കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണം; ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണം; കടുപ്പിച്ച് ഹൈക്കോടതി; ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്

ഒന്നുകിൽ ശമ്പളം കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കെട്ടുക. കടുപ്പിച്ച് ഹൈക്കോടതി. സർക്കാരിനെ വെട്ടിലാക്കുന്ന ഒരു ഉത്തരവ് തന്നെയാണ് ഇപ്പോൾ ഹൈക്കോടതി നടത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി കർശനമായി പറഞ്ഞിരിക്കുകയാണ്. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നാണ് കോടതിയുടെ നിർദേശം. എന്നാൽ ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയിൽ അറിയിച്ചിരിക്കുകയാണ് .
സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന പ്രതിസന്ധിയിലേക്ക് നീങ്ങുംമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്. പക്ഷേ യാത്രക്കാര്‍ മറ്റു മാർഗങ്ങൾ തേടണമെന്നാണ് കോടതി കൊടുത്തിരിക്കുന്ന മറുപടി എന്നതാണ് ശ്രദ്ധേമായ കാര്യം. പത്താം തീയതിയായി. ഇത് വരെ കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുത്തിട്ടില്ല. അഞ്ചാംതീയതിക്ക് മുന്നേ ശമ്പളം നല്‍കുമെന്നായിരുന്ന ഉറപ്പ് മുഖ്യമന്ത്രി കൊടുത്തിരുന്നു.
ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്. അതിനിടെ കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി തുറന്നടിച്ചു. അതേസമയം ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെഎസ്ആര്‍ടിസി.
https://www.facebook.com/Malayalivartha






















