യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

യുക്രെയ്ന് നടത്തിയ ശക്തമായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോയ്ക്ക് സമീപമുള്ള 'റഷ്യന്‍ ആമസോണ്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭീമന്‍ വെയര്‍ഹൗസ് കത്തിയെരിയുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രെംലിനില്‍ നിന്ന് കേവലം 25 മൈല്‍ മാത്രം അകലെയുള്ള കൊളേഡിനോയിലെ 'വൈല്‍ഡ് ബെറീസ്' (Wildberries) ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് സമുച്ചയത്തിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായത്.
റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ വൈല്‍ഡ് ബെറീസ്, പുടിന്റെ സൈന്യത്തിനാവശ്യമായ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രം കൂടിയാണെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. രാത്രിയില്‍ കുറഞ്ഞത് 600 ഡ്രോണുകളെങ്കിലും മോസ്‌കോ നഗരത്തിന് നേരെ എത്തിയതായി മേയര്‍ സെര്‍ജി സോബയാനിന്‍ വ്യക്തമാക്കിയപ്പോള്‍, 822 യുക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഈ ആക്രമണങ്ങളില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മോസ്‌കോ മേഖലയിലെ ഒരു വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് 83 വയസ്സുള്ള വയോധികന്‍ കൊല്ലപ്പെട്ടു. റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ റോസ്തോവ് മേഖലയിലെ മൂന്ന് നഗരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു.
ഇതാദ്യമായി റഷ്യന്‍ മണ്ണിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ബ്രിട്ടീഷ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചതായി കഴിഞ്ഞ രാത്രി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് യുകെ കമ്പനികള്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ യുക്രെയ്‌ന് കൈമാറുകയും, റഷ്യയ്ക്കുള്ളിലേക്ക് നേരിട്ട് ആക്രമണം നടത്തുന്നതിനായി യുക്രെയ്ന്‍ സേന ഇവ ഉപയോഗിക്കുകയും ചെയ്തു.
അതേസമയം, യുക്രെയ്‌ന് നേരെ റഷ്യയും രൂക്ഷമായ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണങ്ങളില്‍ തലസ്ഥാനമായ കിയവിലെ വീടുകള്‍ തകരുകയും പ്രശസ്തമായ ബുക്ക് മാര്‍ക്കറ്റിന് തീപിടിക്കുകയും ചെയ്തു. ക്രൈവി റിഹിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. സുമി നഗരത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു സംഭവത്തില്‍, റോമാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച റഷ്യന്‍ ഡ്രോണിനെ നാറ്റോയുടെ ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ടു. ഗലാറ്റിക്ക് 14 മൈല്‍ വടക്ക് ദേശീയ വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്പാനിഷ് എഫ്-18 വിമാനങ്ങള്‍ രംഗത്തിറങ്ങി.
https://www.facebook.com/Malayalivartha
























