ഇൻസ്റ്റാഗ്രാമിലൂടെ സ്കൂൾ വിദ്യാർത്ഥിനിയെ കറക്കിയെടുത്തു; പെൺകുട്ടിക്കൊപ്പം ചെറു യാത്രകൾ നടത്തി സുഹൃത്തിന്റെ വീട്ടിലടക്കം എത്തിച്ച് ബലാത്സംഗം: തുടർച്ചയായി ക്ലാസിൽ അവധിയായ വിദ്യാർത്ഥിനിയെ കുറിച്ച് മാതാപിതാക്കളോട് പരാതി പറയാൻ അധ്യാപകർ വിളിച്ചതിന് പിന്നാലെ പുറത്തായത് പീഡനക്കഥ....

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ പീഡനത്തിനിരയാക്കി. ഒരു വർഷം മുമ്പാണ് വിതുര മേമല സ്വദേശിയും 23 കാരകരനുമായ പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. പതിയെ പതിയെ കൂടുതൽ അടുപ്പം സ്ഥാപിച്ചെടുത്ത പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് വച്ച് കാണാൻ തുടങ്ങി. സ്കൂളിലേക്ക് പോകും വഴി കൂട്ടിയെ പലയിടത്തും ചെറുയാത്ര കൊണ്ടുപോകുന്നതിനിടെ സൃഹൃത്തിന്റെ വീട്ടിടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിന് എതിരെ പോക്‌സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് പ്രിന്‍സ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
പിന്നീട് നിരന്തരം മെസേജിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്ത പ്രിന്‍സ് പെണ്‍കുട്ടിയെ വീടിന് പുറത്ത് വച്ച് കാണാന്‍ തുടങ്ങി. ഇതിന് ശേഷം സ്‌കൂളിലേക്ക് പോകും വഴി പെണ്‍കുട്ടിയോടൊപ്പം പലയിടത്തും ചെറിയ യാത്രകള്‍ നടത്തിയ പ്രിന്‍സ് പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടില്‍ അടക്കം പല സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടി ഇടയ്ക്കിടെ അവധിയായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലാകുന്നത്. വൈദ്യ പരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതോടെ പ്രിന്‍സിനെതിരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രിന്‍സിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























