സഹകരണ സംഘങ്ങളിലും കൈയിട്ടു വാരുന്നു.. നിക്ഷേപകര്‍ക്ക് പിണറായി വക ഇരുട്ടടി.

ഇനി കടമെടുക്കാനാവില്ല. എടുത്ത കടം തിരിച്ചടയ്ക്കാന്‍ പാങ്ങില്ല. കിട്ടാവുന്നിടത്ത് നിന്നൊക്കെ വാങ്ങാവുന്നതിന്റെ പരകോടികള്‍ വാങ്ങി. തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും തീര്‍ത്തു. ശമ്പളവും , പെന്‍ഷനും നല്കാനായി മാത്രം മാസാമാസം കടമെടുക്കുന്ന സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യം. സിപിഎം സൈദ്ധാന്തിക കഴിഞ്ഞ എട്ടു വര്‍ഷമായി കേരളത്തെ പഠിച്ചും കിളച്ചും മറിച്ചിട്ടും ഒരു രൂപ നേരാംവണ്ണത്തിലുള്ള മാര്‍ഗ്ഗത്തിലുണ്ടാക്കാന്‍ കഴിഞ്ഞില്ല. കടം വാങ്ങിയും കേന്ദ്ര സഹായം എരന്നും ജീവിക്കുന്ന കേരള സര്‍ക്കാര്‍ എവിടെ പണമുണ്ടോ അവിടെ എത്തും. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി എവിടെ ന്ിന്നും എത്തുമെന്ന് പറഞ്ഞ പോലെ സര്‍ക്കാര്‍ അടുത്ത് കണ്ണ് വച്ചിരിക്കുന്നത് സഹകരണ മേഖലയാണ്. ദേശസാല്‍കൃത ബാങ്കുകളെക്കാള്‍ വിശ്വസിച്ച് കേരളീയര്‍ പണം നിക്ഷേപിച്ചിരിക്കുന്നത് സഹകരണ ബാങ്കുകളിലാണ്.
ചിലയിടത്ത് നേതാക്കള്‍ പടലയോടെ വെട്ടി കൊണ്ടു പോകുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ഇപ്പോഴും സഹകരണ മേഖല വിശ്വാസം തന്നെയാണ്. എന്നാല്‍ രണ്ട് ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ കടമെടുപ്പ് തുടങ്ങിയത് അതീവഭീതിയോടെയാണ് കേരളം വീക്ഷിക്കുന്നത്. കടമെടുക്കുന്ന പണം വിനിയോഗിക്കുന്ന വഴിയും അറിഞ്ഞതോടെ സഹകരണ മേഖലയും അവിടത്തെ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനസര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുടങ്ങിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് ഉള്‍പ്പെടെയാണിത്. അടുത്തയാഴ്ച പണം ലഭിക്കും. സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളാണ്.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയില്‍ കുറവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയില്‍നിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നല്‍കുമെന്നാണ് വ്യവസ്ഥ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ പൊതു വായ്പാപ്പരിധിയില്‍ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍, ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍. ഊര്‍ജമേഖലയില്‍ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 4060 കോടി രൂപ സര്‍ക്കാരിന് ഈവര്‍ഷം അധികമായി വായ്പയെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ ഇനിയും കെ.എസ്.ഇ.ബി. അന്തിമമാക്കിയിട്ടില്ല.
കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ സ്വകാര്യമേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍ എതിര്‍ത്തിരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് സ്ഥാപിക്കുന്നതിനുള്ള സി.ഐ.ടി.യു., സി.പി.എം. സംഘടനകളുടെ ബദല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ വായ്പപ്പരിധിയെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. 28-നകം റിപ്പോര്‍ട്ട് നല്‍കും.സഹകരണ ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയില്‍നിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെയുള്ള ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും നല്‍കും. 59 ലക്ഷംപേര്‍ക്ക് 1600 രൂപാ വീതം നല്‍കണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടായിരം കോടിയെടുത്ത് ഇത്തരത്തില്‍ ചിലവഴിച്ചാല്‍ അടുത്ത മാസം എന്തു ചെയ്യുമെന്ന കാര്യത്തിലോ. വായ്പയെടുത്ത് തുക എങ്ങനെ തിരിച്ചടിക്കുമെന്നോ സര്‍ക്കാരിന് യാതൊരു രൂപവുമില്ല.
https://www.facebook.com/Malayalivartha


























