Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗ്രീഷ്മയുടെ നെഞ്ച് തുളച്ച് വിധി: തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന അമ്മയുടെയും, അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി: ഹർജി തള്ളിയത്, അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി:- സിന്ധുവിനും, നിർമല കുമാരനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുതുണ്ടെന്ന് കണക്കാക്കി നീങ്ങിയ അഭിഭാഷകന് തിരിച്ചടിയായി ഹൈക്കോടതി വിധി....

30 NOVEMBER 2022 11:55 AM IST
മലയാളി വാര്‍ത്ത

കാമുകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മാവന്റെയും അമ്മയുടെയും ജാമ്യ ഹർജി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളിയത്. സിന്ധു, നിർമ്മല കുമാരൻ നായർ എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഇരുവരും റിമാന്റിൽ കഴിയുകയാണ്. ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയുടെ ജാമ്യത്തിനുള്ള ഒരു നീക്കവും നിലവിൽ നടക്കുന്നില്ല.

ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുത്ത് ഉണ്ടെന്ന് കണക്കാക്കിയാണ് മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കരുക്കൾ നീക്കിയത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രധാനപ്പെട്ട ഘടകമാണ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കൊലപാതത്തിനു ഇരുവരും പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് ചുമത്തിയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലെ അന്വേഷണത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയ പെൺകുട്ടിക്ക് അമ്മയും അമ്മാവനും കൂട്ടുനിന്നു എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മകൾ കൃത്യം ചെയ്തുപോയപ്പോൾ തെളിവ് നശിപ്പിക്കാൻ കൂടെ നിന്നതാണോ എന്ന് വളരെ വ്യത്യസ്തമായി ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗ്രീഷ്മ പറഞ്ഞതിന് അപ്പുറത്തേയ്ക്ക് കേസ് പോകുന്നുണ്ടോ, മനഃപൂർവം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടോ, എന്നുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 90ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. ഫോറൻസിക് റിപ്പോർട്ടുകൾ പലതും വരാൻ ഉണ്ട്. നടന്നത് വളരെ ക്രൂരമായ കൊലപാതകം ആയതുകൊണ്ട് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ഈ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ ചില അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് റിടൈഡ് എസ് പി ജോർജ് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. അത് ഗ്രീഷ്മയുടെ അഭിഭാഷകൻ മുതലെടുക്കും. ജാമ്യം കിട്ടത്തക്ക തരത്തിലുള്ള വാദഗതികൾ ഉന്നയിക്കാൻ തുടങ്ങി. ഇതിന്റെ പ്രാരംഭമെന്നുള്ള കണക്കിലാണ് തെളിവുകൾ നശിപ്പിക്കാൻ കൂടെ നിന്ന് എന്നുള്ള കുറ്റങ്ങൾ മാത്രം ചുമത്തിയ അമ്മയെയും അമ്മാവനെയും ജാമിത്തിലിറക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിരുന്നു.

അട്ടകുളങ്ങര വനിത ജയിലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്‌മേലുണ്ട്. അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്.

സെല്ലിൽ ഒറ്റയ്ക്ക് ആഴ്ചപ്പതിപ്പും നോവലുകളും വായിച്ച് സമയം തള്ളിനീക്കുന്ന ഗ്രീഷ്മ ആരുമായും സംസാരിക്കാൻ നിൽക്കാറില്ല. മധുര ഹൈക്കോടതിയെ അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രീഷ്മയുടെ 'അമ്മ ഇതുവരെ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്.

 

അത് വാർഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്ളാദവതിയായി തന്നെയാണ് ആഘട്ടത്തിൽ ജയിലിൽ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കുറ്റകൃത്യം തമിഴ്‌നാട്ടിൽ നടന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends