Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രതീക്ഷിതമല്ല. സിപിഎം തന്നെ അന്വേഷണ കമ്മിഷനും കോടതിയും ആരാച്ചരും ആകുന്നത് പുതിയ സംഭവമല്ല. ആലപ്പുഴയിലെ സഖാക്കളുടെ ലഹരി കടത്തും, സഹകരണ ബാങ്കിലെ കൊള്ളകളും പാര്‍ട്ടി തന്നെ അന്വേഷിക്കുകയാണ്. സമാന്തര സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് കോടതിയെ പോലും വിശ്വാസമില്ലെന്നാണ് സമീപ സംഭവങ്ങ

11 FEBRUARY 2023 04:32 PM IST
മലയാളി വാര്‍ത്ത

ഇ.പി.ജയരാജന്റെ റിസോര്‍ട്ട് വിവാദവും, യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലും കുലുങ്ങാന്‍ മനസില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവം അപ്രതീക്ഷിതമല്ല. സിപിഎം തന്നെ അന്വേഷണ കമ്മിഷനും കോടതിയും ആരാച്ചരും ആകുന്നത് പുതിയ സംഭവമല്ല. ആലപ്പുഴയിലെ സഖാക്കളുടെ ലഹരി കടത്തും, സഹകരണ ബാങ്കിലെ കൊള്ളകളും പാര്‍ട്ടി തന്നെ അന്വേഷിക്കുകയാണ്. സമാന്തര സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്ക് കോടതിയെ പോലും വിശ്വാസമില്ലെന്നാണ് സമീപ സംഭവങ്ങള്‍ തെളിയിക്കുന്നത്.ചിന്ത ജെറോമിന്റെ വിവാദ പിഎച് ഡി പ്രബന്ധവും, റിസോര്‍ട്ടിലെ താമസവും വിവാദമായെങ്കിലും ചിന്തയ്ക്ക് പാര്‍ട്ടി പിന്‍തുണ നല്കുകയും ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനമാണ് സംസ്ഥാന കമ്മിറ്റി നടത്തിയിരിക്കുന്നത്. ചിന്തയുടെ പേരില്‍ പാര്‍ട്ടി ശത്രുക്കളാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങോട് പറഞ്ഞു. വിവാദം മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പാണ് സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ ഇന്നലെ സംസ്ഥാന സമിതിയില്‍ മറുപടി പറയവെ ഇപി വികാരഭരിതനായിരുന്നു. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നല്‍ ചിന്ത ജെറോമിനെ സംരക്ഷിച്ച് ആരോപണക്കാര്‍ക്കെതിരെ പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ പി.കെ.ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജന്‍ ഉന്നയിച്ചത്. ആ യോഗത്തില്‍ ഇ.പി. പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍തന്നെ മറുപടി പറയാന്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാടായ മൊറാഴയില്‍ 11 ഏക്കറിലാണ് വൈദേകം റിസോര്‍ട്ട്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലുള്ള റിസോര്‍ട്ടിന് ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള ആന്തൂര്‍ നഗരസഭാധ്യക്ഷ ആയിരിക്കെയാണ് അനുമതി ലഭിച്ചത്. ഇപിയുടെ ഭാര്യ പി.കെ.ഇന്ദിരയുടെ നിക്ഷേപം 81.99 ലക്ഷം രൂപ. മകന്‍ പി.കെ.ജയ്‌സന്റേത് 10 ലക്ഷം. 2021 ഡിസംബര്‍ 17 മുതല്‍ ഇന്ദിരയാണ് കമ്പനി ചെയര്‍പഴ്‌സന്‍.

സിപിഎം ന്റെ എല്ലാ ഘടകങ്ങളിലും വിഷയം ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. സംഭവം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞാണ് ആദ്യമേ എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞു മാറിയത്. എന്നാല്‍ ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇത്തരമൊരു കാര്യം പരാതിയായി ഉയര്‍ന്നോയെന്ന ചോദ്യത്തിന് അദ്ദേഹം നാളിതുവരെ മറുപടി നല്കിയിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മിറ്റിയില്‍ എംപി ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് പാര്‍ട്ടിക്ക് കത്ത് നല്കിയിരുന്നു.

അതിന് ശേഷം വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാര്‍ത്തകളും വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചികിത്സാര്‍ഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അസാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തിപരമായ ആരോപണം ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണ്. കണ്ണൂരിലെ റിസോര്‍ട്ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലര്‍ ഇതു വിവാദമാക്കാന്‍ നോക്കി.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യവും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാര്‍ട്ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ സന്നിഹിതനായിരുന്ന പി.ജയരാജന്‍ ഇടപെടാനോ ഖണ്ഡിക്കാനോ മുതിര്‍ന്നില്ല എന്നതു ശ്രദ്ദേയമാണ്.

സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇ.പിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത ഇ.പി, റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്. തന്റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായുള്ള റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇ.പി കരുതുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പ് പി.ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിന് ഇന്നലെ അതേ കമ്മിറ്റിയില്‍ തന്നെ ഇ.പി.ജയരാജന്റെ തിരിച്ചടി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ട്ടി അന്വേഷിക്കണമെന്ന് ഇപി ആവശ്യപ്പെട്ടു.
കണ്ണൂരില്‍നിന്നുളള 2 പ്രമുഖ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. പൊളിറ്റ്ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. ഇപി സംസ്ഥാന നേതൃത്വത്തിനെതിരെയും കടന്നാക്രമിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇപി നല്കിയ വിശദീകരണം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. ഇതിന്‍മേല്‍ ഇനി അന്വേഷണം ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും. എല്ലാം മാധ്യമങ്ങളുടെ തലയില്‍ കയറ്റി വെച്ച് പിണറായി വിജയനും എംവി ഗോവിന്ദനും പതിവ് ശൈലിയില്‍ വിഷയത്തെ നിസാരവല്‍ക്കരിച്ചു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (4 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (21 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (30 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (43 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (57 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends