കേരളത്തിലെ ജനങ്ങളെ ചതിച്ച് പിണറായി സർക്കാർ... ഒരു മുഴം കയറെടുത്തോ.. ഈ കൊടും ചതി വേണ്ടായിരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളും കടത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പമുണ്ടെങ്കിലും കടം വാങ്ങി ചെലവ് കഴിക്കുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങൾക്കും ഇവരുടെ വായ്പ ഉപയോഗിക്കപ്പെടുന്നുണ്ട്.
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം അഞ്ചുലക്ഷം കോടി രൂപയ്‌ക്കടുത്താകുമെന്ന് ബജറ്റ് രേഖയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, റവന്യു വരുമാനം 1,69,930 കോടി രൂപ മാത്രമായിരിക്കും. കടവും സംസ്‌ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 34.60 ശതമാനമാക്കി കുറയ്‌ക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
കേരളത്തിനാകട്ടെ കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും.
കടമെടുക്കാനുള്ള അവസരം മുടങ്ങിയാൽ അന്ന് തകിടം മറിയും സാമ്പത്തിക കാര്യങ്ങളിലുള്ള സംസ്ഥാന സർക്കാരിന്റെ ട്രപ്പീസു കളി. കടമില്ലെങ്കിൽ കേരളമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. റവന്യുകമ്മി 1.79 ശതമാനമായും ധനകമ്മി മൂന്നു ശതമാനമായും കുറയ്‌ക്കുമെന്നും ബജറ്റിനൊപ്പം നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക നയരേഖ പറയുന്നു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന 2021-22-ൽ കേരളത്തിന്റെ വായ്‌പ 3,35,641.15 കോടി രൂപയായിരുന്നു. ഇത് ജി.എസ്.ഡി.പിയുടെ 37.01 ശതമാനം വരും. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ കടം 3,70,342.32 കോടിയിലും 2025-26-ൽ 4,95,732.26 കോടിയുമാകും. ഇത് ജി.എസ്.ഡി.പിയുടെ യഥാക്രമം 37.01, 34.60 ശതമാനമാണ്.
സംസ്ഥാന സർക്കാരുകൾ വികസന കാര്യങ്ങൾക്ക് കടമെടുക്കുന്നതിൽ വലിയ അപാകതയൊന്നും ആർക്കും കാണാനാകില്ല. കടമെടുക്കാതെ മുന്നോട്ട് പോകാൻ ഒരു സംസ്ഥാനത്തിനും കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്. എന്നാൽ റവന്യൂ വരുമാനം പഴയ കാലങ്ങളിലേതുപോലെ തന്നെ ആനുപാതിക വളർച്ച രേഖപ്പെടുത്താതെ നിലനിൽക്കുകയും ചെലവുകൾ, പ്രത്യേകിച്ച് ഉൽപാദനപരമല്ലാത്ത ചെലവുകൾ വലിയ തോതിൽ വർധിക്കുകയും ഇത് തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി വായ്പയെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം ഉദിക്കുന്നത്.
കടം പെരുകുന്നുണ്ടെങ്കിലും ആഭ്യന്തര വളർച്ച കൂട്ടി അതിന്റെ സമ്മർദം കുറയ്‌ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് നയരേഖ വ്യക്‌തമാക്കുന്നു. ഈ കാലയളവിൽ റവന്യു വരുമാനത്തിലും വലിയ വർധനയുണ്ടാകുമെന്ന് രേഖ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്. കേരളം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന വായ്പകളിൽ ഏതാണ്ട് 80 ശതമാനത്തിന് മുകളിൽ ഉൽപാദനക്ഷമമല്ലാത്ത ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്.
അതു തന്നെയാണ് കേരളത്തിന്റെ കടമെടുപ്പിൽ വലിയ ആധി സൃഷ്ടിക്കുന്നതും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത്. ചെറിയ പലിശയ്ക്ക് കെട്ടുപാടുകളില്ലാത്ത വിദേശ വായ്പകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് കേരള സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രേഖയും അടിസ്ഥാനമാക്കിയത് വിദേശത്തു നിന്നടക്കമുള്ള വായ്പയെയാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനം കൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വികസന രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംസ്‌ഥാനത്ത് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മിതകാല സാമ്പത്തിക നയരേഖ സമ്മതിക്കുന്നു. വരുന്ന സാമ്പത്തിക വർഷം റവന്യുവരുമാനം കൂട്ടി ഇത് പരിഹരിക്കാനാണു ലക്ഷ്യമിടുന്നത്. ജി.എസ്.ടി. ഉൾപ്പെടുന്ന സംസ്‌ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 16 ശതമാനത്തോളം വളർച്ചയും പ്രതീക്ഷിക്കുന്നു.
ജി.എസ്.ടി. പിരിവ് നല്ല രീതിയിൽ നടക്കുന്നതുകൊണ്ട് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതത്തിലും വർധന പ്രതീക്ഷിക്കുന്നു. ഈ രീതിയിൽ മുന്നോട്ടുപോകാനായാൽ കേന്ദ്ര നടപടികൾ മൂലം സംസ്‌ഥാനത്തിനുണ്ടാകുന്ന ധനനഷ്‌ടം ഒരുപരിധി വരെ പരിഹരിക്കാനാകും. കേരളം രൂപീകരിച്ച ശേഷം ആദ്യ സർക്കാരിന്റെ കാലത്ത് 34 കോടി രൂപയായിരുന്നു പൊതുകടം.
ഇപ്പോൾ അത് 3.57 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. വികസനത്തിന്റെ കാര്യത്തിലടക്കം എല്ലാ മേഖലകളിലും വലിയ തോതിലുള്ള വളർച്ചയുണ്ടായി. കൈയിലുള്ളതും കടം വാങ്ങിയതുമായ പണം ചെലവഴിച്ചുകൊണ്ട് തന്നെയാണ് ഈ വികസനം കേരളം നേടിയെടുത്തത്.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ചില നടപടികളും സാമ്പത്തിക നയരേഖ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. തൊഴിൽ സൃഷ്‌ടിക്കാൻ ഉൽപ്പാദനമേഖലയ്‌ക്ക് കൂടുതൽ ഊന്നൽ നൽകണം. കാർഷിക അനുബന്ധ മേഖലകൾക്ക് മൂല്യവർധനത്തിലൂടെ പ്രത്യേക ഊന്നൽ നൽകണം.
വ്യവസായങ്ങൾ, സംരംഭങ്ങൾ, എം.എസ്.എം.ഇകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പ്രത്യേക ഊന്നൽ നൽകുക.
https://www.facebook.com/Malayalivartha






















