കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച തർക്കം പുകയുന്നു; കെടിയു താത്കാലിക വിസി സിസ തോമസ് മിനുട്സിൽ ഒപ്പിടാനിടയില്ല; ചൊവ്വാഴ്ച വീണ്ടും സെനറ്റ് യോഗം കൂടും

കെടിയുവിൽ വിസിയെ കുറിച്ചുള്ള തർക്കം പുകയുകയാണ്. വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച വിഷയത്തിൽ അമർഷം വീണ്ടും പുകയുകയാണ്. ഈയൊരു തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ വിസി സിസ തോമസ് പങ്കെടുത്തിരുന്നു. എന്നാൽ മിനുട്സിൽ ഒപ്പിടാനിടയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ചൊവ്വാഴ്ച വീണ്ടും സെനറ്റ് യോഗം കൂടുമ്പോൾ ഇത് തർക്കത്തിലേക്ക് നീങ്ങാനായുള്ള സാധ്യത വളരെ കൂടുതലാണ്.
കഴിഞ്ഞ ദിവസം കെടിയു സിൻഡിക്കേറ്റ് യോഗം ചേർന്നു. പക്ഷേ യോഗത്തിൽ വിസി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കാണപ്പെട്ടത്. സർവകലാശാലകളുടെ ദൈനം ദിനകാര്യങ്ങൾക്ക് വിസിയെ സഹായിക്കാനെന്ന പേരിലായിരുന്നു പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ നിയോഗിച്ചത്.
ഇതിലൂടെ ലക്ഷ്യമിട്ടത് ഗവർണർ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കൽ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സിൻഡിക്കേറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനമെടുത്തതാണ്. ഈ കാര്യത്തിൽ വിസി എതിർപ്പ് ഉയർത്തിയിരുന്നില്ല. യോഗതീരുമാനങ്ങൾ വാർത്താകുറിപ്പായി ഇറക്കി. അത് വിസിയോ പിആർഒ ആയിരുന്നില്ല .വിസി വാർത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെ വാർത്താകുറിപ്പു പുറത്തിറക്കി. ഈ കാര്യത്തിൽ വിസിക്ക് അതൃപ്തിയുണ്ട് എന്നതിൽ എതിരഭിപ്രായമില്ല. ചാൻസലറും വിസിയും തമ്മിലെ കത്തിടപാടുകൾ സിൻഡിക്കേറ്റിന്‍റെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന തീരുമാനത്തിലും വിസിക്ക് ദേഷ്യമുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വിസിയെ എല്ലാ അർത്ഥത്തിലും സിൻഡിക്കേറ്റ് മറികടക്കുന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്.
അതേസമയം സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത് മറ്റ് സർവ്വകലാശാലകളിൽ നിന്നും വ്യത്യസ്തമായി വിസിക്ക് ദൈനം ദിനകാര്യങ്ങളിൽ കെടിയുവിൽ അധികാരം പരിമിതമാണെന്നാണ്. പക്ഷേ വിസി അത് ശരിയല്ലെന്ന നിലപാടിലായിരുന്നു .നിയമപരമായ പരിശോധനക്ക് ശേഷമായിരുന്നു മിനുട്ടിസിൽ വിസി ഒപ്പിടൂ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒപ്പിട്ടില്ലെങ്കിൽ സിൻഡിക്കേറ്റ് വിസിക്കെതിരെ കടുപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . നടന്ന സംഭവങ്ങളെ കുറിച്ച് വിസി ചാൻസലർക്ക് റിപ്പോർട്ട് നൽകാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നതാണ് ശ്രദ്ധേമായ കാര്യം .
https://www.facebook.com/Malayalivartha


























