നതെങ്കിൽ ഒക്ടോബറിൽ 1221 ഹെക്ടറായി വർധിച്ച് പുതുക്കി വിജ്ഞാപനം വന്നു.
നിലവിൽ നിർദിഷ്ട പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകൾ വായ്പയ്ക്ക് ഈടായി സ്വീകരിക്കാൻ മടിക്കുന്നതാണ് പ്രധാന പ്രശ്നമായി പറയുന്നത്. ഇതേതുടർന്ന് സഹകരണമേഖലയിലും സമാനപ്രശ്നം ഉണ്ടായിരുന്നെങ്കിലും രജിസ്ട്രാറുടെ നിർദേശം ഒക്ടോബറിൽ വന്നതോടെ അവിടെ തടസ്സം ഒഴിവായി.
https://www.facebook.com/Malayalivartha
























