പണി പാളി പാളീസായി!ഗവർണർക്ക് നേരെ സർക്കാർ ആക്രമണം! മുഖ്യന് പണിയുമായി രാഷ്ട്രപതി! സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും; അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള ബില്ലുകൾ പരിഗണിച്ചേക്കും; നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കില്ല, രാഷ്ട്രപതിക്ക് വിടാൻ സാധ്യത
സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. തുടർന്ന് അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ അവതരിപ്പിക്കേണ്ട ബില്ലുകൾ ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.
അതേസമയം സര്‍ക്കാര്‍ -ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസിലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മാത്രമല്ല ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.
അതുപോലെ തന്നെ സാമ്പത്തിക ബില്ലാണെങ്കിൽ ഗവര്‍ണറുടെ മുൻകൂര്‍ അനുമതിയും വേണം. എന്നാൽ ഇതൊഴിവാക്കാനായി ചാൻസിലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത്തരത്തിൽ തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി വേണ്ട.
ഇനി ഇത്തരത്തിൽ ബില്ല് നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാനും ഇടയില്ല. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കില്ലെന്ന് മാത്രമല്ല, രാഷ്ട്രപതിക്ക് വിടാനാണ് സാദ്ധ്യത.
https://www.facebook.com/Malayalivartha