മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും വിളിപ്പിച്ച് പൊലീസ്; ജനുവരി 12 ന് ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം
കേരള രാഷ്ട്രീയത്തിലേറെ വിവാദം സൃഷ്ടിച്ച ഒന്നാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് . ഈ വിഷയത്തിൽ ഇപ്പോൾ പോലീസ് നിർണായകമായ ചില ചുവടുവയ്പകൾ നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും പൊലീസ് വിളിപ്പിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂറിനോടാണ് ഹാജർക്കാണ് പോലീസ് നിർദേശം നൽകിയത് . തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടുകയുണ്ടായി.
ജനുവരി 12 ന് ഹാജരാകാനാണ് നിർദ്ദേശം കൊടുത്തത് . പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്ന ദിവസം കൊച്ചിയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ നുസൂറിനും ബാലുവിനും എതിരായ നടപടി പിൻവലിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല .എന്തായാലും ഇപ്പോൾ വീണ്ടും ആ ഒരു സംഭവത്തിലെ പ്രതിയെ വിളിപ്പിച്ചിരിക്കുകയാണ്. എന്താണ് നീക്കം എന്നാണ് ഏവരും ഇപ്പോൾ ഉറ്റു നോക്കുന്നത് .
കഴിഞ്ഞ വർഷം ജൂൺ 13 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത് .ഈയൊരു സംഭവത്തിന് പിന്നാലെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് എൻ എസ് നുസൂറിനെയും എസ്എം ബാലുവിനെയും യൂത്ത് കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു.
കരിങ്കൊടി കാണിച്ച സംഭവത്തിൽ നുസൂറും ബാലുവും നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ ചാറ്റ് പുറത്തായി.കേസിൽ മുൻ എംഎൽഎ കെഎസ് ശബരിനാഥൻ പ്രതിയാകുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . ഇതിന് ശേഷമായിരുന്നു നുസൂറിനും ബാലുവിനും എതിരെ സംസ്ഥാന കമ്മിറ്റി സസ്പെൻഷൻ നടപടി സ്വീകരിച്ചത് .
കെപിസിസി പ്രസിഡന്റ് സുധാകരൻ ആവശ്യപ്പെട്ടിട്ടും ഇവർക്കെതിരായ നടപടി യൂത്ത് കോൺഗ്രസ് പിൻവലിക്കാൻ തയ്യാറായിരുന്നില്ല.സംഘടനയുടെ ദേശീയ നേതൃത്വം കഴിഞ്ഞമാസം നുസൂറിനും ബാലുവിനുമെതിരായ നടപടി പിൻവലിച്ചിരുന്നു . നുസൂറിനോട് ഇടഞ്ഞ് നിൽക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടി പിൻവലിച്ച് ഇരുവരെയും സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
https://www.facebook.com/Malayalivartha