കിറ്റും പെൻഷനും കൊടുത്ത് വോട്ടാക്കി... കേരളാ മോഡൽ കണ്ട് കേന്ദ്രം ഞെട്ടി! പിണറായി ജനങ്ങളെ പെരുവഴിയിലാക്കി

വരവ് അനുസരിച്ച് ചെലവഴിച്ചില്ലെങ്കിൽ തറവാട് വിറ്റുപോകുമെന്ന് പഴമക്കാർ പറയുന്നത് പോലെ ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുകയാണ്. നികുതി വരുമാനത്തിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ചെറിയ വർധന ഉണ്ടാകുന്നുണ്ടെങ്കിലും നികുതിയേതര വരുമാനത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നു.
കേരളത്തിന്റെ കടം വലിയ തോതിൽ പെരുകുന്നുണ്ടെങ്കിലും വാർഷിക പദ്ധതിയിൽ ആനുപാതികമായ വളർച്ച ഉണ്ടാകുന്നില്ല. ആകെയുള്ള പൊതുകടത്തിന്റെ പത്തിൽ ഒരു ഭാഗം പോലും വാർഷിക പദ്ധതിക്കായി നീക്കിവെക്കുന്നില്ല. കടമെടുത്ത് താൽക്കാലിക സാമ്പത്തിക പ്രയാസങ്ങൾ തീർക്കുക, ശമ്പളം മുടങ്ങാതെ നൽകുക എന്നീ ലക്ഷ്യങ്ങളിലേക്ക് മാത്രം കേരളത്തിന്റെ കടമെടുപ്പ് രീതി മാറിയിരിക്കുന്നു.
നിരവധി പ്രതിസന്ധികളുണ്ടായിട്ടും കേരളത്തിന് 12 ശതമാനം വളർച്ച കൈവരിക്കാനായി. ഈ വളർച്ച ഇതേ രീതിയിൽ 2025-26 വരെ മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് ലക്ഷ്യം. 16% ലക്ഷ്യമാക്കിയിട്ടുണ്ടെങ്കിലും 14 ശതമാനത്തിന്റെ വളർച്ച സംസ്‌ഥാനത്തിന്റെ തനത് നികുതികളിലുണ്ടാകും. ജി.എസ്.ടി. വകുപ്പിലുണ്ടാക്കിയ മാറ്റത്തിലൂടെ നികുതി പിരിവ് കാര്യക്ഷമമാകുകയും വരുമാന വർധനയ്‌ക്ക് വഴിയൊരുക്കുകയുംചെയ്യും.
കേന്ദ്ര സർക്കാറിൻറെ നയങ്ങളിലെ മാറ്റങ്ങൾ സംസ്ഥാനത്തിൻറെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി എന്നാണ് ധനമന്ത്രി കുറ്റപ്പെടുത്തുന്നത്. സ്ഥാപനം എടുത്ത വായ്പ സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. കേന്ദ വിഹിതം വെട്ടിക്കുറച്ചു, ജി.എസ്.ടി നഷ്ട പരിഹാരം നീട്ടാത്തത് എന്നിവയും പ്രതിസന്ധിക്ക് കാരണമായെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാൽ, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങില്ലെന്ന് മന്ത്രി ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
നികുതി വെട്ടിപ്പ് തടയാനും അന്യസംസ്‌ഥാനങ്ങളിലെ പർച്ചേസുകളിൽ ബിൽ ലഭിക്കാത്തതുമൂലം നഷ്‌ടപ്പെടുന്ന നികുതി നേടിയെടുക്കാനും ഇതിലൂടെ കഴിയും. ഈ നടപടികളിലൂടെ ഈ വർഷം ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വരം വർഷങ്ങളിൽ ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകേണ്ടത് വലിയ ബാധ്യതയാകും. വായ്‌പകൾക്കുള്ള പലിശ നിരക്ക് 7.5% ആയിരിക്കുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു. ഉൽപാദനത്തിലൂടെ തനത് വരുമാനം വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കടം വാങ്ങി മുടിയുകയെന്ന ഗതികേടായിരിക്കും കേരളത്തിനുണ്ടാകുക.
https://www.facebook.com/Malayalivartha






















