വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന് വ്യക്തമാക്കുന്നതരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു.
വിഴിഞ്ഞത്ത് ലത്തീന്‍ സമുദായം വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തുന്ന സമരത്തിനെതിരെ നടക്കുന്ന പ്രചരണങ്ങളുടെ പ്രഭവ കേന്ദ്രം തേടുകയാണ് പോലീസ്. വിഴിഞ്ഞത്ത് എന്‍.ഐ.എ എത്തിയെന്നും വിദേശ കാര്യ മന്ത്രാലയും റിപ്പോര്‍ട്ട് തേടിയെന്നുമുള്ള പ്രചരണങ്ങള്‍ സമരക്കാരെയും ജനങ്ങളേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുന്ന തരത്തില്‍ വിഴിഞ്ഞം അക്രമത്തില്‍ തീവ്രവാദ ബന്ധവും വിദേശ ഫണ്ടിംഗ ്ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.
എന്നാല്‍ അതിജീവനത്തിനായി സമരം ചെയ്യുന്നവരെ കുടുക്കാനും സമരത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനുമാണ് സര്‍ക്കാര്‍ തീവ്രവാദ ബന്ധവും, വിദേശ പണത്തിന്റെ വരവും പറയുന്നതെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം.,
വിവിധ തീവ്ര ഇടതുവിരുദ്ധ സംഘടനകളും ഇടപെടല്‍ എന്നിവയേയെല്ലാം പോലീസ് സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. തുറമുഖ വിരുദ്ധ സമരത്തിന് മറവില്‍ മതതീവ്രവാദ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ പ്രസംഗിക്കുകയും.
ഒരു പ്രത്യേക മതത്തെ തിരഞ്ഞ് പിടിച്ച് സമരക്കാര്‍ ആക്രമിക്കുന്നെന്ന് തുറമുഖ വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സമരത്തിന്റെ ഇനിയുള്ള പോക്ക് ശക്തമായ പോലീസ് നിരീക്ഷണത്തിലായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരുടെ ഇടപെടലുണ്ടെന്ന് വ്യക്തമാക്കുന്നതരത്തില്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. വളെര ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. തൊട്ടുപിന്നാലെ എന്‍ ഐ എ വിഴിഞ്ഞത്ത് എത്തിയെന്ന വാര്‍ത്തയും പോലീസ് തന്നെയാണ് പുറത്തു വിട്ടത്.
സര്‍ക്കാരിന്റെ വിശ്വസ്ഥനായ എഡിജിപി യാണ് മാധ്യമങ്ങളോട് വിഴിഞ്ഞത്ത് എന്‍ ഐ എ അന്വേഷണം തുടങ്ങിയെന്ന വിവരം പങ്കുവെച്ചത്. സമരക്കാരെ വിരട്ടുകയായിരുന്ന അതിന് പിന്നിലുള്ള ലക്ഷ്യമെന്ന് എന്‍ ഐ എ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ പൊളിഞ്ഞു വീഴുകയായിരുന്നു. എന്‍ ഐ എ വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നു എന്നുള്ളത് വാസ്തവം തന്നെയാണ്.
ഒരു സംഭവവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് നേതാക്കളെ ചോദ്യം ചെയ്യാനാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലാസ് സ്‌റ്റേഷനില്‍ എത്തിയത്. മുന്‍പ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സ്ഥാന കയറ്റം കിട്ടി എന്‍ ഐ എയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങി പോയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴയ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ചേദ്യം ചെയ്യലിനെത്തിയത്.
എന്‍ ഐ എ യ്ക്ക് ചോദ്യം ചെയ്യാനുള്ളവര്‍ വിഴിഞ്ഞം സ്‌റ്റേഷന്‍ പരിധിയിലുള്ളവരായതു കൊണ്ടാണ് അവര്‍ വിഴിഞ്ഞത്ത് എത്തിയത്. എന്നാല്‍ എന്‍ ഐ എ യുടെ വണ്ടി കണ്ടപാടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന എഡിജിപി എന്‍ ഐ എ സംഘം വിഴിഞ്ഞം അക്രമം അന്വേഷിക്കാനെത്തിയെന്ന വിവരം പുറത്തു വിട്ടത്. വിഴിഞ്ഞത്ത് എന്‍ ഐ എ അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിന് പിന്നില്‍ എഡിജിപിയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് ഇന്റലിജന്‍സ് പരാജയം മറച്ചു വെയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്.
പോപ്പുലര്‍ ഫ്രണ്ടും , വിദേശ ഫണ്ടും വിഴിഞ്ഞം അക്രമത്തിന് സഹായം ചെയ്തുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയെന്ന് പറയുന്നത് അക്രമം നടന്ന് ഒരു ദിവസത്തിന് ശേഷമാണ്. പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്ത് പോലീസുകാരെ തല്ലികൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടതിന് ശേഷം പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ശക്തി പകരാനാണ് എഡിജിപി എന്‍ ഐ എ കഥ പുറത്തുവിട്ടത്. മുന്‍പും പലതവണ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ ഇദ്ദേഹം ഇതു പോലെ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ സ്വപ്‌ന സുരേഷിനെ മെരുക്കിയെടുത്ത് മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാന്‍ നടത്തിയ നാടകങ്ങള്‍ എല്ലാവര്‍ക്കുമറിയുന്നതാണ്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിട്ടാണ് സര്‍ക്കാര്‍ നിയമനം നല്കിയത്. ക്രമസമാധാന ചുമതലയില്‍ ഇടതു സര്‍ക്കാരിന്റെ സ്വന്തം ആളായതു കൊണ്ടാണ് അന്ന് എതിര്‍പ്പുകള്‍ അവഗണിച്ച് അദ്ദേഹത്തെ നിയമിച്ചത്.
വിഴിഞ്ഞം സ്റ്റേഷന്‍ ആക്രമണം മുന്‍കൂട്ടി കാണാനോ അതിനെ ചെറുക്കാനേ കഴിയാത്തതും മുപ്പത്തി മൂന്നലധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടും ഒരു പ്രതിയെ പോലും പിടിക്കാന്‍ കഴിയാത്തതതിലും സേനയില്‍ ഉയര്‍ന്നു വന്ന അമര്‍ഷം തണുപ്പിക്കുന്നതിനാണ് എഡിജിപി തന്നെ നേരിട്ട് നുണക്കഥ പ്രചരിപ്പിച്ചത്. എന്‍ ഐ എയുടെ വരവ് വിഴിഞ്ഞം അക്രമം അന്വേഷിക്കാനെന്ന് പ്രചരിപ്പിച്ചിട്ടും സമരക്കാര്‍ കുലുങ്ങിയില്ല. തീവ്രവാദ ബന്ധം കണ്ടെത്തെട്ടേയെന്ന നിലപാടില്‍ തന്നെ അവര്‍ നിന്നു. എഡിജിപിയുടെ പദ്ധതി പൊളിയുകയും ചെയ്ത്.
എന്‍ ഐ എ യ്ക്ക് ഏതെങ്കിലും കേസ് അന്വേഷിക്കണമെങ്കില്‍ സംസ്ഥാന പോലീസിന്റെ അറിവും സമ്മതവും വേണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പോലീസ് സ്‌റ്റേഷനിലെ രേഖകള്‍ പോലും പരിശോധിക്കാന്‍ കഴിയുകയുള്ളൂ. കേരള പോലീസിനോട് വിഴിഞ്ഞം എക്രമവുമായി ബന്ധപ്പെട്ട ഒരു വിവരവും കേരള പോലീസില്‍ നിന്ന് എന്‍ ഐ എ ശേഖരിച്ചിട്ടില്ലെന്നാണറിയുന്നത്. അങ്ങനെ പിണറായി പോലീസിന്റെ എന്‍ ഐ എ കെട്ടുകഥ പൊളിഞ്ഞിരിക്കുകയാണ്.
എന്നാല്‍ പോലീസ് സ്‌റ്റേഷന്‍ കടന്നാക്രമിക്കുകയും പോലീസാകരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പോലീസ് ഒരാളെ പോലും അറസ്റ്റു ചെയ്തിട്ടില്ല. ഗൂഢാലോചന കുറ്റം ചുമത്തി നേരത്തെ ബിഷപ്പിനെയും സഹമെത്രാന്‍മാരെയും പ്രതിയാക്കി കേസെടുത്തിരുന്നു. ഈ കേസിലും അറസ്റ്റ നടന്നിട്ടില്ല. സ്ഥലത്ത് പോലും ഇല്ലാത്ത ബിഷപ്പിനെ പ്രതിയാക്കി കേസെടുത്തതില്‍ വലിയ പ്രതിക്ഷേധം സര്‍ക്കാരിന് നേരിടേണ്ടി വരികയാണ്.
പോലീസുകാരെ അതിക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും അവശരായവരെ ആശുപത്രിയില്‍ പോലും കൊണ്ടു പോകാന്‍ കഴിയാതെ ബന്ദികളാക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങളൊന്നും അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ല. ഇത്രയും വലിയ അക്രമം നടന്നിട്ടും സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പോലീസുകാരില്‍ നിന്നുമാത്രമല്ല സിപിഎം അണികള്‍ക്കിടയിലും അമര്‍ഷം ഉയരുന്നുണ്ട്.
നൂറ്റി മുപ്പത് ദിവസമായി നടക്കുന്ന സമരത്തില്‍ പിണറായിയുടെ ഇന്റലിജന്‍സ് അക്രമം നടന്നതിന് ശേഷമാണോ ഇത്തരം വിവരങ്ങള്‍ അറിഞ്ഞതെന്ന് സ്വഭാവികമായും ചോദ്യം ഉയരുന്നുണ്ട്. വിഴിഞ്ഞത്ത് അക്രമികളുടെ അടിയേറ്റ് അവശനിലയില്‍ കഴിയുന്ന പോലീസുകാരോട് നീതി പുലര്‍ത്താനെങ്കിലും മുഖ്യമന്ത്രിക്ക് ശ്രമിക്കാമായിരുന്നു. പരിക്കേറ്റ് ജീവന്‍ തിരിച്ചു കിട്ടിയ പോലീസുകാരുടെ കുടുംബം അനുഭവിക്കുന്ന വേദനകള്‍ക്ക് മുഖ്യമന്ത്രിയും അ്‌ദ്ദേഹത്തിന്റെ ഇന്റലിജന്‍സ് സംവിധാനവും മറുപടി പറയേണ്ടി വരും.
ഇന്റലിജന്‍സിനേക്കാള്‍ ബുദ്ധിയും സൂത്രവുമാണ് വിഴിഞ്ഞം അക്രമം ആസൂത്രണം ചെയ്തവര്‍ നടത്തിയതെങ്കില്‍ കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം പരിച്ചു വിടുന്നതായിരിക്കും അഭികാമ്യം. സംസ്ഥാനത്തെ ഏറ്റവും തീവ്രമായ വിഷയത്തില്‍ നടക്കുന്ന സമരത്തിന്റെ രഹസ്യങ്ങള്‍ പോലും ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സ്‌റ്റേഷനും തകര്‍ത്ത് പോലീസുകാരെ വാരിപെറുക്കിയിട്ട് ഇടിച്ചവശരാക്കിയ ശേഷം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ മറ്റ് താല്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സിപിഎം താല്പര്യം സംരക്ഷിക്കാനാണോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങളെന്നും സംശയമുണ്ട്.
സമരത്തിന്റെ ഭാഗമായി വന്‍ ഗൂഢാലോചന നടന്നുവെന്നും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ) സാന്നിദ്ധ്യം ആ സമരത്തിലുണ്ടായിരുന്നുവെന്നും സംസ്ഥാന ഇന്റലിജന്‍സിന്റെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരിക്കുകയാണ്. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗൂഢാലോചനയില്‍ ഒന്‍പതംഗ സംഘം പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമരത്തിന് നേതൃത്വം നല്‍കുന്ന വൈദികന് വിദേശബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാകണിക്കുന്നുണ്ട്. വൈദികന്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികന്‍ ഡല്‍ഹിയില്‍ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ 29ന് ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഐക്കഫില്‍ യോഗം ചേര്‍ന്ന് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.തീരദേശത്തെ ജനതയെ വൈകാരികത സൃഷ്ടിച്ച് ഇളക്കിവിടുകയായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ ഈ നീക്കത്തെ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിര്‍ന്ന വൈദികരും എതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha