Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ഗ്രീഷ്മയുടെ നെഞ്ച് തുളച്ച് വിധി: തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന അമ്മയുടെയും, അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി: ഹർജി തള്ളിയത്, അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി:- സിന്ധുവിനും, നിർമല കുമാരനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുതുണ്ടെന്ന് കണക്കാക്കി നീങ്ങിയ അഭിഭാഷകന് തിരിച്ചടിയായി ഹൈക്കോടതി വിധി....

30 NOVEMBER 2022 11:55 AM IST
മലയാളി വാര്‍ത്ത

കാമുകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മാവന്റെയും അമ്മയുടെയും ജാമ്യ ഹർജി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളിയത്. സിന്ധു, നിർമ്മല കുമാരൻ നായർ എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഇരുവരും റിമാന്റിൽ കഴിയുകയാണ്. ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയുടെ ജാമ്യത്തിനുള്ള ഒരു നീക്കവും നിലവിൽ നടക്കുന്നില്ല.

ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുത്ത് ഉണ്ടെന്ന് കണക്കാക്കിയാണ് മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കരുക്കൾ നീക്കിയത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രധാനപ്പെട്ട ഘടകമാണ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കൊലപാതത്തിനു ഇരുവരും പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് ചുമത്തിയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലെ അന്വേഷണത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയ പെൺകുട്ടിക്ക് അമ്മയും അമ്മാവനും കൂട്ടുനിന്നു എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മകൾ കൃത്യം ചെയ്തുപോയപ്പോൾ തെളിവ് നശിപ്പിക്കാൻ കൂടെ നിന്നതാണോ എന്ന് വളരെ വ്യത്യസ്തമായി ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗ്രീഷ്മ പറഞ്ഞതിന് അപ്പുറത്തേയ്ക്ക് കേസ് പോകുന്നുണ്ടോ, മനഃപൂർവം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടോ, എന്നുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 90ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. ഫോറൻസിക് റിപ്പോർട്ടുകൾ പലതും വരാൻ ഉണ്ട്. നടന്നത് വളരെ ക്രൂരമായ കൊലപാതകം ആയതുകൊണ്ട് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ഈ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ ചില അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് റിടൈഡ് എസ് പി ജോർജ് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. അത് ഗ്രീഷ്മയുടെ അഭിഭാഷകൻ മുതലെടുക്കും. ജാമ്യം കിട്ടത്തക്ക തരത്തിലുള്ള വാദഗതികൾ ഉന്നയിക്കാൻ തുടങ്ങി. ഇതിന്റെ പ്രാരംഭമെന്നുള്ള കണക്കിലാണ് തെളിവുകൾ നശിപ്പിക്കാൻ കൂടെ നിന്ന് എന്നുള്ള കുറ്റങ്ങൾ മാത്രം ചുമത്തിയ അമ്മയെയും അമ്മാവനെയും ജാമിത്തിലിറക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിരുന്നു.

അട്ടകുളങ്ങര വനിത ജയിലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്‌മേലുണ്ട്. അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്.

സെല്ലിൽ ഒറ്റയ്ക്ക് ആഴ്ചപ്പതിപ്പും നോവലുകളും വായിച്ച് സമയം തള്ളിനീക്കുന്ന ഗ്രീഷ്മ ആരുമായും സംസാരിക്കാൻ നിൽക്കാറില്ല. മധുര ഹൈക്കോടതിയെ അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രീഷ്മയുടെ 'അമ്മ ഇതുവരെ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്.

 

അത് വാർഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്ളാദവതിയായി തന്നെയാണ് ആഘട്ടത്തിൽ ജയിലിൽ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കുറ്റകൃത്യം തമിഴ്‌നാട്ടിൽ നടന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (8 minutes ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (18 minutes ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (37 minutes ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (52 minutes ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (1 hour ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (1 hour ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഒരുമാസത്തെ അവധിക്കുശേഷം ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയ  (2 hours ago)

സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു.... സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (2 hours ago)

ഗ്ലാസ് ബ്രിഡ്‌ജ്‌ അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ അടയ്ക്കും...  (3 hours ago)

നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണം... വന്യമൃഗ ആക്രമണം... കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി  (3 hours ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (3 hours ago)

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (3 hours ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (4 hours ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (11 hours ago)

Malayali Vartha Recommends