Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

രണ്ടാം ഭാര്യയെയും മകളെയും ഭർത്താവ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മാഹിൻ കണ്ണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മാതാപിതാക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്...

30 NOVEMBER 2022 02:41 PM IST
മലയാളി വാര്‍ത്ത

ഊരുട്ടമ്പലം വെള്ളൂർകോണം സ്വദേശിനി ദിവ്യയെയും മകളെയും ഭർത്താവ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കേസിലെ പ്രതിയായ പൂവാർ സ്വദേശി മാഹിൻകണ്ണ് (43) ദിവ്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തൽ. ദിവ്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാരെ പൂവാറിലെത്തിക്കാൻ പ്രതി ശ്രമിച്ചിരുന്നെന്നാണ് വിവരം. ദിവ്യയുടെ അമ്മ രാധയെ 2011 ഓഗസ്റ്റ് 24ന് രാത്രി ഏഴ് മണിയോടെ മാഹിൻകണ്ണ് വിളിച്ചിരുന്നു. പൂവാറിലേക്ക് വന്നാൽ മകളെയും കൊച്ചുമകളെയും കാണിച്ചുതരാമെന്ന് പ്രതി രാധയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം 598 സെക്കന്റ് നീണ്ടുനിന്നു.

ഇപ്പോള്‍ പൂവാറിലേക്ക് നിങ്ങള്‍ മാത്രം വന്നാല്‍ മകളെയും കുഞ്ഞിനെയും കാണിച്ച് തരാം എന്ന് പറഞ്ഞതായി വിദ്യയുടെ അമ്മ പറയുന്നു. 2011 ആഗസ്ത് 18 നാണ് മാഹിന്‍ കണ്ണ് വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നത്.2011 ആഗസ്ത് 21 ന് തമിഴ് പത്രത്തില്‍ വിദ്യയുടെ ഫോട്ടോ അടക്കമുള്ള മൃതദേഹം കിട്ടിയ വാര്‍ത്തയും വന്നിരുന്നു.2011 ആഗസ്ത് 20 ഉച്ചയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത മാഹിന്‍ കണ്ണ് ഫോണ്‍ ഓണ്‍ ചെയ്തത് 22 ന് വൈകീട്ട് 7 മണിയ്ക്കാണ്. ഫോണ്‍ ഓണ്‍ ചെയ്തതിന് ശേഷമുള്ള ആദ്യ കാളാണ് മാഹിന്‍ വിദ്യയുടെ അമ്മ രാധയെ വിളിച്ചത്. 2011 ആഗസ്ത് 22 ന് പൂവാര്‍ പോലീസ് മാഹിന്‍കണ്ണിന് വിട്ടയച്ച ശേഷമാണ് ഈ ഫോണ്‍വിളി.രാധയെയും ഭര്‍ത്താവ് ജയചന്ദ്രനെയും തനിച്ച് വിളിച്ച് വരുത്തി കൊലപ്പെടുത്താനായിരുന്ന പദ്ധതിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിൻറെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണ്ണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിഞ്ഞത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി.

വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. രണ്ട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു പ്രാദേശിക നേതാവടക്കം രണ്ട് ജനപ്രതിനിധികളും പ്രതിക്കായി ഇടപെട്ടതായും ആരോപണമുണ്ട്. നിര്‍ധനയായ ദിവ്യയുടെ അമ്മയില്‍ നിന്നു പണംവാങ്ങി വേളാങ്കണ്ണിക്ക് ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണത്തിനെന്ന പേരില്‍ 'വിനോദയാത്ര' നടത്തുകയും ചെയ്തു. 2011 ഓഗസ്റ്റ് 18 നാണ് മാഹീന്‍കണ്ണ് ദിവ്യയും മകളുമായി ഊരൂട്ടമ്പലത്ത് നിന്ന് പോകുന്നത്. ഇയാളുടെ മറുപടികളില്‍ അവ്യക്തത വന്നതോടെ ദിവ്യയുടെ അമ്മ രാധ 21 ന് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍ കേസെടുക്കാതെ മാഹീന്റെ സ്ഥലമായ പൂവാര്‍ സ്റ്റേഷനില്‍ അന്വേഷിക്കാനായിരുന്നു മറുപടി. ഇവിടെ പരാതി നല്‍കാനെത്തിയപ്പോഴാണ് സ്റ്റേഷന് മുന്നില്‍ വച്ച് മാഹീനെ കാണുന്നത്. പോലീസ് മാഹീനെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ പിതാവടക്കമുള്ള ബന്ധുക്കളും ചില പ്രാദേശിക നേതാക്കളും എത്തി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി. ദിവ്യയും മകളും വേളാങ്കണ്ണിയിലുണ്ടെന്നും മൂന്ന് ദിവസത്തിനകം ഹാജരാക്കാം എന്നു പറഞ്ഞ മാഹിനെ വിട്ടയച്ചു. പരാതി നല്‍കി അഞ്ച് ദിവസം കഴിഞ്ഞ് 26 നാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്.

മാഹീന്‍ ഒളിവില്‍ പോകുകയും ചെയ്തു. പോലീസും കേസ് അന്വേഷണവുമായി മുന്നോട്ടുപോയില്ല. മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ദിവ്യയുടെ വീട്ടുകാരില്‍ നിന്നും പല പ്രാവശ്യം പണം വാങ്ങുകയും ചെയ്തു. കണ്ടെത്താനായില്ലെന്ന പേരില്‍ പത്ത് മാസത്തിനകം കേസ് എഴുതിത്തള്ളുകയും ചെയ്തു. സാമ്പത്തികമായി തകര്‍ന്ന ദിവ്യയുടെ കുടുംബത്തിന് കേസിന് പിന്നാലെ പോകാനുള്ള കഴിവുമുണ്ടായിരുന്നില്ല. 2019-ല്‍ ഐ.എസ്. ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാറനല്ലൂര്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചു. മാഹീനെ അന്വേഷണങ്ങളുടെ ഭാഗമായി നോട്ടീസ് നല്‍കി വിളിപ്പിച്ചു. പോലീസിന്റെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയായിരുന്നു ഇയാള്‍.

 

ദിവ്യയേും കുഞ്ഞിനേയും ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ബാലരാമപുരത്ത് ഇറക്കിവിട്ടതായും തനിക്കൊന്നുമറിയില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനില്‍ നിന്നും പോലീസ് ചോദ്യം ചെയ്യുന്നതിനെതിരായ ഉത്തരവ് വാങ്ങി ഇയാള്‍ അന്വേഷണ സംഘത്തോട് നിസ്സഹകരിച്ചു. ഇയാളുടെ പിന്നാലെയുണ്ടായിരുന്ന ഷാഡോ സംഘം ദിവ്യയും കുഞ്ഞും കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തില്‍ തന്നെയായിരുന്നു. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തപ്പോഴും കാട്ടാക്കട കോടതിയെ സമീപിച്ച് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി കേസ് തള്ളുകയായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് മാഹീനെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (20 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (32 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (40 minutes ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (1 hour ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (1 hour ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (2 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (3 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (3 hours ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (3 hours ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (4 hours ago)

Malayali Vartha Recommends