സിവിൽ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ യൂത്ത് കമ്മിഷന്റെ അധ്യക്ഷ സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ല; യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളി
ചിന്താ ജെറോമിനെ പൂട്ടാൻ യൂത്ത് കോൺഗ്രസിന്റെ നടുക്കുന്ന നീക്കം. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയിൽ പരാതി കൊടുത്തിരിക്കുകയാണ് . പരാതിക്കാരൻ യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലാണ്. പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത് സിവിൽ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ യൂത്ത് കമ്മിഷന്റെ അധ്യക്ഷ സിപിഎമ്മിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയമപരമായി ശരിയല്ലെന്നാണ്.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയടക്കം നിരവധി പാര്‍ട്ടി പരിപാടികളിലും ചിന്താ ജെറോം പങ്കെടുക്കുകയും ചെയ്തു. ഇത് കമ്മിഷന്റെ സുതാര്യമായ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട് . കമ്മിഷൻ എന്തു ലക്ഷ്യത്തിനായാണോ രൂപീകരിച്ചത് അതിന് എതിരായ വഴിയിലാണ് കമ്മിഷൻ അധ്യക്ഷയുടെ പ്രവർത്തനമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചിന്തയ്ക്കു സർക്കാർ തൽക്കാലം ശമ്പളക്കുടിശിക നൽകില്ല. 18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ നൽകാൻ ധനവകുപ്പ് അനുമതി നൽകി. പക്ഷെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ ഉത്തരവും ഇറക്കിയിട്ടില്ല. ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് നിയമിച്ച യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും.
അതേസമയം സർക്കാരിൽനിന്ന് അനർഹമായി ഒരു തുകയും താൻ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്താ ജെറോം വിശദീകരിച്ചു. ഒരു തെളിവുമില്ലാത്ത വാർത്തകളാണ് തനിക്കെതിരേ പ്രചരിക്കുന്നതെന്നും എല്ലാം പുഞ്ചിരിയോടെ തള്ളിക്കളയുന്നതായും ചിന്ത പ്രതികരിച്ചിരുന്ു. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയിലും 32 ലക്ഷംരൂപ കൈപ്പറ്റാൻ പോവുന്നുവെന്നാണ് പ്രചാരണം. അത്രയും തുക ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറുകയാവും ആദ്യം ചെയ്യുകയെന്നും ചിന്ത പറഞ്ഞു.
https://www.facebook.com/Malayalivartha