ഇനി മുതൽ ഗ്രീഷ്മക്ക് തലസ്ഥാനത്തെ കൊമ്പൻ വക്കീൽ..പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ മലർത്തിയടിച്ച അഭിഭാഷകൻ... ഇനി ഗ്രീഷ്മയുടെ രക്ഷകനായി കളത്തിൽ...ആദ്യ ദിവസം തന്നെ ആ നീക്കവും നടത്തി എല്ലാ കളികളും മാറും
പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റുമ്പോൾ ചർച്ചയാകുന്നതും കേസ് അട്ടിമറിക്കുമെന്ന സംശയം. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ എത്തിയ ഗ്രീഷ്മയുടെ ദിർശ്യങ്ങൾ പുറത്ത്.അതേസമയം കേസിന്റെ ഈ നിർണായക ഘട്ടത്തിൽ ഗ്രീഷ്മയുടെ മൊഴിമാറ്റത്തിന് പിന്നിൽ കേരളത്തിലെ പുതിയ വക്കീൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.കേരളത്തിലെ അഭിഭാഷകനെ മാറ്റി എന്നത്ത് തമിഴ് നാട്ടിലെ അഭിഭാഷകനും നിഷേധിക്കുന്നില്ല.ഈ അഭിഭാഷകന്റെ നിർദേശം പ്രകാരമാണ് കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മ രഹസ്യമൊഴി നൽകിയത് എന്നാണ്.
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. ഈ മൊഴി കേസിൽ നിർണ്ണായകമാകും. അന്വേഷണം പൂർത്തിയാവാറായ കേസിൽ എന്തിനാണ് രഹസ്യമൊഴി എടുത്തതെന്ന ചോദ്യം നിർണ്ണായകമാണ്.
രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ ഇനി തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ വിചാരണയിൽ പ്രതി ശിക്ഷക്കപ്പെടൂ.
കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാർത്ഥിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി ആദ്യം പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ വാട്‌സാപ്പ് ചാറ്റുകളും മറ്റും കേസിൽ നിർണ്ണായക തെളിവാണ്, ഗ്രീഷ്മയെ കന്യകാ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇത്തരം തെളിവുകളെല്ലാം ഗ്രീഷ്മയ്ക്ക് എതിരാണ്. ഇതിനിടെയാണ് രഹസ്യമൊഴി എടുക്കുന്നത്. അതിൽ കുറ്റം നിഷേധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha