ശബരിമല സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ ദേവസ്വം ബോർഡ് അധികൃതർ പിടിച്ചുതള്ളിയ സംഭവം; റിപ്പോർട്ട് നൽകാൻ പോലീസിനും സ്പെഷ്യൽ കമ്മീഷണർക്കും നിർദേശവുമായി ഹൈക്കോടതി

ശബരിമല സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ ദേവസ്വം ബോർഡ് അധികൃതർ പിടിച്ചുതള്ളിയിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ പോലീസിനും സ്പെഷ്യൽ കമ്മീഷണർക്കും നിർദേശം കൊടുത്തു . തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പരാതി ഉന്നയിച്ചു . ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്.
ഉച്ച കഴിഞ്ഞ് മൂന്നിന് ദേവസ്വം ബെഞ്ചു പരിഗണിക്കുവാനിരിക്കുകയാണ്. ഈ അതിക്രമത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരനെ ജോലിയിൽ നിന്നുമാറ്റി. തിരുവനന്തപുരം സ്വദേശി വാച്ചർ അരുണിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്. മകരവിളക്ക് ദിവസമായിരുന്നു ഈ സംഭവം ഉണ്ടായത് . സോപാനത്ത് ആദ്യത്തെ വരിയിൽ നിന്ന് ദർശനം നടത്തിയവരെ ഇയാൾ പിടിച്ചുതള്ളുകയായിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. .ഇതേതുടർന്നാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത് .
https://www.facebook.com/Malayalivartha


























