Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

പിണറായി കേരളം വിടണം കത്തോലിക്കസഭ വലിച്ചു കീറുന്നു.

07 JANUARY 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും, ക്രിസ്തീയ മേലധികാരികളുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും  സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ പുറത്തിറങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ജനക്ഷേമം അല്ലെന്ന വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ് കത്തോലിക്കാ സഭ രംഗത്തുവന്നത്. ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് മുഖപത്രം വിമര്‍ശിക്കുന്നു.

'കത്തോലിക്കാസഭ'യുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖ ലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം. സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. വിഴിഞ്ഞവും ബഫര്‍സോണും പിന്‍ വാതില്‍ നിയമനവും അടക്കമുള്ള വിഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. സര്‍ക്കാരിന്റേത് ജനക്ഷേമമുഖമല്ലെന്നാണ് തുടര്‍ച്ചയായുള്ള വികലമായ നയങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്ന് ലേഖനം ആരോപിക്കുന്നു.


'സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. മൂന്ന് കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ല. അവര്‍ ഭൂമയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം.

ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ വിവിധ അതിരൂപതകള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ശനിയാഴ്ച അവസാനിക്കാനിരിക്കെ സമയബന്ധിതമായി ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനാകുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസുകള്‍ 11ന് പരിഗണിക്കാനിരിക്കെ, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് സര്‍വേയടക്കം നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. 11ന് കേസ് പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോ എന്നും വ്യക്തമല്ല.

എന്നാല്‍, 11ന് കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണന പട്ടികയില്‍ വന്നിട്ടില്ല. അന്ന് പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാന്‍ കേരളത്തിന് സമയം ലഭിക്കുമെന്ന പ്രതീക്ഷയും വനംവകുപ്പിനുണ്ട്.അതേസമയം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ തുടങ്ങിയ ഹെല്‍പ് ഡെസ്‌ക് വഴി വെള്ളിയാഴ്ചവരെ ലഭിച്ചത് അറുപത്തയ്യായിര ത്തോളം പരാതികളാണ്. പരാതികള്‍ നല്‍കാനുള്ള സമയം ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.

പരാതികളില്‍ ഏറിയപങ്കും നേരിട്ട് പരിഹരിക്കാന്‍ കഴിയാത്തവയാണെന്ന് വനം വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരുതല്‍ മേഖല സംബന്ധിച്ച് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍നിന്ന് വിട്ടുപോയ നിര്‍മ്മിതികള്‍ സംബന്ധിച്ച് ലഭിച്ച പരാതികളിലാണ് തീര്‍പ്പുണ്ടാക്കിയിട്ടുള്ളത്. ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയതിന്റെ മൂന്നു മടങ്ങിലേറെ നിര്‍മ്മിതികള്‍ കരുതല്‍ മേഖലയില്‍ ഉള്ളതായാണ് തുടര്‍പരിശോധനകളില്‍ വ്യക്തമായത്.

ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ള നിര്‍മ്മിതികളുടെ വിവരങ്ങള്‍ വനംവകുപ്പിന്റെ ഭൂപടത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. എന്നാല്‍, നേരിട്ടുള്ള സ്ഥലപരിശോധന ഇന്ന് പൂര്‍ത്തിയാക്കാനുള്ള സാധ്യതയും കുറവാണ്. ഇടുക്കിപോലുള്ള ജില്ലകളില്‍ ഫീല്‍ഡ് സര്‍വേ 65 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, സിപിഎം ഉന്നത നേതാക്കള്‍ തുടങ്ങി നാല് വശത്തു നിന്നും ബിഷപ്പുമാരെ കണ്ട് നടത്തിയ ചര്‍ച്ചകളും സോപ്പിടീലും ഫലവത്തായില്ലെന്നാണ് കത്തോലിക്കസഭ പ്രസിദ്ധീകരണം പറയുന്നത്.  എന്തായാലും കോടതി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നാളിതുവരെ അംഗീകരിച്ചിട്ടില്ല.


 കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി യെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തതിന്റെ ഫലമാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ക്രിസതൂയ വിഭാഗത്തിന് ഏറ്റവും ഇഷ്ടമുള്ള ഉമ്മന്‍ചാണ്ടിയെ തഴഞ്ഞു കൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിനായി ക്രിസ്തീയ സഭകള്‍ ഒന്നിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ വിശുദ്ധന്മാരുടെ പട്ടികയിലെടുത്ത് കൂടെ കൂട്ടിയതോടെ എല്ലാ വിഭാഗം ക്രിസ്ത്യാനികളും സഭാവ്യത്യാസം മറന്ന് പിണറായി സര്‍ക്കാര്‍ വരാനായി വോട്ട് കുത്തി.

ഇപ്പോള്‍ അതേ ന്യൂനപക്ഷ നേതാക്കള്‍ തന്നെ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ലോക തോല്വിയാണെന്ന്. തോറ്റ് തോറ്റ്ിരിക്കുന്ന കുട്ടിയെ പോലെയാണ് അവര്‍. ജനത്തിന്റെ എല്ലാ കാര്യങ്ങളും മറന്നു കൊണ്ട് വീണ്ടും അവര്‍ പാര്‍ട്ടിയ്ക്കു വേണ്ടി ഭരിക്കുന്നവരായി മാറിയിരിക്കുകയാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളിക്കാരുടെ നേതാക്കളെ കാണാനായി പോയ മന്ത്രിമാര്‍ക്കെല്ലാം കണക്കിനിട്ട് കിട്ടിയനെന്നത് മറ്റൊരു വസ്തുതയാണ്. എല്‍ഡിഎഫിനോടൊപ്പം അന്തിയുറങ്ങുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പൊടി പോലുമില്ല കണ്ടു പിടിയ്ക്കാനെന്നാണ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (4 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (10 minutes ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (32 minutes ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (44 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (1 hour ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (2 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends