ദില്ലിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17ന് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഈ കേസിന്റെ വിചാരണയിൽ നിന്നും ശശിതരൂരിനെ ഒഴിവാക്കണമെന്ന ആവശ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദില്ലി പോലീസ്; കേസ് ഫെബ്രുവരി ഏഴിന് കോടതി പരിഗണിക്കും
ശശി തരൂരിന് കുരുക്ക് മുറുകുകയാണോ ? അത്തരത്തിൽ നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. ഇപ്പോൾ ഇതാ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെയുള്ള കരുക്കൾ നീക്കം ശക്തമാവുകയാണ്. ശശി തരൂരിനെതിരെ ദില്ലി പോലീസ് ഹൈക്കോടതിയിൽ പോയിരിക്കുകയാണ്. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള വിചാരണയിൽ നിന്നും ശശിതരൂരിനെ ഒഴിവാക്കണമെന്ന ഒരു ആവശ്യം ഉയർന്നിരുന്നു.
ഈ ആവശ്യത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ദില്ലി പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസ് ഫെബ്രുവരി ഏഴിന് കോടതി പരിഗണിക്കുവാൻ ഇരിക്കുകയാണ്. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നിന്നും ശശി തരൂരിനെ വിചാരണ ചെയ്യുന്നത് തടയുമോ ഇല്ലയോ എന്നൊക്കെ ഇനി കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ വാദം. ദില്ലിയിലെ ആഢംബര ഹോട്ടലില്‍ 2014 ജനുവരി 17നായിരുന്നു തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha