വിവാഹത്തലേന്ന് വധു കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത; സൈലന്റ് അറ്റാക്കാവാം മരണ കാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർ:- ആന്തരീകാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വന്നാലേ വ്യക്തത വരുകയുള്ളുവെന്ന് പോലീസ്...

വിവാഹത്തലേന്ന് കുഴഞ്ഞു വീണ് മരിച്ച പാതായ്‌ക്കര സ്കൂൾപടി കിഴക്കേതിൽ ഫാത്തിഫ ബത്തൂലിന്റെ മരണത്തിൽ അടിമുടി ദുരൂഹത . 19 കാരിയുടെ മരണകാരണം ഇപ്പോഴും അവ്യക്തമാണെന്നും, ആന്തരീകാവയവങ്ങളുടെ ഫോറൻസിക് റിപ്പോർട്ടു വന്നാലെ വ്യക്തത വരികയുള്ളുവെന്നും സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ വ്യകത്മാക്കി. കുഴഞ്ഞു വീണ ഉടൻ യുവതിയെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലാണ് എത്തിച്ചത്.
ഇ.സി.ജിയും മറ്റു പരിശോധനകളും നടത്തിയ ഡോക്ടർ സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണു തുടർന്നു മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർ ഇൻക്വസ്റ്റ് നടപടികൾക്കെത്തിയ പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ തുളസിയോടു പറഞ്ഞത്.
മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം മരണത്തിലെ അവ്യക്തത മാറ്റാൻ യുവതിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കയിച്ചിട്ടുണ്ട്. ഇതിന്റെയും റിപ്പോർട്ടു വന്നാൽ മാത്രമെ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയു. വെള്ളിയാഴ്ച രാത്രി വീട്ടിൽ കൂട്ടുകാരും വീട്ടുകാരുമൊത്ത് ചിത്രമെടുക്കുന്നതിനിടയിലാണ് ഫാത്തിഫ കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവാഹത്തലേന്നത്തെ വസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ പ്രിയപ്പെട്ടവൾ വീണത് മരണത്തിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുൻപാണ് മൂർക്കനാട് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നത്.
ഇ.എം.എസ്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാൻ ആശുപത്രിയിലും ആളുകൾ കൂട്ടമായെത്തിയിരുന്നു. പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. കല്യാണപ്പന്തലൊക്കെ രാത്രിയിലേ അഴിച്ചുമാറ്റിയിരുന്നു. സഹപാഠികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പ്രതിശ്രുതവരനും ബന്ധുക്കളുമെത്തിയിരുന്നു. ഫാത്തിഫയും കുടുംബവും മൂന്നുമാസം മുമ്പാണ് പുതിയ വീടുവെച്ച് താമസം തുടങ്ങിയത്. ഈ പുതുവീട്ടിലേയ്ക്ക് തന്നെയാണ് ഫാത്തിമയുടെ ചേതനയറ്റ ശരീരം എത്തിച്ചതും.
വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയൽവാസികളും ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫാത്തിമ ബത്തൂൽ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ എല്ലാവരും ചേർന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാർക്കു മനസ്സിലാക്കാനായിരുന്നില്ല. വിവാഹ ദിവസം വധുവിന്റെ മരണ വിവരം അറിയാതെ പല ബന്ധുക്കളും വിവാഹത്തിനായി എത്തിക്കൊണ്ടിരുന്നു. ഹൃദയഭേദകമായ കാഴ്‌ച്ചയായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. പെരിന്തൽമണ്ണ പ്രൊബേഷൻ എസ്‌ഐ. തുളസിയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ ഇൻക്വസ്റ്റ് നടപടികൾപൂർത്തിയാക്കി വൈകിട്ടോടെ ഖബറടക്കി.
നിക്കാഹ് നേരത്തെ കഴിഞ്ഞതായിരുന്നു. തുടർന്നു വിവാഹ സൽക്കാരവും കൂട്ടിക്കൊണ്ടുപോകലുമാണ് കഴിഞ്ഞ ദിവസം നടക്കാനിരുന്നത്. നാട്ടുകാർക്കും വരന്റെ വീട്ടുകാർക്കുമൊന്നും ഇതുവരെ ഫാത്തിമയുടെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പുതുജീവിതത്തിലേക്കു കാൽവച്ച് മണവാട്ടിയായി വരന്റെ വീട്ടിലേക്കിറങ്ങേണ്ട അതേ സമയത്ത് ഇന്നലെ ഫാത്തിമ ബത്തൂലിന്റെ മൃതദേഹം പള്ളിയിലേക്കെടുത്തപ്പോൾ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, കണ്ടുനിന്നവർക്കാർക്കും അതു താങ്ങാനായില്ല.
വരനൊപ്പം നടന്നു നീങ്ങേണ്ട വിവാഹപ്പന്തലും വഴിയും കടന്ന് ആംബുലൻസിനൊപ്പം ആ മൃതദേഹവുമായി പൊട്ടിക്കരച്ചിലുകൾക്കും വിങ്ങിപ്പൊട്ടലുകൾക്കുമിടയിൽ നാട് നീങ്ങി. വധുവിന്റെ അന്ത്യകർമങ്ങൾക്ക് മൂകസാക്ഷിയായി വരനും ഉണ്ടായിരുന്നു. വരൻ മൂർക്കനാട് സ്വദേശി മുബഷിർ നിക്കാഹിനും വിവാഹത്തിനുമായി ദിവസങ്ങൾക്കു മുൻപാണ് വിദേശത്തുനിന്നെത്തിയത്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള അവസാന തയാറെടുപ്പുകളുമായി ആഹ്ലാദനിമിഷങ്ങളിലായിരുന്നു വീട്. കുടുംബാംഗങ്ങളോടും വീട്ടിലെത്തിയവരോടുമൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയാണ് വെള്ളിയാഴ്‌ച വൈകിട്ട് ഫാത്തിമ കുഴഞ്ഞുവീണത്.
https://www.facebook.com/Malayalivartha


























