മേയർ ആര്യാ രാജേന്ദ്രനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ല; മേയറുടെ മൊഴി ഹൈക്കോടതിയിൽ വ്യക്തമാക്കി സർക്കാർ

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ ഇപ്പോഴും ഹൈക്കോടതിയിൽ വാദ പ്രതിവാദങ്ങൾ നടക്കുകയാണ്. ഇപ്പോൾ ഇതാ നിർണായകമായ ഒരു നീക്കം തന്നെയാണ് സർക്കാർ നടത്തിയിരിക്കുന്നു. മേയർ ആര്യാ രാജേന്ദ്രനെ സംസ്ഥാന സർക്കാർ സംരക്ഷിച്ചിരിക്കുകയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ല. പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയി പരിഗണിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു പരാമർശം സർക്കാർ നടത്തിയത്. കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായതായും സർക്കാർ വ്യക്തമാക്കി. അതുകൊണ്ട് കേസ് അന്വേഷിക്കാനുള്ള സമയം ക്രൈെബ്രാഞ്ചിന് അനുവദിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി .
വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് നീങ്ങുകയാണ് . അതിനിടയിൽ കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ ചെയ്യരുതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. മേയർ സ്ഥലത്തില്ലാത്ത സമയത്താണ് കത്ത് തയാറാക്കപ്പെട്ടതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി നൽകിയത് കേസിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു. ഇത്തരത്തിൽ പരാതി നൽകിയ ഉടൻ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. തെറ്റായ കീഴ്‌വഴക്കമാണെന്നും സർക്കാർ കോടതിയിൽ വാദിക്കുകയും ചെയ്തു . ജസ്റ്റിസ് കെ ബാബുവാണ് ഈ കേസിൽ വാദം കേട്ടത്.
https://www.facebook.com/Malayalivartha























