Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

2-ാം ഭാര്യയ്ക്ക് ആദ്യ ഭർത്താവുമായി വീണ്ടും ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മുൻ ഭർത്താവിനെ ആക്രമിച്ചു: കോടതി നിർദ്ദേശപ്രകാരം ജയിലിലേയ്ക്കും, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കും: ആത്മഹത്യക്ക് മുമ്പ് അമൽജിത്തിന്‌ സംഭവിച്ചത്....

22 JANUARY 2023 04:37 PM IST
മലയാളി വാര്‍ത്ത

കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക പ്രശ്നങ്ങൾ. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചിരുന്നു.

എന്നാൽ ഇയാൾ മാനസിക ആരോഗ്യ കേന്ദ്രത്തിൽ അടക്കം കഴിഞ്ഞ് അടുത്തിടെ പുറത്തിരങ്ങിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ആത്മഹത്യാഭീഷണി ലഭിച്ചയുടൻ സ്ഥലത്തെത്തി വീടിന്റെ വാതിൽ തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു. രണ്ടാംഭാര്യ നൽകിയ പരാതിയിലാണ് അമൽജിത്തിനെതിരെ കേസെടുത്തതെന്നു പൊലീസ് അറിയിച്ചു. അതേ സമയം ഭാര്യയുടെ ആദ്യഭർത്താവ് തന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചെന്നും ചെയ്യാത്ത കുറ്റത്തിനു 49 ദിവസം ജയിലിൽ കിടന്നെന്നും യുവാവു പരസ്യമാക്കിയ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. 17 ദിവസം മാനസികാരോഗ്യകേന്ദ്രത്തിലും കഴിയേണ്ടിവന്നു. ഭാര്യയുടെ മൊഴി പോലും പൊലീസ് എടുത്തില്ല.

സാമ്പത്തികമായി കഴിവില്ലെന്നും താൻ മരിച്ചാൽ 3 മക്കളുടെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണമെന്നും അമൽജിത്ത് അഭ്യർത്ഥിക്കുന്നുണ്ട്. അമൽജിത്തിന് ആദ്യഭാര്യയിൽ 2 കുട്ടികളും രണ്ടാമത്തെ ഭാര്യയിൽ ഒരു കുട്ടിയുമുണ്ട്. വിവാഹമോചനം നേടിയ തൊടുപുഴ ഇഞ്ചിയാനി സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു അമൽജിത്ത് താമസം. ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇവരുടെ ആദ്യഭർത്താവിന്റെ കാൽ വെട്ടിമുറിച്ച സംഭവത്തിൽ 2022 മാർച്ചിലാണ് അമൽജിത്തിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തു നിന്ന് ഇഞ്ചിയാനിയിലെ വീട്ടിൽ എത്തുമ്പോൾ ഭാര്യ അടുത്ത വീട്ടിലായിരുന്നു എന്നും അവിടെ എത്തിയ അമൽജിത്ത് രണ്ടാം ഭാര്യയ്ക്ക് ആദ്യ ഭർത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മുൻഭർത്താവിനെ ആക്രമിക്കുകയായിരുന്നു.

മുട്ടം ജില്ലാ ജയിലിൽ പ്രവേശിപ്പിച്ച അമൽജിത്തിലെ കോടതി നിർദേശപ്രകാരമാണു തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതെന്നും പൊലീസ് പറയുന്നു. തുടർന്നു ജാമ്യം കിട്ടിയാണു തിരുവനന്തപുരത്ത് എത്തിയത്. പൊലീസിന്റെ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും കോടതി നിർദേശപ്രകാരമാണു ചികിത്സ ലഭ്യമാക്കിയതെന്നും തൊടുപുഴ എസ്എച്ച്ഒ വി സി.വിഷ്ണുകുമാർ പറഞ്ഞു.

തൊടുപുഴ സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഭാര്യയെ കാണാൻ അമൽജിത്ത് വന്നിരുന്നെന്നും ഈ സമയം ഇയാൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ അയൽവാസിയുടെ മൊഴിപ്രകാരം ചാർജ്ജുചെയ്ത കേസിലാണ് ഇയാളെ അറസ്റ്റുചെയ്തതെന്നുമാണ് സംഭവത്തെക്കുറിച്ച് തൊടുപുഴ സി ഐ പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 11-നാണ് അമൽജിത്ത് തൊടുപുഴയിൽ എത്തുന്നത്. വീട്ടിലെത്തിയപ്പോൽ ഭാര്യയെന്ന് ഇയാൾ അവകാശപ്പെടുന്ന യുവതിയെ കാണാനില്ല. അന്വേഷിച്ചപ്പോൽ അടുത്ത വീട്ടിലുണ്ടെന്ന് അറിഞ്ഞു. ഈ വീട്ടിലെ 30 കാരനായ യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു.

ഇതെത്തുടർന്ന് വാക്കത്തിയുമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന് 3 വെട്ടേറ്റിരുന്നു. ഇതേ തുടർന്ന് ഇയാൾ ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. തുടർന്ന് യുവാവിന്റെ മൊഴിയെടുത്ത് ജാമ്യമില്ലാത്ത വകുപ്പിൽ കേസടുക്കുകയും പിന്നാലെ ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ റിമാന്റിൽ പോയി. കോടതിയാണ് ഇയാൾക്ക് മാനസിക രോഗത്തിനുള്ള ചികത്സ ലഭ്യമാക്കണമെന്ന് ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചത്.

ഇതിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്ന് സിഐ വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞെന്നും അമൽജിത്ത് പറഞ്ഞിരുന്നു. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതിക്കാരനും സുഖമായി ജീവിക്കുകയാണെന്നും താൻ മരിച്ചുപ്പോയാലും കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിങ് ഇയാൾ സുഹൃത്തുക്കൾക്കും അയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (5 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (5 hours ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (7 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (7 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (7 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (8 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (8 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (8 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (10 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (10 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (10 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (10 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (10 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (10 hours ago)

Malayali Vartha Recommends