പ്രദേശത്തുള്ള മുൻ പി.എഫ്.ഐ പ്രവർത്തകരുടെ പട്ടിക ശേഖരിച്ചു; പോപ്പുലർ ഫ്രണ്ട് അംഗങ്ങളായിരുന്ന നാലു പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു; വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാകുന്നതിനിടയിൽ വിഴിഞ്ഞത്ത് എൻ ഐ എ സംഘമെത്തി
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം എൻ ഐ എ സംഘമെത്തി. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാകുന്നതിനിടയിലാണ് വിഴിഞ്ഞത്തേക്ക് മറ്റൊരു ലക്ഷ്യവുമായി എൻ ഐ എ എത്തിയത്. ഈ സംഘർഷങ്ങളിലും സമരങ്ങളിലും ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. വിദേശ സഹായം കിട്ടുന്നുണ്ടെന്ന സംശയവും ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തുകയാണ് എൻ ഐ എ . പോപ്പുലർ ഫ്രണ്ടിന് പൊലീസ് സ്റ്റേഷൻ ആക്രമത്തിൽ പങ്കുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കൂടെ കിട്ടിയതോടെയാണ് എൻഐഎ രണ്ടും കൽപ്പിച്ച് വിഴഞ്ഞത്ത് എത്തിയത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഘം ആദ്യമെത്തിയത്. എൻ.ഐ.എ സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവിടേക്ക് എത്തിയത്. പോപ്പുലർ ഫ്രണ്ട് അംഗങ്ങളായിരുന്ന നാലു പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എൻഐഎ ചോദ്യം ചെയ്‌തു. മാത്രമല്ല ഈ പ്രദേശത്തുള്ള മുൻ പി.എഫ്.ഐ പ്രവർത്തകരുടെ പട്ടികയും എൻഐഎ സംഘം ശേഖരിക്കുകയും ചെയ്തു .
ഇവർ ഇപ്പോൾ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. വിഴിഞ്ഞത്തും പരിസരത്തും മൂന്നു മണിക്കൂറിലേറെ റോന്തുചുറ്റുകയും ചെയ്തു. സ്റ്റേഷൻ ആക്രമിച്ച ദിവസത്തെ വിവരങ്ങൾ ശേഖരിച്ചു. മാത്രമല്ല ഇപ്പോഴത്തെ സ്ഥിതിയും പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞറിയുകയും ചെയ്തു .പി.എഫ്.ഐ പ്രവർത്തകർ സമരസമിതിയിൽ ഉണ്ടെന്നും വൻകലാപത്തിന് പദ്ധതിയിട്ടെന്നുമുള്ള സംസ്ഥാന ഇന്റലിജൻസിന്റെ വിവരങ്ങളെ കാര്യമായി തന്നെ എടുത്തിരിക്കുകയാണ് എൻ.ഐ.എ
സ്‌പെഷ്യൽ പൊലീസ് സംഘം മേധാവി ഡി.ഐ.ജി ആർ.നിശാന്തിനി തുറമുഖ പ്രദേശത്തേക്ക് പോയിരുന്നു. ഇതിന് തൊട്ടു പിന്നാലെ എൻ.ഐ.എ സംഘം അവിടേക്ക് കുതിച്ചെത്തുകയും ചെയ്തു. ആർച്ച് ബിഷപ്പ് നിസ്സഹായൻ സമരസമിതിയിൽ സ്വര ചേർച്ചയുണ്ട്. മുഖ്യമന്ത്രിക്ക് കിട്ടിയിരിക്കുന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് സമരം മതിയാക്കാൻ ആഗ്രഹിക്കുന്ന ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നിസ്സഹായനാണെന്നാണ്. സമരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന കുറച്ച് വിഴിഞ്ഞം വികാരി ഫാ.മെൽക്കന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാത്രി കോട്ടപ്പുറം യു.പി സ്‌കൂളിൽ യോഗം ചേർന്നിരുന്നു .
https://www.facebook.com/Malayalivartha