ശശിയുടെ ഈ സ്വഭാവം ജീവനെടുക്കുമെന്ന് കരുതിയില്ല: ഇരട്ട മരണത്തിൽ നടുങ്ങി നാട്...

ഇരട്ട മരണത്തിന്റെ നടുക്കത്തിൽ ചെറായി. കഴിഞ്ഞ ദിവസമാണ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ റോ റോ ജങ്കാറിൽനിന്നും കായലിൽ ചാടി മരിച്ചത്. ചെറായി ദേവസ്വം നടയിൽ പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിന് സമീപം കുറ്റിപ്പിള്ളിശേരി ലളിത (57) യെ കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട ഭർത്താവ് ശശി (62) ആണ് കായലിൽ ചാടി മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ചെണ്ടമേളക്കാരനായ മകൻ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് പുലർച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽക്കാരെയും പോലീസിനെയും അറിയിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തുടർന്ന് വിവരമറിഞ്ഞ് മുനമ്പം പോലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇതിനിടെ ഭർത്താവ് ശശിയെ കാണാതാകുകയായിരുന്നു. ഇയാളെ പുലർച്ചെ നാലോടെ ദേവസ്വം നട കവലയിൽ കണ്ടിരുന്നു. ചില പരിചയക്കാർ ചോദിച്ചപ്പോൾ നടക്കാനിറങ്ങിയതാണെന്നായിരുന്നു മറുപടി.
ഇതിനിടയിൽ 6.30ഓടെയാണ് ഒരാൾ ഫോർട്ടുകൊച്ചി റോ റോ ജങ്കാറിൽ നിന്ന് ചാടി മരിച്ചതായി പോലീസിനു വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കായലിൽ ചാടി മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വീട്ടിൽ അടുത്തിടെയായി കുടുംബ പ്രശ്നങ്ങൾ പതിവായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്ന ശശി നാല് മാസം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയെങ്കിലും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. ഇന്നലെ രാത്രി മക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ഭാര്യക്ക് നേരെ ആക്രമണം നടത്തിയത്. ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പുലർച്ചെ വൈപ്പിനിൽ നിന്നും ആദ്യ ജങ്കാറിൽ കയറി ഫോർട്ട് കൊച്ചിക്ക് പുറപ്പെടുമ്പോഴാണ് കായലിലേക്ക് എടുത്ത് ചാടുന്നത്.
മീൻ പിടിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ ജങ്കാർ ജട്ടിയിൽ നിന്നും ഫോർട്ട് കൊച്ചി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കിട്ടുന്നത് ഭാര്യയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ്. ഇളയ മകൻ വീട്ടിലെത്തിയപ്പോഴാണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട ലളിതയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലും ശശിയുടെ മൃതദേഹം ഫോർട്ടുകൊച്ചി ആശുപത്രിയിലുമാണ് സൂക്ഷിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
https://www.facebook.com/Malayalivartha






















