ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാർ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ല; അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുന്നയാളാണ് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഴിഞ്ഞം സമരസമിതി

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഴിഞ്ഞം സമരസമിതി. അദാനിയുടെ ഭിക്ഷ വാങ്ങാൻ നടക്കുന്നയാളാണ് മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു. രാജിവച്ച് പുറത്തു പോകണമെന്നാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് ആണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാർ പ്രഖ്യാപിച്ച സഹായ വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിഴിഞ്ഞം തുറമുഖസമരത്തിന്‍റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയായിരുന്നു. അപ്പോഴാണ് ഇത്തരത്തിലുള്ള വിമർശനമുന്നയിച്ചിരിക്കുന്നത്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ദിനാചരണം നടന്നത്. ഓഖി ദുരിത ബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ തലങ്ങും വിലങ്ങും നടന്ന് ഓരോന്ന് പറയുകയാണ് . ഒരു കുടുംബത്തെപ്പോലും മാറ്റിപാര്‍പ്പിച്ചിട്ടില്ല എന്നദ്ദേഹം വിമർശിച്ചു. തീരശോഷണം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല.മുഖ്യമന്ത്രിയുടെ വീട്ടില്‍ കാലിതൊഴുത്തിന് 45 ലക്ഷം ചെലവിട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് മാറിതാമസിക്കാന്‍ 5000 രൂപയാണ് വകയിരുത്തിയരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം വിമർശിച്ചു.
https://www.facebook.com/Malayalivartha

























