പ്രതിനിധിയെ നൽകാൻ സെനറ്റോ വിജ്ഞാപനം പിൻവലിക്കാൻ ഗവർണറോ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും; രണ്ടു കൂട്ടരും ചെറിയ വിട്ടു വീഴ്‌ചകൾക്കു തയ്യാറാവണം; സെനറ്റിനും ഗവർണർക്കും താക്കീതുമായി ഹൈക്കോടതി .

കേരള സർവകലാശാലാ വിഷയത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണറുടെ നോമിനികളെ പിൻവലിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തിൽ രണ്ടു കൂട്ടരും ചെറിയ വിട്ടു വീഴ്‌ചകൾക്കു തയ്യാറാവണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. വി.സിയെ നിയമിക്കാനായി സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ വിജ്ഞാപനം പിൻവലിക്കാതെ നോമിനിയെ നൽകില്ലെന്നാണ് സെനറ്റിന്റെ നിലപാട്.
ഗവർണർ ഉന്നയിക്കുന്ന പ്രധാന ആരോപണം വിജ്ഞാപനം പിൻവലിക്കാതെ സെനറ്റിന്റെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്നാണ്. എന്നാൽ ഈ കൊമ്പു കോർക്കലിൽ ഹൈക്കോടതി പറയുന്നത് പ്രതിനിധിയെ നൽകാൻ സെനറ്റോ, വിജ്ഞാപനം പിൻവലിക്കാൻ ഗവർണറോ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് . ഈ കാര്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുകയും ചെയ്തു സെനറ്റിൽ നിന്ന് ഗവർണർ അവരെ പിൻവലിച്ചതിനെതിരെ ഡോ. കെ.എസ്. ചന്ദ്രശേഖർ, എസ്. ജോയി, അഡ്വ. ജി. മുരളീധരൻ തുടങ്ങിയവർ ഹർജി കൊടുത്തിരുന്നു.
ചില നിർണായക ചോദ്യങ്ങൾ സിംഗിൾബെഞ്ച് ഉന്നയിച്ചിരുന്നു .സെനറ്റിലേക്കു സർക്കാരിന്റെ നോമിനിയായി ചിലർ വരുന്നുണ്ട്. അവർക്ക് സർക്കാരിനെതിരായ നിലപാട് എടുക്കാനാവുമോ? സർക്കാർ നിലപാട് അറിയിക്കാനല്ലേ സർക്കാരിന്റെ പ്രതിനിധികൾ? ഇതേ നിലപാട് ഗവർണറുടെ നോമിനികൾക്കും ബാധകമാവില്ലേ എന്നിങ്ങനെയാണ് ഹൈക്കോടതി ചോദിക്കുന്നത്. കക്ഷികൾ ഇക്കാര്യങ്ങളിൽ വാദത്തിന് തയ്യാറാകാനുള്ള നിർദ്ദേശവും കൊടുത്തിരിക്കുകയാണ്. ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായ കാരണങ്ങൾ കൊണ്ടാകണം.
വ്യക്തിപരമായ കാരണങ്ങളാലാവരുതെന്നും ഹൈക്കോടതി തുറന്നടിക്കുകയും ചെയ്തു. അതേസമയം നേരത്തെയും ഹൈക്കോടതി അതിരൂക്ഷ വിമർശനം ഈ കേസിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ സർവകലാശാലയ്ക്ക് മുന്നോട്ടു പോകാൻ ആകില്ല. ഇക്കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. സർവ്വകലാശാലയ്‌ക്കു വിസിയെ വേണമെന്നുണ്ടെങ്കിൽ സമീപനം ഇങ്ങനെയാവില്ല എന്ന നിരീക്ഷണവും കോടതി നടത്തി.
https://www.facebook.com/Malayalivartha






















