മന്ത്രി വീണ അറിയാന്‍ കൊല്ലാന്‍ കൊടുക്കാനില്ല വകുപ്പ് പിരിച്ചുവട്ട് വാഴ നടണം.
വൃത്തിയും ശുദ്ധിയും നേക്കി ജീവിക്കുകയും അതിനനുസരിച്ച് ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്ന മലയാളിയെ ചതിക്കുന്നത് ഹോട്ടല്‍ ഭക്ഷണമാണ്. വയറിളകിയും ഛര്‍ദ്ദിച്ചും ആശുപത്രികളില്‍ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കുന്നവരുടെ എ്ണ്ണം എടുക്കുമ്പോഴാണ് ഭക്ഷ്യ വിഷബാധ എത്രത്തോളം മലയാളിയെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നത്. വിദേശ സ്വാഭാവമുള്ള ഭക്ഷണങ്ങളും അറബി ഫുഡുകളെന്ന പേരില്‍ വെന്തതും വേകാത്തതുമായ മാസം ആളുകളെ കൊണ്ട് തീറ്റിച്ച് രോഗത്തിന് അടിമയാക്കുന്നതാണ് പതിവ്.
ഹോട്ടലുകളില്‍ പ്രത്്യക്ഷപ്പെട്ടിട്ടുള്ള ന്യൂജെന്‍ വിഭവങ്ങളെല്ലാം അപകടകാരികളെന്നല്ല. എന്നാല്‍ ക്രിത്രിമ നിറങ്ങളും കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എത്രപേരെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയാന്‍ ക്യാന്‍സര്‍ ടെസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും. മയണൈസ് ഉണ്ടാക്കി കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫ്രീസറില്‍ സൂക്ഷിക്കണം. അങ്ങനെ സൂക്ഷിക്കാതിരുന്നാല്‍ അതില്‍ ഒരു പ്രത്യേക ബാക്ടീരിയ രൂപപ്പെടും. ഇത് മനുഷ്യന്റെ കുടലില്‍ എത്തിച്ചേര്‍ന്നാല്‍ അതിമാരകമായി മാറും. തുടര്‍ച്ചയായ വയറിളക്കവും ഛര്‍ദ്ദിലും കാരണം ഭക്ഷണം കഴിച്ചയാള്‍ മരിക്കാനുമിടയാക്കും.
മയണൈസ് പോലെ മാരകമാണ് സുനാമി ഇറച്ചികള്‍. തമിഴ്‌നാട് , ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ രഹസ്യ സ്ലാട്ടര്‍ ഹൗസുകളില്‍ നിന്നും കേരളത്തിലെത്തുന്നതാണ് സുനാമി ഇറച്ചികള്‍. ചത്ത് വീഴുന്നതും , രോഗം ബാധിച്ചതും, പ്രസവത്തില്‍ തളര്‍ന്നു വീഴുന്നതുമായ, ജന്തുക്കളെ കൊന്ന് അവയുടെ മാംസം വെട്ടി കേരളത്തിലെത്തിക്കുന്ന നൂറുകണക്കിന് ആളുകളുണ്ട്. വിലകുറച്ചു കി്ട്ടുന്നതിനാല്‍ കേരളത്തിലെ ്‌വ്യാപാരികള്‍ അറിഞ്ഞു കൊണ്ട് തന്നെ അഴുകി തുടങ്ങിയ മാംസം വാങ്ങി വിളമ്പി കാശാക്കുന്നു. തിന്നുന്നവരാകട്ടെ കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങള്‍ക്ക് അടിമകളായും മാറുന്നു.
ഭക്ഷ്യവിഷബാധയേറ്റുള്ള മരണം വരുമ്പോള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പുണ്ടെന്നും അവര്‍ക്ക് എന്തൊക്കെയോ അധികാരങ്ങള്‍ ഉണ്ടെന്നും അറിയുന്നത്. എല്ലാ പഞ്ചാത്തുകളിലും ആരോഗ്യ വിഭാഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഉള്‍പ്പടെയുള്ള നിരവധി ജീവനക്കാരുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തിലാണെന്നറിയുമ്പോഴാണ് സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് ശമ്പളം നല്കുന്നതെന്ന് സംശയം ഉയരുന്നത്. ആരോഗ്യ വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ ഒരു ദിവസം രണ്ട് കടകളുടെ സുരക്ഷയും ഭക്ഷത്തിലെ ചേരുവകളും വീതം പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നെങ്കില്‍ സ്വഭാവികമായും ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.
കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം തുടങ്ങിയ നടപടികള്‍ പതിവ് ചടങ്ങായ്യിട്ടേ കാണാന്‍ കഴിയൂ.. പെണ്‍കുട്ടി കുഴിമന്തി ഓര്‍ഡര്‍ ചെയ്തു കഴിച്ച അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശം നല്‍കി. ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചു.
തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. അതേസമയം പെണ്‍കുട്ടി ആദ്്യം കേക്ക് കഴിച്ചതെന്ന് വിവരവും പുറത്തുവരുന്നുണ്ട്. പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.
അതേസമയം പെണ്‍കുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha