പോലീസിന് നേരേ വടിവാള്‍ വീശി... സ്പോട്ടിൽ വെടിവച്ചിട്ടു.. കൂട്ടുകാർ കണ്ടം വഴിയോടി.. നാല് റൗണ്ട് വെടിയുതിർത്ത് പൊലീസ്

ഇൻഫോപാർക്കിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചെന്ന കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. കൊല്ലത്ത് പോലീസുകാർക്ക് നേരേ വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം വെടിയുതിർത്തു. കൊല്ലം കുണ്ടറ കരിക്കുഴിയിൽ വച്ചാണ് സംഭവം.
അടൂർ റെസ്റ്റ് ഹൗസ് മർദനക്കേസിലെ മൂന്ന് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അവിടെയെത്തിയത്. ഇവരെ പിടികൂടാനായി കൊല്ലം പടപ്പക്കരയിൽ എത്തിയതായിരുന്നു പൊലീസ്. പ്രതികളായ ആന്റണി ദാസ്, ലിയോപ്ലാസറ്റ് എന്നിവർ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ട് എന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം.
പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേർ കായലിൽ ചാടി രക്ഷപ്പെട്ടു. പോലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് കുണ്ടറ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തത്. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്.
ആന്റണിയും ലിജോയും അടക്കം മൂന്ന് പ്രതികൾ കുണ്ടറയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഫോ പാർക്ക് സി ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. നാലു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. പ്രതികളിൽ ഒരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിനെ നേരത്തേ പിടികൂടിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പ്രതികൾക്കായി പരിശോധനയ്ക്കെത്തിയത്.
വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.
ആന്റണി ദാസ് 20ൽ അധികം കേസുകളിലെ പ്രതിയാണ്. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള കേസുകളുള്ള ഇയാളെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. അടുത്തിടെയാണു നാട്ടിലേക്ക് എത്തിയത്. തൊട്ടു പിന്നാലെയാണ് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചത്.
https://www.facebook.com/Malayalivartha























