സംസ്ഥാനത്തെ 56 ഇടങ്ങളിൽ പരിശോധന; പിടിച്ചെടുത്തത് നിരവധി രേഖകൾ; ഈ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ ശക്തമാക്കുവാനൊരുങ്ങി എൻ ഐ എ

പോപ്പുലർ ഫ്രണ്ടിനെതിരായ നീക്കങ്ങൾ ശക്തമാക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. ഇപ്പോൾ ഇതാ ഏറ്റവും ഒടുവിലായി കിട്ടുന്ന വിവരം പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യുവാൻ ഒരുങ്ങുന്നു എന്നതാണ്. സംസ്ഥാനത്തെ 56 ഇടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലൂടെ നിരവധി രേഖകളും വിവരങ്ങളും ശേഖരിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരത്തിൽ കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇന്നത്തെ ചോദ്യം ചെയ്യൽ ശക്തിപ്പെടുത്തും.
കഴിഞ്ഞ ദിവസം മറ്റൊരു നിർണായക കാര്യം കൂടെ നടന്നിരുന്നു അതായത് തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചു . ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യും.അതേ സമയം മറ്റൊരു നിർണായക വിവരം കൂടെ കിട്ടിയിട്ടുണ്ട് അതായത് മുൻനിര നേതാക്കളെ അറസ്റ്റു ചെയ്ത് സംഘടനയെ നിരോധിച്ചു. പക്ഷേ എന്നിട്ടും , പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ എൻഐഎ പരിശോധിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഡ്വക്കേറ്റ് മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നാളെ കോടതിയിൽ അപേക്ഷ നൽകുo. ഇദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി നിർണായ വിവരങ്ങൾ പുറത്തുവന്നിരുന്നു.
അഡ്വ. മുബാറക്ക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡിലെ അംഗമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറഞ്ഞിരിക്കുന്നത്.,. ആയോധനകല പരിശീലിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നുവെന്നും വിവരം പുറത്ത്വിട്ടിരിക്കുകയാണ് . . മുബാറക്കിന്‍റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയ.ആയുധങ്ങൾ കണ്ടെത്തിയത് ബാഡ്മിന്‍റൺ റാക്കറ്റിന്‍റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. അതേസമയം നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അന്വേഷണം, നടത്തിയിരുന്നു
. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെ എത്തിയിരുന്നു രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലായിരുന്നു അതിരാവിലെ ഇത് നടന്നത് . ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമായിരുന്നു ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് റെയ്ഡ് എന്നാണ് സൂചന. അതസമയം സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സഹായത്തോടെ ആയിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. ഇതാണ് വിനയായത്.
https://www.facebook.com/Malayalivartha






















