പി.കെ റോസിയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ; പ്രത്യേക ഡൂഡിൽ പുറത്തിറക്കി..ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായരുന്നു രാജമ്മ എന്ന പി.കെ. റോസിയുടെ ദുരിത ജീവിതം..

ദിവസത്തിൽ ഒരു തവണയെങ്കിലും ഗൂഗിളിൽ പോയി സെർച്ച് ചെയ്യാത്തവർ ആരുമുണ്ടാവില്ല. കാരണം ഇന്ന് എന്തിന്ന് ഏതിനും ഗൂഗിൾ നെ ആശ്രയിക്കാറുണ്ട് നമ്മൾ..ഇന്ന് രാവിലെ മുതൽ ഓരോ കാര്യത്തിനായി ഗൂഗിൾ തുറക്കുമ്പോൾ ഒരു യുവതിയുടെ ചിത്രം നമ്മൾ ശ്രേദ്ധിച്ചിട്ടുണ്ടാവും,,ഒരുപക്ഷെ ആ മുഖം നമ്മൾ മറന്നാലും ഗൂഗിൾ മറന്നില്ല..അതെ ഒരുപക്ഷെ മലയാള സിനിമയിലെ എക്കാലത്തെയും വിപ്ലവം എന്ന് വിളിക്കാവുന്ന ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചവർ, അതിലുപരി ഇരയാകേണ്ടി വന്നവർ എന്ന് വേണം അവരെ വിളിക്കാൻ..മലയാള സിനിമയിലെ ആദ്യ നായിക, പികെ റോസി, അവരുടെ 120-ാം ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലിന്റെ ആദരമാണ്, ഇന്ന് നമ്മൾ ഗൂഗിൾ തുറന്നപ്പോൾ കണ്ട ആ ചിത്രം, ഇന്ന് സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെയും സ്ത്രീ സുരക്ഷക്കെതിരെയും..സ്ത്രീകൾക്ക് പോരാടേണ്ടി വരുമ്പോൾ , അന്ന് ഒറ്റയ്ക്ക് സവര്‍ണമേധാവിത്വംവും തൊട്ടു കൂടായ്മയും നിലനിന്നിരുന്ന കാലത്ത് , താനൊരു താഴ്ന്ന ജാതിയിൽപ്പെട്ട പെണ്ണാണെന്ന് അറിഞ്ഞിട്ടും സവർണ്ണ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അവർ കാണിച്ച ധൈര്യത്തിന് മുൻപിൽ ഒന്നുമല്ല നമ്മൾ ഒന്നും..
എന്നിട്ടും നമ്മുടെ സമൂഹം അവരെ ആട്ടിയോടിച്ചു..വെറുതെ ആട്ടിയോടിച്ചു എന്ന് പറയാൻ സാധിക്കില്ല..അവരെ ഉടുതുണി പോലും വലിച്ചെടുത്ത് പൊതു മധ്യത്തിൽ നാണംകെടുത്തി ആട്ടിയോടിച്ചു..മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായരുന്നു രാജമ്മ എന്ന പി.കെ. റോസി .1903-ൽ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം. ജെ.സി. ഡാനിയൽ സംവിധാനം ചെയ്ത ആദ്യമലയാള ചലച്ചിത്രമായ വി?ഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യൻ വനിത കൂടിയാണ് പി.കെ.റോസി. വിഗതകുമാരന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താൽ നായിക സ്‌ക്രീനിൽ വന്നപ്പോഴൊക്കെ കാണികൾ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്തിരുന്നു. സവർണർ അവരെ ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തി. പിന്നീട് ജെ.സി ഡാനിയേലിന്റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളം അംഗീകരിച്ചു.സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത്, ചലച്ചിത്രത്തിൽ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു. റൗഡികൾ റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് അക്രമികളെ ഒതുക്കിയത്. 1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്.
ഇതിന് ശേഷം തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല, റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരൻ ഗോവിന്ദൻ എന്നയാൾ വെളിപ്പെടുത്തുകയുണ്ടായി. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നുംമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദൻ അവകാശപ്പെടുന്നത്. രാജമ്മ മരിച്ചുവെന്നും സഹോദരൻ പറയുന്നുണ്ട്.നാടകത്തിൽ നിന്നാണ് റോസി സിനിമയിലെത്തിയത്. വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു. നാട്ടിൽ തുടരുക ബുദ്ധിമുട്ടായപ്പോൾ റോസി നാടുവിട്ടുപോവുകയും അമ്മാവന്റെ വീട്ടിൽ താമസിക്കുകയുമായിരുന്നു..
https://www.facebook.com/Malayalivartha






















